Chapter Title : പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]
ഭർത്താവ് സമ്മതിക്കില്ല എന്ന പതിവ് പല്ലവി മാത്രം. ഇത്തവണ വിശാൽ ആ കടമ്പയും കടന്നിരിക്കുന്നു. അതിനെപ്പറ്റി പറയാൻ നിന്നാൽ ഈ പോസ്റ്റിൽ അവസാനിക്കില്ലാത്തതു കൊണ്ട് പറയുന്നില്ല.
വിശാല്‍ പറഞ്ഞു "നീയൊന്നു പെട്ടെന്ന് ഉഷാറാവ്" "എപ്പ ഉഷാറായീന്നു ചോദിക്കടാ" എന്നും ചോദിച്ചു കൊണ്ട് ഞാനെണീറ്റു. ബാറടയ്ക്കുന്ന കാര്യമൊക്കെ ജോലിക്കാരെ ഏല്‍പ്പിച്ചു കൊണ്ട് ഞങ്ങള്‍ ഇറങ്ങി, അവന്‍റെ സ്വിഫ്റ്റില്‍. പതിവ് പോലെ സര്‍വ്വീസ് ബാറില്‍ സ്റ്റൈലന്‍ എന്ട്രി. പട്ടിണി കിടന്നാലും ഡ്രസ്സ് സെന്‍സ് വിട്ടൊരു കളി അന്നുമില്ല ഇന്നുമില്ല, പഠിക്കുമ്പോള്‍ കടം വാങ്ങിയായിരുന്നു വേഷം കേട്ടലെങ്കില്‍ അന്നതിനു എൻ്റെ അഞ്ചക്ക ശമ്പളം ധാരാളം.
ബാറിലെ മറ്റ് പെണ്ണുങ്ങള്‍ ഞങ്ങളെ കണ്ട് പൂച്ചക്കണ്ണിയോടും സംഗീതയോടും, "അരെ തേരാ ഷാരൂഖ് ആയെലെ, ഓ സംഗീതാ, വോ ദേഖ് തേരാ രാജാ എന്ട്രി മാരെലെ" എന്ന് പറയുന്നത് കേട്ട് കടിച്ചു പിടിച്ച സിഗരെറ്റ് താഴെ വീഴാതെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു ചിരിച്ചു. വിശാലിന്‍റെ പണവിതരണം കഴിഞ്ഞ ഉടനേ ഞങ്ങള്‍ സംഗീതയെ വിളിച്ച് കാര്യം പറഞ്ഞു. അവള്‍ റെഡി. വിശാലിന്റെ കാമുകി, ഐശ്വര്യാ റായിയുടെ നാട്ടുകാരി, അവനെ പ്രേമപൂര്‍വ്വം കടാക്ഷിച്ചു. അവളോടും രാത്രി റെഡി ആയിരിക്കാന്‍ പറഞ്ഞു. "സുഹാഗ് രാത് ഹെ, ഗൂന്ഖട്ട് ഉതാരാഹാ ഹൂ മേ" എന്ന് മുകേഷിന്‍റെ സ്വരത്തില്‍ പാടിക്കൊണ്ട്, രാത്രി ഒരു മണിയ്ക്ക് ശേഷം പിക്ക് ചെയ്യാന്‍ വരാം എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഇറങ്ങി. ആരുടെ സുഹാഗ് രാത് എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല.
നേരെ അന്ധേരിയിലെ ഒരു ലേഡീസ് ബാറിലേയ്ക്ക് വിട്ടു ഒരു മണി വരെ നേരം കളയാന്‍, അതും വിശാലിന്റെ ഒരു ഷെട്ടി സുഹൃത്തിന്റെപോഷ് ബാർ. ക്രെഡിറ് കാർഡ് എടുക്കാൻ ബാങ്കിൽ നിന്നും വിളിച്ച എക്സക്കുട്ടീവിനെ ഞാൻ ക്രെഡിറ്റിൽ വിശ്വസിക്കുന്നില്ല എന്നും പറഞ്ഞു വളച്ചു, ഡേറ്റ് ചെയ്തു കളിച്ച ആളാണ് കക്ഷി. ആ അത് പോട്ടെ, അതൊക്കെ വേറെ കഥകൾ.
അങ്ങനെ ഞങ്ങൾ അന്ധേരിയിലെ ബാറിൽ എത്തി. വ്യാജന്‍ ഉണ്ടാക്കി വിറ്റ് കയ്യില്‍ വന്ന പണം ഇങ്ങനെയെല്ലാതെ പിന്നെ എങ്ങനെ ചിലവാക്കാന്‍ വിശാലിന്. ലേഡീസ് ബാര്‍ ബാന്‍ ചെയ്തെങ്കിലും രഹസ്യമായി
💬 Comments
View all comments