Chapter Title : പെരുമഴകാലം [Extended and Revised]
ഇറങ്ങിയപ്പോഴാണ് ഫോൺ അടിച്ചത്. ഇത് വരെ സേവ് ചെയ്യാത്ത നമ്പർ നോക്കി ഞാൻ ബൈക്ക് സൈഡാക്കി കോൾ എടുത്തു.
“ഹാലോ.”
മറുതലക്കൽ കൊച്ച് പെണ്കുട്ടിയുടേതെന്ന ശബ്ദം. അതും തേനൂറുന്ന കിളി നാദം.
“ഹലോ. ആരാ?”
“പ്രകാശേട്ടനല്ലേ?”
“അതേ.”
“ഞാൻ അനീഷ. മുഹ്‌സിന്റെ.”
“ആ. മനസ്സിലായി.”
“സുഖമല്ലേ?”
“ആ സുഖം. എന്താണ് അവിടുത്തെ വിശേഷങ്ങൾ?”
“സുഖമായി പോണ്. ഇക്ക പറഞ്ഞു ഇവിടുത്തെ നമ്പർ ഏട്ടന്റെ കയ്യിൽ കൊടുത്തിട്ടുണ്ട് വിളി ഒന്നും കാണാത്തത് കൊണ്ട് എന്നോട് വിളിക്കാൻ പറഞ്ഞു.”
“വന്ന തിരക്കിലായി. പിന്നെ അങ്ങോട്ട് വരുമ്പോ വിളിക്കാമെന്ന് കരുതി.”
“വരുമ്പോ വിളിക്കണേ. അത് പറയാൻ വിളിച്ചതാ.”
“വിളിച്ചിട്ടേ വരു.”
“ആ ശരി.”
“ഒക്കെ.”
അച്ചടക്കത്തോടെ വളരെ പതുക്കെ സംസാരിച്ച അവളോട് എന്തോ ഒരിഷ്ട്ടം തോന്നി. സത്യത്തിൽ ഞാൻ കരുതിയത് മുഹ്‌സിൻ തന്ന നമ്പർ വീട്ടിലെ ആരുടേതെങ്കിലും ആവുമെന്ന. വീട്ടിൽ അറിയാതെ പാർസൽ ഉള്ള കാരണം ആകും ഇവളുടെ തന്നെ നമ്പർ തന്നത്. എന്തായലും രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ടിറങ്ങാം എന്ന് കരുതി ഞാൻ ബൈക്ക് വീട്ടിലേക്ക് എടുത്തു.
വീട്ടിൽ ചെന്ന് കയറിയ ഉടനെ കാർത്തിക എന്റെ അടുത്ത് വന്ന് പറഞ്ഞു.
“ചേട്ടൻ കുളിച്ചിട്ട് പോരെ ചായ എടുക്കാം.”
“ഞാനിപ്പോ കുടിച്ചടി. ”
മുഖം വീർപ്പിച്ച് പോകാൻ ഒരുങ്ങിയപ്പൊ ഞാൻ പറഞ്ഞു,
“എന്നാലും എടുത്തോ”
വല്ല്യ സന്തോഷമായി അത് പറഞ്ഞപ്പോ.
മഴ തുടങ്ങിയതും അളിയൻ ബൈക്കിൽ പാഞ്ഞു വന്ന് വേഗം ചാടിയിറങ്ങി.
“കറക്റ്റ് സമയം.”
ചായ കുടിച്ചു ഞാൻ അളിയനെ നോക്കി പറഞ്ഞു. ഞാൻ വീട്ടിലേക്ക് കയറി വരുമ്പോ സ്വീകരിക്കുന്നത് പോലെ കാർത്തിക അടുത്തേക്ക് പോലും പോകാത്തത് എന്നെ അത്ഭുതപ്പെടുത്തി. കുളിയും കഴിഞ്ഞ് ഒരു പത്ത് വട്ടം ചോദിച്ചാണ് അവൾ ചായ പോലും കൊടുത്തത്.
“കാർത്തികേ ചിക്കൻ ആയ?”
ചായ കൊടുത്ത് പോകാൻ ഒരുങ്ങിയ അവളോട് ഞാൻ ചോദിച്ചു. ആ എന്ന് തലയാട്ടി അവൾ അകത്തേക്ക് പോയി.
“അളിയോ എന്നാ തുടങ്ങുവല്ലേ?”
നേരത്തെ എടുത്ത് വെച്ച കുപ്പി എടുത്ത് ചെറിയ ടീപോയിൽ വെച്ച് ഞാൻ ചോദിച്ചു.
“ഞാനെപ്പോഴേ റെഡി.”
വെള്ളവും ഗ്ലാസ്സും ടച്ചിങ്‌സും
💬 Comments
View all comments