പവിത്രം 2 [Cuck Hubby]
അവൾ മനസ്സാൽ ഒന്ന് മന്ത്രിച്ചു.
ആദിമോനെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട്, തന്റെ ബസ് സ്റ്റോപ്പ് ലക്ഷ്യം വെച്ച് നടക്കുമ്പോൾ പവിയുടെ മനസ്സിൽ വല്ലാത്തൊരു വാശി തിളയ്ക്കുന്നുണ്ടായിരുന്നു. തന്റെ സൗന്ദര്യമോ അണിഞ്ഞൊരുങ്ങലോ തന്റെ ഭർത്താവിന് ഒട്ടും വിലമതിപ്പില്ലെങ്കിൽ,,, എന്നാ പിന്നെ അത് കാണാൻ കൊതിക്കുന്ന ഒരാൾക്ക് വേണ്ടി താൻ അണിഞ്ഞൊരുങ്ങും.
പവി ബസ് സ്റ്റോപ്പിനടുത്തേക്ക് എത്തിയപ്പോഴേക്കും ബസ് അവിടെ എത്തിക്കഴിഞ്ഞിരുന്നു. തന്നെ കണ്ടാലുടനെ വണ്ടി നിർത്തി കാത്തുനിൽക്കുന്ന ആ ശീലം ഇന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, അവൾ നിറഞ്ഞ പുഞ്ചിരിയോടെ നടത്തത്തിന്റെ വേഗത കൂട്ടി. പക്ഷേ, അവളുടെ പ്രതീക്ഷകളെ കാറ്റിൽപ്പറത്തിക്കൊണ്ട്, അവൾ എത്തുന്നതിന് തൊട്ടുമുമ്പേ ബസ് പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. അടുത്ത നിമിഷം, ഒരു ചീറ്റലോടെ ബസ് അവളെയും കടന്ന് ദൂരേക്ക് കുതിച്ചുപോയി.
ആ കാഴ്ച കണ്ട് പവി ഒന്ന് പകച്ചുനിന്നു. ആൾക്കൂട്ടത്തിൽ തനിച്ചായതുപോലെ അവൾക്ക് തോന്നി…
ഭർത്താവിൽ നിന്ന് ലഭിക്കാത്ത അംഗീകാരം മറ്റൊരാളിൽ നിന്ന് കിട്ടുമെന്ന് കരുതിയുള്ള അവളുടെ ആ കൊതി, ബസ്സിലെ കണ്ടക്ടറുടെ ആ ചെറിയ ശ്രദ്ധയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്... അതെല്ലാം വെറുതെയായല്ലോ എന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു. ബസ് പോയ വഴിയേ നോക്കി, താൻ അണിഞ്ഞൊരുങ്ങിയ വേഷവും കണ്ണെഴുത്തും എല്ലാം ഒരു തമാശയായി മാറിയോ എന്ന ചിന്തയോടെ അവൾ ആ പൊതുവഴിയിൽ പകപ്പോടെ നിന്നു..!
സ്കൂൾ/ഓഫീസ് സമയം ആയതുകൊണ്ട് തന്നെ ഒരു ഓട്ടോ പോലും കിട്ടാൻ പവി വല്ലാതെ ബുദ്ധിമുട്ടി..
കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ ഓഫീസിലെത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ, സൂപ്പർവൈസറുടെ രൂക്ഷമായ ശകാരമാണ് അവളെ വരവേറ്റത്…
തന്റെ കാബിനിൽ ഇരിക്കുമ്പോഴും പവിയുടെ ഉള്ളിൽ ഒരു കൊടും പിരിമുറുക്കം അലയടിക്കുന്നുണ്ടായിരുന്നു. കാലത്ത് കേട്ട ചീത്തയും, കഴിഞ്ഞ ദിവസം ഭർത്താവിൽ നിന്ന് ലഭിച്ച പരിഹാസങ്ങളും അവളെ വല്ലാതെ തളർത്തിയിരുന്നു. എന്നാൽ, അതിനെല്ലാമുപരി അവളെ നീറ്റിയത് ഇന്ന് ആ ബസ് അവളെ കൂട്ടാതെ കടന്നുപോയതാണ്.
പവിയെ സംബന്ധിച്ച് അതൊരു വെറും ബസ്സായിരുന്നില്ല,,, താനും ഒരു മനുഷ്യസ്ത്രീയാണെന്നും, തന്നെ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും ഈ ലോകത്ത് ആരെങ്കിലുമൊക്കെ ഉണ്ടെന്നും വിശ്വസിക്കാൻ അവൾ അള്ളിപ്പിടിച്ച ഒരേയൊരു പ്രതീക്ഷയായിരുന്നു അത്. തന്റെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും
മറ്റൊരാളുടെ കണ്ണിൽ വിലയുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള അവസാനത്തെ ആശ്രയമാണ് ആ ബസ്സോടൊപ്പം ദൂരേക്ക് കുതിച്ചുപോയത്.
ലഞ്ച് ബ്രേക്കിലും പവി കട്ട മൂഡ് ഔട്ടിലായിരുന്നു. എന്നും അവളെ കാണാറുള്ള ലെനയ്ക്ക് അവളുടെ മുഖത്തെ മാറ്റങ്ങൾ പെട്ടെന്നുതന്നെ മനസ്സിലായി.
"നിനക്കെന്തു പറ്റി പവി?" ലെന ചോദിച്ചു.
മറുപടിയായി പവി വാ തുറന്നില്ല,,, ഒന്നുമില്ലെന്ന അർത്ഥത്തിൽ വെറുതെ തലകുലുക്കുക മാത്രം ചെയ്തു.
പിന്നീട് അവർ മൗനമായി ഭക്ഷണം കഴിപ്പ് തുടർന്നെങ്കിലും പവിയുടെ വാടിയ മുഖം കണ്ടുനിൽക്കാൻ ലെനയ്ക്ക് കഴിഞ്ഞില്ല. അവൾ വീണ്ടും നിർബന്ധിച്ചു, "എന്താണെങ്കിലും ഒന്ന് പറയടീ... മഹിയേട്ടൻ ഇന്നലെയും വഴക്ക് പറഞ്ഞോ?”
കുറച്ചുനേരം പവി മൗനമായിരുന്നു. പിന്നെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, "അതൊക്കെ എപ്പോഴും ഉള്ളതല്ലേ... അതൊന്നും അത്ര വലിയ കാര്യമല്ല.”
പവിയെ മറ്റെന്തോ സീരിയസ് ആയ കാര്യം അലട്ടുന്നുണ്ടെന്ന് ലെനയ്ക്ക് നന്നായി മനസ്സിലായിരുന്നു. എങ്കിലും പവിയുടെ
💬 Comments
View all comments