പണി 7 [ആനീ]
മൂലമാണ്. എന്നാൽ അത് സ്വാഭാവികമല്ല. ഇവർ കഴിച്ച ആ ആപ്പിളിൽ അതീവ മാരകമായ അളവിൽ വയാഗ്ര (Viagra) ഇൻജെക്ട് ചെയ്തിട്ടുണ്ടായിരുന്നു. വയാഗ്രയുടെ അമിതമായ ഡോസ് രക്തത്തിലേക്ക് പടർന്നതോടെ ഇവരുടെ ഹൃദയമിടിപ്പ് ഭ്രാന്തമായ വേഗതയിലായി. ആ ലഹരിയിൽ കാമത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ ഇവരുടെ ഹൃദയം താങ്ങാനാവാതെ പൊട്ടിത്തെറിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇവരുടെ മുഖത്ത് ആ വന്യമായ സുഖത്തിന്റെയും ഒപ്പം മരണവെപ്രാളത്തിന്റെയും ഭാവങ്ങൾ ഒരേസമയം കാണുന്നത്."
ഹരി ഞെട്ടിപ്പോയി.
"അപ്പോൾ ഇതൊരു കൃത്യമായ പ്ലാൻ ആണ് സർ. ആരോ ഇവർക്ക് ആ ആപ്പിൾ മനഃപൂർവ്വം നൽകിയതാണ്!"
ഡോക്ടർ ചെറുതായി ചിന്തിച്ചു വിറങ്ങലിച്ചു നിൽക്കുന്ന ഹരിയെയും വിഷ്ണുവിനെയും നോക്കി അയാൾ തന്റെ നിഗമനം തുടർന്നു. ഒരു ഡോക്ടർ എന്നതിലുപരി ഒരു മനുഷ്യ മനഃശാസ്ത്രജ്ഞന്റെ ഗൗരവം ആ വാക്കുകളിലുണ്ടായിരുന്നു.
"ഹരി, ആ ആപ്പിൾ ഇവർക്ക് ആരോ നിർബന്ധിച്ചു നൽകിയതാണെന്ന് എനിക്ക് തോന്നുന്നില്ല. അവർ അത് സ്വയം കഴിച്ചതാകാം. എന്തുകൊണ്ടെന്നാൽ, ആ പെണ്ണ്... അവൾ അത്രയ്ക്കും സുന്ദരിയും അവർ എന്നും കൊതിക്കുന്ന ഒരു കാമരൂപിയും ആയിരുന്നിരിക്കണം. അവളുടെ സൗന്ദര്യത്തിൽ മയങ്ങി, അവൾ നീട്ടിയ ആപ്പിൾ അവർ ഒട്ടും സംശയിക്കാതെ കഴിച്ചു കാണും. അവരുടെ മനസ്സിലെ അടങ്ങാത്ത രതിദേവതയായിരിക്കണം അവൾ."
ഡോക്ടർ ഒരു നിമിഷം നിർത്തി വിഷ്ണുവിന്റെയും കിരണിന്റെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"എനിക്ക് ഉറപ്പുണ്ട് ഹരി, ആ പെണ്ണ് ഒരിക്കലും ഒരു വേശ്യയാകില്ല. ഇവർ എന്നും കാണുന്ന, ആഗ്രഹിക്കുന്ന, ഇവരെ അടുത്തറിയാവുന്ന ഏതോ ഒരു സുന്ദരിയാണവൾ. ഒരു പക്ഷേ ഇവരുടെ കൂട്ടുകാരിയോ അയൽക്കാരിയോ ആയിരിക്കാം. ആ സുന്ദരി തന്നെ ഒരുക്കിയ ഒരു മരണക്കെണിയായിരുന്നു ആ രതിനിമിഷങ്ങൾ."
ഡോക്ടറുടെ ആ വാക്കുകൾ കേട്ടതും വിഷ്ണുവും കിരണും ഒരേപോലെ ഞെട്ടിപ്പോയി. അവരുടെ ഉള്ളിൽ ഒരു തീപ്പൊരി പടർന്നു. കാരണം, ആ 'സുന്ദരി' മറ്റാരുമല്ല തങ്ങളുടെ പ്രിയപ്പെട്ട നക്ഷത്രയാണെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ അവൾ ഇത്തരമൊരു കൊലയാളി ആകുമോ?
അവൾക്ക് വയാഗ്ര ഇൻജെക്ട് ചെയ്ത ആപ്പിൾ എവിടെ നിന്ന് കിട്ടി?
വിഷ്ണുവിന്റെ മനസ്സിലേക്ക് ആ ആർട്ടിസ്റ്റ് വരച്ച രൂപം വീണ്ടും വന്നു. നക്ഷത്രയെ രക്ഷിക്കാനെന്ന വ്യാജേന വന്ന ആ രൂപമാണോ അവൾക്ക് ഈ ആപ്പിൾ നൽകിയത്? അതോ നക്ഷത്ര ഇതെല്ലാം നേരത്തെ പ്ലാൻ ചെയ്തതാണോ?
അവന്റെ മനസ്സിൽ ഒരായിരം ചിന്തകൾ വിടർന്നു….
…………………..
നക്ഷത്ര തന്റെ മുറിയിൽ മയക്കത്തിലേക്ക് വീണെങ്കിലും നിരഞ്ജന്റെ മനസ്സ് അപ്പോഴും കനൽപോലെ എരിയുകയായിരുന്നു. അയാൾ ഉമ്മറത്തെ മുറ്റത്തേക്ക് ഇറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി. ആ തണുത്ത കാറ്റിലും അയാളുടെ തല പുകയുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ദൂരെയെവിടെയോ ഒരു പള്ളി മണി മുഴങ്ങുന്നത് അയാൾ കേട്ടത്. നേരം വെളുക്കാറായിട്ടില്ല. അല്പം മുൻപ് തന്നെ പള്ളിയിലെ ബാങ്ക് വിളിയും അയാൾ കേട്ടിരുന്നു. നഗരത്തിന്റെ ആ പ്രത്യേക പ്രദേശം ഏതോ ഒരു നിഗൂഢത ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് അയാൾക്ക് തോന്നി.
സിഗരറ്റ് വലിച്ചെറിഞ്ഞ് അയാൾ ആ വീടിന്റെ ടെറസ്സിലേക്ക് അതിവേഗം ഓടിക്കയറി. മുകളിൽ നിന്ന് ആ പ്രദേശം മുഴുവൻ അയാൾ തന്റെ തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്തു. നിലാവെളിച്ചത്തിൽ ചുറ്റും നോക്കിയ
💬 Comments
View all comments