Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]
നിന്ന് താത്കാലികമായി രക്ഷപ്പെട്ടു പോകാൻ മാത്രമായിരുന്നില്ല..... നിന്നോട് ചാറ്റാനും ഒരു പാട് കാര്യം മിണ്ടാനുമൊക്കെ കൊതിയുണ്ട് എന്ന് അവളെ അറിയിക്കാൻ വേണ്ടി കൂടിയായിരുന്നു....!
“ഉം.." എന്ന അവളുടെ മറുപടിയിൽ
സൗഹൃദം വീണ്ടും പുഷ്പ്പിച്ചതിന്റെ ഉൻമേഷമോ ..അതോ മുറിഞ്ഞ
വേദനയുടെ നൊമ്പരമോ..? എന്തോ
എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല...
പക്ഷെ മെർളിയാരെന്നവൾ തിരിച്ചറിഞ്ഞ് ചോദിക്കുമ്പോൾ
എന്തിനാണ് ഞാൻ ഒരു ഒഴിവ്
പറഞ്ഞ് ഒളിച്ച് പോകുന്നത്.....
എന്തിന് രക്ഷപ്പെടാൻ നോക്കി?
പരസ്പരം ചേരുംപടി ചേരാതെ
പെട്ടു പോകുന്ന ഒരുപാട് കെട്ടുപാട്
നിറഞ്ഞ ബന്ധങ്ങളായി തീരുന്ന
നമ്മുടെ പതിവ് ബന്ധനങ്ങൾ...!?
അനാവിശ്യ പവിത്രത കല്പിച്ച്
കുടുങ്ങിപ്പോകുന്ന ശരാശരിക്കാരായ നമ്മൾക്ക് മറ്റ്തിരഞ്ഞെടുപ്പുകൾ അന്യമല്ലേ..!?
എല്ലാം പരസ്പരം തിരിച്ചറിയപ്പെടും
എന്ന് പ്രതീക്ഷിച്ച് ഞാൻ കെ. കെ യുടെ പാട്ടുകളിൽ വീണ്ടും വെറുതെ
മുഴുകി.....
മോട്ടറോഫാക്കി വന്ന മെർളി
ഞാൻ പാട്ട് കേട്ടിരിക്കുന്നത് കണ്ട്
ചുറ്റിത്തിരിഞ്ഞ് തിരികെപ്പോയി.
“ദിൽ നഷിൻ... ദിൽ.." അധികമാരും
ശ്രദ്ധിച്ചില്ലെങ്കിലും എനിക്കെന്തോ
ഇഷ്ടമുള്ള കെ.കെപ്പാട്ട് ആവർത്തിച്ച് താളമടിച്ച് കേട്ട് ഞാനുറങ്ങിപ്പോയി…
“ആരാ വിളിച്ചത്..." മെർളി അത്താഴമുണ്ണാൻ വിളിച്ചപ്പോൾ
എന്തേ ചോദ്യമിത്ര വൈകിയെന്ന്
ചിന്തിച്ച് ഞാൻ പുഞ്ചിരിച്ചു ...
“ഓ..പഴയ ഒരു ക്ളാസ് മേറ്റാ..
യു.കെയില് ജോലി കിട്ടിയപ്പോ
വിളിച്ചതാ... ഫാർമസിസ്റ്റ്.." ഞാൻ
അലസമട്ടിൽ പറഞ്ഞത് കേട്ട്
അവൾ സംതൃപ്തി ഭാവിച്ചു...
കുടുംബത്തിലുള്ളവരോട്
കുശലം പറഞ്ഞിരുന്നത്
കൊണ്ട് കൂടുതൽ ചോദ്യങ്ങൾ
ഉണ്ടായില്ല..
“അപ്പോ രാവിലെ ഞങ്ങളെ
കൊണ്ട് വിടണം മറക്കരുത്.."
കാലത്ത് ഫാമിലിയെ മുഴുവൻ
ബാംഗ്ളൂരിലുള്ള അവളുടെ
ചേട്ടന്റെ വീട്ടിലേക്ക് വോൾവോയിൽ
കയറ്റി വിടുന്ന കാര്യമാണ് പറഞ്ഞത്..... അവിടത്തെ ഫങ്ഷനും ചുറ്റിയടിയുമൊക്കെ കഴിയുന്ന ഒരു മാസം ഒറ്റയ്ക്കിരിക്കണമല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് മാലാഖയെപ്പോലെ നിധിയുടെ കോൾ! ഇച്ഛിച്ചതും കല്പിച്ചതും പാല് തന്നെയാകുമെന്ന് സ്വപ്നം കണ്ട്, മലർന്ന് കിടന്നുറങ്ങുന്ന മെർളിയെ നോക്കി കോട്ടുവായിട്ട്
ഞാൻ രാത്രി കിടന്നുറങ്ങി.......
രാവിലെ എല്ലാവരെയും കാറിൽ
കുത്തി നിറച്ച് പെട്ടിയും ബാഗും
കിടക്കയുമൊക്കെ കുത്തി നിറച്ച്
ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ട്
തിരികെ വന്ന് ഒരു ചെറിയ
മയക്കം കൂടി കഴിച്ചു... പട്ടിക്കും
പക്ഷിയ്ക്കുമൊക്കെ തീറ്റ കൊടുത്ത്
കഴിഞ്ഞ് ബ്രേയ്ക്ക് ഫാസ്റ്റടച്ചപ്പോൾ
💬 Comments
View all comments