Chapter Title : പാവം ദിവ്യ [Jabbar Nair]
എത്താൻ പറ്റിയിട്ടില്ല.
"ബാഗ് ഞാൻ എടുക്കണോ സാറെ."
ദിവ്യ ടീച്ചറെ ബസിൽ കയറ്റി ഇരുത്തി ടീച്ചറുടെ ബാഗുകൾ ബസിൽ എടുത്തു വച്ചുകൊണ്ടിരുന്ന ബിജു സാറിനോട് ടോണി കുശലം ചോദിച്ചു.
ഒന്നും മിണ്ടാതെ സാധനങ്ങൾ എടുത്തു വെച്ച് ദിവ്യ ടീച്ചറോട് എന്തക്കയോ സ്വകാര്യം പറഞ്ഞു ബിജു സർ സ്വന്തം ബസിലേക്ക് നടന്നു. മനസില്ലാ മനസോടെയാണ് ബിജു സർ ഈ യാത്ര പോകുന്നത്. എങ്ങനെ മനസമാധാനം കിട്ടും കോഴികുഞ്ഞിനെ തള്ള കോഴി കൊണ്ട് നടക്കുന്ന പോലെ കൊണ്ട് നടന്ന തന്റെ ഭാര്യ ജീവിതത്തിൽ ആദ്യമായി തൻ്റെ കൺവെട്ടത്ത് നിന്ന് മാറി രണ്ടു ദിവസം നിൽക്കുകയാണ്.
ബസിൽ കയറിയിരുന്ന ദിവ്യ ടീച്ചർ ഒരു ദീർഘനിശ്വാസം വിട്ടു. എന്താണെന്നറിയില്ല ഒരു പ്രേത്യേക മാനസികാവസ്ഥ ആയിരുന്നു ടീച്ചർക്ക്കു. ഏതൊക്കെയോ ആലോചിച്ചിരുന്നു സമയം പോയി. ബസ് എടുത്തതും തണുത്ത കാറ്റ് ബസിലേക്ക് അടിച്ചു കയറി. എന്തോ ഒരു സുഖം, ഒരു ആശ്വാസം, കൂട്ടിൽ നിന്ന് തുറന്നു വിട്ട കിളിയുടെ മൂഡ് ആയിരുന്നു ദിവ്യ ടീച്ചർക്ക്. ബിജു സർ അടുത്തില്ലെന്നുള്ള തിരിച്ചറിവ് തന്നെ ടീച്ചറെ കൂടുതൽ കംഫോര്ട്ടബിൾ ആക്കി. താൻ ഒരു പത്തു പന്ത്രണ്ടു വര്ഷം പുറകിലേക്ക് പോയത് പോലെ.
തന്നെ മൂടി കെട്ടി കുത്തി വെച്ചിരുന്ന സാരിയുടെ കുറെ പിന്നുകൾ ഊരിവിട്ടുകൊണ്ടു ടീച്ചർ ഓടിക്കൊണ്ടിരുന്ന ബസിനു വെളിയിലേക്കു നോക്കി ഇരുന്നു. എന്ത് രസമായിരുന്നു തന്റെ വിവാഹത്തിന് മുൻപുള്ള ജീവിതം, ഇഷ്ടമുള്ളത് ഇടാനും ഇഷ്ടമുള്ളത് കഴിക്കാനും യാത്ര ചെയ്യാനും ഒക്കെ പറ്റിയിരുന്ന ആ കാലം. ബസിൽ ഇട്ടിരുന്ന ഒരു മനോഹര ഇളയരാജ ഗാനത്തിനൊപ്പം തന്റെ പഴയ കാല ഓർമകളിലൂടെ അലയവെ ടീച്ചർ പതിയെ മയക്കത്തിലേക്കും പിന്നീട് നല്ല ഉറക്കത്തിലേക്കും വഴുതി വീണു.
എല്ലാരും ഉള്ളേ വാങ്കോ, സൂടാ ടീ, ടിഫിൻ എല്ലാം ഇറുക്ക്...
കാതിനെ കീറി മുറിക്കുന്ന ശബ്ദം കേട്ടാണ് ദിവ്യ ടീച്ചർ ഉണർന്നത്. ചൂട് വെയിൽ മുഖത്തേക്ക് അടിച്ചു കേറുന്നു. സമയം നോക്കിയ ടീച്ചർ അത്ഭുതപ്പെട്ടു, നാലര മണിക്കൂർ ആകുന്നു ട്രിവാൻഡ്രത്തു നിന്ന് പുറപ്പെട്ടിട്ടു, സമയം ഇപ്പൊ ഒൻപതു മണി. കുട്ടികളും മറ്റു ടീച്ചർമാരും ഭക്ഷണം കഴിക്കാൻ
💬 Comments
View all comments