Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
ക്ലാസ്സ് കഴിഞ്ഞു പോകുന്ന വഴിക്ക് വയലോരത്തായി പറങ്കി മാവിൻ ചോട്ടിൽ സ്ഥാനം കൊള്ളുന്ന രാമേട്ടന്റെ കുഞ്ഞു പെട്ടിക്കടയിൽ നിന്നും കത്ത് അയക്കാനുള്ള രണ്ടു കവറും കുറച്ചു നാരങ്ങാ മിട്ടായിയും ഒരു കവർ കുഴലപ്പവും വാങ്ങി. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കും മുമ്പേ ഓടി വീട്ടിലെത്തി.
ഓണം പ്രമാണിച്ച് വീടും പരിസരവും തൊടികളും വരെ വൃത്തിയാക്കുന്ന തിരക്കിലാണ് എല്ലാവരും. തൊടികളിൽ നിന്നും നാളികേരം കുട്ടയിൽ ചുമന്നു വീടിന്റെ കളപുരയിൽ നിറക്കുന്ന സ്ത്രീകൾ.. അതിനെല്ലാം നേതൃത്വം നൽകി ഞങ്ങളുടെ സ്വന്തം ദേവകിയമ്മയും എന്റെ അച്ഛനും..
""എടോ ശങ്കരാ.. ഞാനിവിടില്ലാന്ന് കരുതി നോട്ടത്തിനൊരു കുറവും വരുത്തരുത്.. "" അച്ഛൻ കാര്യസ്തനായ ശങ്കരനോട് സംസാരിക്കുന്നതാണ് നാമിപ്പോൾ കേട്ടത്.. അച്ഛൻ ദുബായിലെ ബിസിനസ് നോക്കാനായി ഇടക്കിടക്ക് പോയി വരാറുണ്ട്.. കുടുംബത്തിലെ ഏക ആൺ തരിയെന്ന നിലക്ക് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അച്ഛനാണ്. അനികയുടെ അച്ഛനും അമ്മയും വീട്ടിൽ തന്നെയാണാണെങ്കിലും പുള്ളി മരുമകൻ ആയതുകൊണ്ട് എല്ലാത്തിലും കയറി ഇടപെടില്ല.. ബാക്കിയുള്ളവരും അങ്ങനെ തന്നെ. കൂട്ടത്തിലാ അൽപ്പം മദ്യപാനം ഉള്ളത് അനികയുടെ അച്ഛന് മാത്രമാണ്..
ചായ കുടി കഴിഞ്ഞു വീടിന്റെ മുകളിലേക്കോടിയ ഞാനും അങ്കിയും പുറത്തേക്കു കാണാവുന്ന ബാൽക്കണിയിൽ ഇരുന്നു.. അവിടെയിരുന്നാൽ വീടിനോട് ചാരി നിൽക്കുന്ന മാമ്പഴം കൈകൊണ്ടു പറിക്കാൻ കിട്ടും.. ചിലപ്പോൾ പഠിക്കാനിരിക്കുന്ന സമയത്ത് ഓരോ മാങ്ങ പറിച്ചു അതിൽ ഉപ്പും മുളകും ചേർത്ത് ഒരു കൈപ്പുണ്ട്.. ഹോ...
അവിടെയിരുന്നു ഞങ്ങൾ നീലിമയുടെയും അഭിയുടെയും കാര്യത്തിനുള്ള ചർച്ച ആരംഭിച്ചു..
""നമ്മൾ ക്ലാസ്സിൽ നിന്നും സംസാരിച്ചതുപോലെ രണ്ടുപേരുടെയും പേരിൽ ഓരോ കത്തുകൾ എഴുതി നൽകാം "" ഒരു ഡീറ്റെക്റ്റിവിനെ പോലെ ഞാൻ സംസാരിച്ചു..
""അതേ, അവൾക്കു ഞാൻ കൊടുക്കാം അഭിക്ക് നീ കൊടുത്താൽ മതി "" കണ്ണുകൾ കണ്ണുകളിലേക്ക് നോക്കിയവൾ പറഞ്ഞു.
""പക്ഷെ കത്തിലെന്തെഴുതും, നിനക്കെന്തേലും ഐഡിയ കിട്ടുന്നുണ്ടോ ""
""എനിക്കൊന്നും കിട്ടുന്നില്ല, നീ ഒരാൺകുട്ടിയല്ലേ അപ്പൊ എന്തെങ്കിലും മനസ്സിൽ വരാതിരിക്കില്ല ""
""ഞാനതിനു ഇതുവരെ ആർക്കും എഴുതിയിട്ടില്ലല്ലോ.. ഇനിയെന്ത് ചെയ്യും ""
""എനിക്ക് നിന്നെ ഇഷ്ടമാണ്.. നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഇങ്ങനെയൊന്നു എഴുതി നോക്കിയാലോ?""
""ഇതെഴുതാൻ ഇത്രേം ആലോചിക്കണോ?
💬 Comments
View all comments