Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
മിനുക്കു പണികളുമായി സമയം ചിലവഴിച്ചു.. കുട്ടികളെല്ലാവരും കളികളും ഫോണിലുമായി ഒതുങ്ങികൂടി. തറവാട്ടിൽ ഇപ്രാവശ്യം തിരുവോണത്തിന് ആണ് ആഘോഷം.. അതിനാൽ ഇനിയുള്ള രണ്ടു ദിവസങ്ങൾ സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള തിരക്കുകളിലേക്ക് നീങ്ങുകയാണ്.
സന്ധ്യാ സമയം.. തുളസി തറയിൽ വിളക്ക് വച്ചു എല്ലാവരും പ്രാർത്ഥിക്കുന്നത് മുകളിൽ ബാൽക്കണിയിൽ ഇരുന്നു ഞാൻ കണ്ടു.. ഇളം കാറ്റടിക്കുമ്പോൾ വലതു വശത്തുള്ള മാവിന്റെ ഇലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം.
പുറകിൽ നിന്നും കേൾക്കുന്ന ശബ്ദത്തിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി.. അങ്കി!! പുറകിൽ നിൽക്കുന്നു.. ശരിയാണ് അവളോട് ഞാൻ സംസാരിക്കാമെന്ന് ഏറ്റതാണല്ലോ.. ഇനി മുങ്ങി നടന്നിട്ട് കാര്യമില്ല.. അവൾക്കു പറയാനുള്ളത് കേൾക്കാം. എന്നിട്ട് പിരിയാം എന്നന്നേക്ക് മായി.
അവിടെയുള്ള കസേരയിൽ ഞാനിരുന്നു കൊണ്ടു അവളോട് അവിടെ ഇരിക്കാനായി കൈകൊണ്ട് ആക്ഷൻ കാണിച്ചു. കാലിന്മേൽ കാലു കയറ്റി വച്ചു ഒരു നാട്ടു തലവനെ പോലെ ഞാനിരുന്നു.. ഞാൻ പറഞ്ഞത് മനസിലായ അവൾ എനിക്കെതിരായി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു..
""എല്ലാവരും?"" മൗനം മാറ്റാനായി അവളെ നോക്കാതെ ഞാൻ ചോദിച്ചു.
""അവരെല്ലാവരും ഓരോ തിരക്കിലാണ്.. ദേവകിയമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നിന്റെ കൂടെ മുകളിലുണ്ടാവുമെന്ന് "" വളരെ സാവധാനം അവൾ മറുപടി നൽകി.
""ഇനി പറ, എന്താണ് നിനക്ക് പറയാനുള്ളത്. പെട്ടെന്ന് വേണം.. "" ഞാനറിയാതെ തന്നെ എന്റെ ഉള്ളിൽ ഒരു ഗൗരവം ഉള്ളതുപോലെ..
""പറയാം.. നീയെനിക്കു വാക്ക് തന്നിട്ടുള്ളതല്ലേ.. ഇന്ന് എനിക്ക് സംസാരിക്കാൻ സമയം തരുമെന്നുള്ളത്.. പറയാനുള്ളത് മുഴുവൻ കേൾക്കണം "" എന്നെ നോക്കിയാണ് അവളതു പറഞ്ഞെങ്കിലും ഞാനപ്പോഴും അവളെ ശ്രദ്ധിച്ചില്ല..
""ശരി, പറ "" കൈകൾ കെട്ടി ഞാൻ പുറത്തേക്കു നോക്കി നിന്നു.
""ആദ്യം നീയെന്നെയൊന്നു നോക്ക് പ്ലീസ് ""
"" നീ കാര്യം പറഞ്ഞാൽ മതി ഞാൻ കേട്ടോളാം "" അവളോടുള്ള ദേഷ്യത്തെക്കാൾ കൂടുതൽ അവളോടുള്ള ഇഷ്ടമാണ് ഞാൻ നോക്കാതിരിക്കാനുള്ള കാരണം. നോക്കിയാൽ ചിലപ്പോൾ എന്നെ നിയന്ത്രിക്കാൻ എനിക്കാവില്ല.
"" ശരി, ഞാൻ അന്നങ്ങനെ പറഞ്ഞത് കൊണ്ടാണ് നീയെന്നെ വെറുക്കുന്നത് എന്നെനിക്കറിയാം.. ഞാനും ഒരു മനുഷ്യനാണ്. ഞാനാരുടെ കൂടെ നിൽക്കണം.. ഒന്നില്ലെങ്കിലും ഒരു പെണ്ണല്ലേ ഞാൻ.. എല്ലാവർക്കും
💬 Comments
View all comments