0%

Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എന്റെ നെഞ്ചിലേക്ക് പതുക്കെ ഒന്ന് ഇടിച്ചു.


"അതെന്താ എന്നോട് പറയാഞ്ഞേ? പറയ്... എന്താ ആ പേര്?"


​"ഇപ്പൊ പറയില്ല... അതൊക്കെ സമയം വരുമ്പോ പറയാം,"


അവളെ ഒന്നുകൂടി ദേഷ്യം പിടിപ്പിക്കാനായി ഞാൻ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.


​"ന്നാ പിന്നെ ആദി ആ പേരും കൊണ്ടു നടന്നോ... ഞാനില്ല്യ ഇതിന്..."


എന്ന് പറഞ്ഞ് അവൾ മുഖം വീർപ്പിച്ച്, എന്റെ കൈകളിൽ നിന്നും വിരലുകൾ വേർപെടുത്തി അല്പം മാറി ഇരുന്നു.


​ഇടങ്കണ്ണുകൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ചുണ്ടിലെ ആ പിണക്കം കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന്, പിണങ്ങിയിരിക്കുന്ന ആ മുഖം എന്റെ ഇരു കൈകൾകൊണ്ടും കോരിയെടുത്തു.


​"എന്റെ ജീവന്റെ പാതിയായിട്ട് നീ എന്റെ കൂടെയുള്ളപ്പോൾ... ആ പേരെന്താണെന്ന് എന്റെ പെണ്ണ് തന്നെ തീരുമാനിച്ചാൽ മതിയെന്നേ…”


ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.


​ആ വാക്കുകളിലെ പ്രണയത്തിൽ അവളുടെ കള്ളദേഷ്യം മുഴുവൻ അലിഞ്ഞില്ലാതായി. മുഖത്ത് വീണ്ടും ആ പഴയ നാണം വന്നുനിറഞ്ഞു. അവൾ വീണ്ടും എന്റെ തോളിലേക്ക് തന്നെ പൂർണ്ണമായും ചാഞ്ഞു. സായാഹ്നത്തിലെ സ്വർണ്ണവെയിൽ ആ കുളത്തിലെ വെള്ളത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ, വരാനിരിക്കുന്ന മനോഹരമായൊരു ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ഞങ്ങൾക്കിടയിൽ പൂത്തുനിൽക്കുന്നുണ്ടായിരുന്നു..


ആ കുളക്കടവിലെ ശാന്തതയിൽ, എന്റെ നെഞ്ചിലെ ചൂടറിഞ്ഞ് ചാരിയിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ കുസൃതി നിറയുന്നത് ഞാൻ കണ്ടു. പായൽ പിടിച്ച പടവുകളിലേക്ക് നോക്കിയിരുന്ന അവൾ പെട്ടെന്ന് തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.


​"ന്നാ ഞാൻ പറയട്ടെ..."


ഈണത്തിൽ അവൾ വാചാലയായി.


"ആൺകുട്ടി ആണെങ്കില് ഞാൻ 'ഋത്വിക്' എന്നേ പേരിടൂ... അതൊക്കെ ഞാൻ പണ്ടേ തീരുമാനിച്ചു വെച്ചതാ. ആദിക്ക് ഇതിൽ വേറെ എന്തെങ്കിലും അഭിപ്രായോണ്ടോ?"


​ഒരു കൊച്ചുകുട്ടിയെപ്പോലെ അവകാശവാദം ഉന്നയിക്കുന്ന അവളെ കണ്ട് എനിക്ക് ചിരിവന്നു. ഞാൻ എന്റെ വിരലുകൾ കൊണ്ട് അവളുടെ കവിളിൽ പതുക്കെ തൊട്ടു.


​"നിന്റെ ഇഷ്ടമല്ലേ പാർവണേ എന്റെയും ഇഷ്ടം. നീ എന്ത് പേരിട്ടാലും എനിക്ക് സന്തോഷമേയുള്ളൂ,"


ഞാൻ വളരെ ശാന്തമായി പറഞ്ഞു.


​അതുകേട്ടതും അവളുടെ മുഖം ഒന്നുകൂടി തിളങ്ങി. ആ പഴയ കുസൃതിയോടെ അവൾ വീണ്ടും ചോദിച്ചു,


"ന്നാ ഇനി ആദി പറയ്... പെൺകുട്ടിക്ക് എന്താ പേര് കണ്ടുവെച്ചേക്കണേ?"


​ഞാൻ അവളുടെ വലിയ നീലക്കണ്ണുകളിലേക്ക് നോക്കി, വളരെ മൃദുവായി പറഞ്ഞു


"അമോക ഹിമാതിരി..."


​അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. അത്ഭുതത്തോടെ അവൾ എന്നെത്തന്നെ നോക്കി.


"അമ്മോ... ഇത്ര കിടിലം പേരൊക്കെ എവിടുന്നാ ആദി കണ്ട് പിടിക്കണേ? സത്യമായിട്ടും നല്ല രസോണ്ട് കേൾക്കാൻ..."


അവൾ ആവേശത്തോടെ പറഞ്ഞു.


മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ ചുണ്ടിൽ വിരിഞ്ഞ ആ ചെറുചിരിയോടെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.


പടിഞ്ഞാറേക്ക് ചാഞ്ഞ സൂര്യന്റെ സ്വർണ്ണവെയിൽ അവളുടെ മുഖത്ത്

💬 Comments

View all comments