Chapter Title : പാതിവരികൾ 01 [ആഞ്ജനേയ ദാസ്]
what............ How crazy are you????? നീ ഇത് എന്തൊക്കെയാ പറയുന്നത്. ഈ വിവരം എനിക്കും നിനക്കും അല്ലാതെ മൂന്നാമത് ഒരാൾക്ക് അറിയില്ല. എന്തിന് എന്റെ കൂടെ നടക്കുന്നവന്മാരോട് പോലും പറയാതെയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത്...... "
ഞാൻ പറഞ്ഞത് സത്യമാണ് സാർ. തൃപ്പൂണിത്തറയിൽ ട്രെയിൻ സ്റ്റോപ്പ് ചെയ്തപ്പോൾ കുറച്ചു ലോക്കൽ പോലീസുകാർ ട്രെയിനിൽ കയറി. അത്രയും തിരക്കായിരുന്നിട്ട് പോലും ഫോണിൽ ഫോട്ടോ വെച്ച് അവർ ആരെയോ തിരയുന്നുണ്ടായിരുന്നു. മാസ്ക്കും ഹുഡ്ഡിയും ഒക്കെ ഇട്ടതുകൊണ്ട് അവന്മാർ എന്നെ തിരിച്ചറിഞ്ഞില്ല.പക്ഷെ അവന്മാരുടെ ഫോണിൽ ഉള്ളത് എന്റെ ഫോട്ടോ ആയിരുന്നു. ഞാൻ അത് കണ്ടിരുന്നു.
" f**k................... എന്നിട്ട് നീ എന്ത് ചെയ്തു?????? "
"ഞാൻ പുറകിലെ വാതിൽ വഴി ഇറങ്ങി ഓടി....... ഞാൻ ഓടുന്നത് കണ്ടാണന്നു തോന്നുന്നു, അവന്മാർ കുറച്ചുനേരം എന്റെ പുറകെ ഓടിവന്നു..... പക്ഷേ ഞാൻ പിടി കൊടുത്തിട്ടില്ല........"
ഇപ്പൊ നീ എവിടാ?????????
നമ്മുടെ സെൻമേരിസ് പള്ളിയുടെ പുറകിലായുള്ള പഴയ പൊളിഞ്ഞ തേയില ഫാക്ടറി ഇല്ലേ.........അവിടെയുണ്ട്.
"ok ok....... ഞാൻ അങ്ങോട്ട് വരാം........ നീ ലൊക്കേഷൻ അയക്ക്...................................... പിന്നേ...................... സാധനം safe അല്ലേ???? " അയാൾ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു.
"അതൊക്കെ സെയ്ഫ് ആണ് സാർ............ സാറ് പെട്ടെന്ന് വാ ഞാൻ ഇപ്പോൾ ലൊക്കേഷൻ അയച്ചുതരാം "
"ശരി"
അത്രയും പറഞ്ഞശേഷം ഫോൺ കട്ടാക്കി അയാൾ അക്ഷമനായി വെളിയിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയ അയാൾ ഒരു തട്ടുകടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന തന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു.
"മനോജേ....... കൂട്ടുകാരൻ എവിടെടാ..... വന്നില്ലേ????? ചൂടു ദോശക്കല്ലിലേക്ക് ദോശമാവ് ഒഴിച്ചു പരത്തിക്കൊണ്ട് കടക്കാരൻ ശ്രീകുമാർ ചോദിച്ചു
മനോജ്: "ഇല്ല ശ്രീയേട്ടാ......... അവന് വേറെ എന്തു അത്യാവശ്യം ഉണ്ടെന്ന്........... നാളെ രാവിലെ അവൻ വീട്ടിലോട്ട് എത്തിക്കോളാം എന്ന്.....,..."
വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചുകൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ തന്നെ മനോജ് മറുപടി പറഞ്ഞു. ...
നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് മനോജ് ഫോണിലേക്ക് നോക്കി. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ബെന്നി എന്ന കോൺടാക്ട് എടുത്തു
9.93***8,76.34***0
കയ്യിലെ ഫോൺ
💬 Comments
View all comments