Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ]
ഇതൊരു മണിക്കൂർ കൊണ്ടൊന്നും എങ്ങുമെത്തില്ലെന്ന് അവന് മനസിലായി. രണ്ടാളും കൈ കഴുകി, ബില്ലുമടച്ച് അവർ കാറിൽ വന്ന് കയറി. ഇപ്പഴും നല്ല മൂടിക്കെട്ടിയ കാലാവസ്ഥയാണ്. മഴ ഉടനെ വീണ്ടും പെയ്തേക്കുമെന്ന് തോന്നി. ഷീബ ബാഗെടുത്ത് പിൻസീറ്റിലേക്കിട്ടു. അവളുടെ മുഖത്തേക്കൊന്ന് നോക്കി ബെന്നി വണ്ടിയെടുത്തു. അവൻ സമയം നോക്കുമ്പോൾ പതിനൊന്ന് മണി ആയിട്ടേയുള്ളൂ. ഇപ്പത്തന്നെ മടങ്ങണോ..?
ഏതായാലും ഷീബയോടൊന്ന് ചോദിക്കാം.
“മോളേ… നമുക്കിപ്പത്തന്നെ മടങ്ങണോ..അതോ വൈകുന്നേരത്തിന് എത്തിയാൽ മതിയോ… നീ പറ..”
“ഞാനെന്ത് പറയാനാ… എല്ലാം ഇച്ചായനല്ലേ തീരുമാനിക്കുന്നത്…?”
ഷീബ കലിപ്പിലാണ്. ഇവിടെ റൂമെടുക്കാതെ പോകുന്നത് അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. പിന്നെ സാവധാനത്തിൽ ചിന്തിച്ചപ്പോൾ ഇച്ചായൻ പറഞ്ഞതാണ് കാര്യം എന്നവൾക്ക് മനസിലായി. സമയമെടുത്ത്, വിശദമായി പിന്നീട് നോക്കാം.
പെട്ടെന്നവൾ സന്തോഷത്തോടെ, ചിരിച്ച മുഖത്തോടെ ബെന്നിയോട് പറഞ്ഞു.
“ വണ്ടി നേരെ പോട്ടെ ഇച്ചായാ… നമുക്ക് രാത്രിയായിട്ടൊക്കെ വീട്ടിലെത്തിയാൽ മതി… എനിക്കൊരു തിരക്കുമില്ല…”
ബെന്നി വണ്ടി മുന്നോട്ട് തന്നെ വിട്ടു.
“ഇച്ചായാ… ഞാൻ മോൾക്കൊന്ന് വിളിച്ചാലോ…. ഇതുവരെ ഞാനവളെ ഓർത്തതേ ഇല്ല…”
“നീ വിളിക്കെടീ … എന്നിട്ട് ലൗഡ്സ്പീക്കറിലിട്..”
ഷീബ, നിഖിലക്ക് ഡയൽ ചെയ്തു. രണ്ടാമത്തെ ബെല്ലിന് തന്നെ അവൾ ഫോണെടുത്തു.
“ഹലോ… അമ്മേ…”
“ആ… മോളേ…’’
“അമ്മേ… എവിടെയെത്തി…”
“എവിടെയും എത്തിയിട്ടില്ലെടീ…ഞങ്ങളിവിടെ അടുത്ത് തന്നെയുണ്ട്…”
“വണ്ടിയിലോ.. അതോ…. റൂമിലോ..?”
“ദേ… അമ്മൂ… ഒരുപാടങ്ങ് കേറിപ്പോകല്ലേ…”
ഷീബ താക്കീതിൻ്റെ സ്വരത്തിൽ പറഞ്ഞു.
“അതമ്മ ഇച്ചായനോടല്ലേ പറയേണ്ടത്… ഒരുപാടങ്ങ് കേറ്റരുതെന്ന്..”
നിഖിലകുസൃതിയോടെ പറഞ്ഞു.
“എടീ പോത്തേ… നിനക്കൊരു ഉളുപ്പുമില്ലേടീ… ഇങ്ങിനെയൊക്കെ പറയാൻ…”?
“പിന്നെ ഇണക്കുരുവികൾ രണ്ടും കൂടി പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയേക്കുവല്ലേ…”
“ഞങ്ങൾ ചിലപ്പോൾ ധ്യാനം കൂടാനും, അമ്പലത്തിൽ പൂജ ചെയ്യാനും ഒക്കെപോയെന്നിരിക്കും…”
“നഗ്നപൂജയായിരിക്കും…”
നിഖിലയുടെ കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ കേട്ട് ബെന്നി അമർത്തിച്ചിരിച്ചു.
“ഞങ്ങളിപ്പഴും വണ്ടിയിലാടീ…”
അമ്മുവിൻ്റെ വായിൽ നിന്ന്
💬 Comments
View all comments