Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]
ആവിശ്യമായി മുംബൈ വരാൻ പോവേണ്ട കാര്യം ഉണ്ടായിരുന്നു സമീറിന്, അതുകൊണ്ട് തന്നെ അവൻ പിന്നെയും ലോഹിതിന് മെസ്സേജ് അയച്ചു, ഇതുവരെ അയച്ച മെസ്സേജുകൾ കണ്ടിട്ട് പോലും ഇല്ലെങ്കിലും, ഒന്നിനും മറുപടി കിട്ടാൻ സാധ്യത ഇല്ലെങ്കിലും എവിടെയോ ഒരു പ്രതീക്ഷ.
മുംബൈയിൽ എത്തിയതും ഒരുപാട് ഡീലർസ് ആയിട്ട് മീറ്റിംഗ് ഉണ്ടായിരുന്നു, സ്റ്റോക്കുകളുടെ എണ്ണവും റിവ്യൂ ചെയാൻ ഉണ്ട്. എത്തി രണ്ട് ദിവസം കഴിഞ്ഞാണ് പാതിരാത്രി അപ്രതീക്ഷിതമായി സമീറിന് ഒരു കാൾ വന്നത്...
********************************************************************************************************
പുണെ... ഹൃതിക്.
"ഞാൻ വേണമെകിൽ വിശ്വനെ വിളിച്ച് പറയാം ഇവിടെ സ്റ്റേ അടിക്കുന്ന കാര്യം. ഒരു കൺഫ്യൂഷനോ മിസ്-അണ്ടർസ്റ്റാൻഡിങ്ങോ വേണ്ട (T)" ഹൃതിക് ശ്രുതികയോട് പറഞ്ഞു.
"നിനക് എത്ര ദിവസം വേണമെകിലും ഇവിടെ നിൽക്കാം, നോ പ്രോബ്ലം അറ്റ് ഓൾ. ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ട് (T)" അവൾ പറഞ്ഞു.
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടിയ ഉടൻ നാട്ടിലേക്ക് പോവണം, മാനേജർ ഈ പ്രേഷണത്തിന്ടെ പേരിൽ വേറെ വല്ലതും ആവിശ്യ പെട്ടാൽ അതും ചെയ്ത് കൊടുക്കണം. ഭാഗ്യവശാൽ ഈ ഡെയ്റ്റിൽസ് കൊടുത്തത് കൊണ്ട് കാളിദാസിന്റെ ഭാഗത് നിന്നും റോങ്ങ് ആയിട്ട് ഒന്നും ഉണ്ടാവില്ല എന്നാ ഒരു മെസ്സേജ് വന്നത് ഹൃതിക്കിന് ആശ്വാസമായി, പക്ഷെ ഈ കമ്പനിയിൽ ഇനി തുടരാൻ പറ്റില്ല.
വൈകുനേരം നാട്ടിലേക്ക് ഉള്ള ഒരു ട്രെയിൻ അവൻ കേറി, സീറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്തന്നെ ജനറലിൽ കേറി ആണ് പോവുന്നത്. ഡോറിന്റെ മുന്നിൽ തന്നെ കേറുന്ന സ്റ്റെപ്പിൽ ഇരുന്ന് ആയിരുന്നു അവന്റെ യാത്ര, ഇനി അടുത്ത 19-20 മണിക്കൂർ ഇങ്ങനെ തന്നെ. പൂനെയിൽ ഇത്രെയും കാലം ഒറ്റപ്പെടാതെ ഇപ്പോഴും കൂടെ ഉണ്ടായിരുന്ന ശ്രുതികയോട് മനസ്സിൽ നിറയെ കടപ്പാടും ആയിട്ട് ആയിരുന്നു അവൻ പോയത്. തിങ്ങി നിറഞ്ഞ ട്രെയിനിൽ ഇരുന്നതിന്റെയും കഴിഞ്ഞ 2-3 ദിവസം ഓടിയതിന്ടെയും ക്ഷീണം ഉണ്ടായിരുനെകിലും ഒന്ന് കണ്ണ് അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പാതിരാത്രി എല്ലാവരും നിശബ്ദമായി ഇരുന്നും നിന്നും ഉറങ്ങിയും പോയി കൊണ്ടിരുന്ന ആ ട്രെയിനിൽ വെച്ച് അവന്ടെ ഫോൺ റിങ് ചെയ്തു, സമീർ ആയിരുന്നു.
സമീർ: ഡാ മോനെ തിരക്കിൽ ആണോ, ഭയങ്കര
💬 Comments
View all comments