പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വേദനയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും, അനങ്ങുമ്പോൾ നെഞ്ചിലൊരു പിടുത്തമുണ്ട്.
വാതിൽക്കൽ ചെറിയൊരു കാൽപ്പെരുമാറ്റം കേട്ട് ഞാൻ കണ്ണുകൾ പതുക്കെ തുറന്നു. കയ്യിലൊരു സ്റ്റീൽ പാത്രവുമായി എന്റെ പാർവണ നിൽക്കുന്നു. ഉറക്കമൊഴിഞ്ഞുള്ള കാവൽ കാരണം ആ കണ്ണുകൾ വല്ലാതെ ക്ഷീണിച്ചിരുന്നെങ്കിലും, ചുണ്ടിൽ എന്നെ നോക്കിയുള്ള ആ പഴയ കുസൃതിച്ചിരി തിരികെ വന്നിരുന്നു.
കട്ടിലിൽ നിന്നും എഴുന്നേറ്റിരിക്കാൻ ഞാൻ പതുക്കെ ഒന്ന് ശ്രമിച്ചതും, പാത്രം മേശപ്പുറത്ത് വെച്ച് അവൾ വേഗം എന്റെ അടുത്തേക്ക് ഓടിവന്നു.
"അനങ്ങല്ലേ ട്ടോ... ഞാൻ പിടിക്കാം..."
എന്ന് പറഞ്ഞ് അവൾ വളരെ പതുക്കെ എന്റെ തോളിലൂടെ കൈയിട്ട് എന്നെ എഴുന്നേൽപ്പിച്ച് തലയിണ ചാരി ഇരുത്തി.
അവളുടെ മുഖം എന്റെ മുഖത്തിനോട് ചേർന്നുനിന്ന ആ നിമിഷം, ആ ശ്വാസത്തിന്റെ ചൂട് എന്റെ മുഖത്തേക്കാണ് വീണത്.
"എന്താ അതിൽ?"
മേശപ്പുറത്തെ പാത്രത്തിലേക്ക് നോക്കി ഞാൻ ചോദിച്ചു.
"കഞ്ഞിയാ... അമ്മേണ്ടാക്കിയതാ... ഈ മുറിവൊക്കെ വേഗം കരിയാൻ ഇതാ നല്ലത്ന്ന് അമ്മ പറഞ്ഞൂ..."
അവൾ പാത്രത്തിന്റെ മൂടി തുറന്നുകൊണ്ട് പറഞ്ഞു. അതിൽ നിന്നും നല്ല ചൂട് ആവിയും ജീരകം വറുത്തിട്ടതിന്റെ മണവും മുറിയിലേക്ക് പടർന്നു.
"കഞ്ഞീടെ കൂടെ വേറെന്താ? അച്ചാറുണ്ടോ?"
ഞാൻ വെറുതെ ചോദിച്ചു.
അവൾ എന്നെ നോക്കി കള്ളച്ചിരിയോടെ കണ്ണുരുട്ടി.
"ഏയ് അച്ചാറൊന്നും ഇല്ല്യ, ആദിക്ക് അച്ചാർ ഇഷ്ടല്ല്യല്ലോ... പിന്നെ ഇപ്പൊ എവിടുന്നാ ഒരു അച്ചാർ പ്രേമം? അതൊന്നും ഇപ്പൊ കഴിക്ക്യേം വേണ്ട..."
അവൾ കസേര വലിച്ച് എന്റെ കട്ടിലിനോട് ചേർന്നിരുന്ന്, കപ്പിലേക്ക് കഞ്ഞി പകർന്നു. എന്നിട്ട് സ്പൂണിൽ കോരി, ചൂടാറാൻ വേണ്ടി പതുക്കെ ഊതി എന്റെ ചുണ്ടിലേക്ക് നീട്ടി. ഞാൻ അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു. ആ കണ്ണുകളിൽ എന്നെ നഷ്ടപ്പെടുമോ എന്ന ഭയമില്ല ഇപ്പോൾ, പകരം എന്നെ അവൾക്ക് തിരികെ കിട്ടിയതിന്റെ വലിയൊരു ആശ്വാസമാണ്.
"നീ വല്ലാതെ ക്ഷീണിച്ചെടീ..."
ഞാൻ കഞ്ഞി കുടിക്കുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

സ്പൂണിലെ കഞ്ഞി പതുക്കെ ഊതുന്നതിനിടയിൽ അവൾ എന്നെ നോക്കി. ആ നീലക്കണ്ണുകളിൽ പെട്ടെന്ന് ചെറിയൊരു നനവ് പടർന്നു.
"ഒന്നുല്ല്യ... ആദിയൊന്ന് കണ്ണ് തുറന്ന് കാണാൻ വേണ്ടി കാത്തിരുന്നതാ ഞാൻ... ആ ടൗണിന്റെ നടുവില് ചോരയിൽ കുളിച്ച് കിടക്കണ കണ്ടപ്പോ... എന്റെ ഉള്ള് പിടഞ്ഞത് ആദിക്കറിയില്ല..."
അവളുടെ ശബ്ദം നേരിയ തോതിൽ വിറച്ചു. ആ മൊഴിയിൽ ഒരുപാട് സങ്കടം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
"ഇനി എനിക്കിതൊന്നും താങ്ങാൻ പറ്റില്ല്യ ട്ടോ ആദീ..."
ഞാൻ എന്റെ വലതുകൈ പതുക്കെ ഉയർത്തി അവളുടെ വിറയ്ക്കുന്ന വിരലുകളിൽ പിടിച്ചു.
"ഇനി ഞാൻ എങ്ങോട്ടും പോവില്ല... നിന്നെ തനിച്ചാക്കിയിട്ട്,"
ഞാൻ വളരെ ശാന്തമായി പറഞ്ഞു. വലിയ ഡയലോഗുകളൊന്നും അവിടെ വേണ്ടിയിരുന്നില്ല.
പരസ്പരം കോർത്തുപിടിച്ച ആ വിരലുകളിലുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള സകല ഉത്തരങ്ങളും.പെട്ടെന്നാണ് വാതിൽ തുറന്ന് അമ്മയും ചേച്ചിയും
💬 Comments
View all comments