Chapter Title : പെരുമഴകാലം [Extended and Revised]
രോഗി ആണോ?”
“അയ്യേ.”
“അങ്ങനെ ഉണ്ടെങ്കിൽ അവനെ പറഞ്ഞിട്ടും കാര്യമില്ല.”
“അതെന്തേ?”
“സുന്ദരി കുട്ടിയെ ആരെങ്കിലും കൊത്തി കൊണ്ടു പോയാലോ എന്നാ പേടി.”
“ശ്ശോ.”
“സത്യമാടി.”
പെണ്ണിന്റെ മുഖം ചുവന്ന് തുടിക്കുന്നത് ഞാൻ കണ്ടു.
“ഏട്ടാ മഴ വരുന്നുണ്ട് കയറി ഇരിക്ക്.”
അവളുടെ പിറകെ ഞാനും ഉമ്മറത്തേക്ക് കയറി നേരത്തെ ഇരുന്ന കട്ടിലിൽ ഇരുന്നു. പുറത്തെ മഴയും നോക്കി അവളോട് സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല.
മൂന്ന് മണി ആയപ്പോ ഒരു മെലിഞ്ഞു വെളുത്ത ഒരു പയ്യൻ മഴയും കൊണ്ട് വീട്ടിലേക്ക് ഓടി കയറുന്നത് ഞാൻ കണ്ടു. ചവിട്ടുപടിയിൽ എത്തിയ അവൻ എന്നെ കണ്ടൊന്നു സ്റ്റക്ക് ആയി ഒരു ചിരി മുഖത്ത് വരുത്തി അവൻ അവിടെ തന്നെ നിന്നു.
“എന്തിനാടോ മഴ കൊണ്ട് നടക്കുന്നത്?”
“കളി കഴിഞ്ഞ പാടെ ഓടി .”
“എന്നെ മനസ്സിലായ?
“അളിയന്റെ കൂട്ടുകാരൻ അല്ലെ?”
“അതേ. പ്രകാശൻ. നിന്റെ പേരന്താ?
“അനീഷ്.”
“രണ്ടാളുടെയും പേര് മാറി പോകുമല്ലോ. പോയി തല തുവർത്തി വാ.”
അവനെയും കൊണ്ട് അനീഷ അകത്തേക്ക് കയറി. മഴ നനയാതെ ഞാൻ വീടിന്റെ ഓരം പിടിച്ച് ബൈക്കിന് അടുത്ത് ചെന്ന് സീറ്റ് ഉയർത്തി അവന് വാങ്ങി വെച്ച ഫോൺ എടുത്ത് വരുമ്പോ അനീഷ അവിടെ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.
“വലിക്കാനാണോ മഴ കൊണ്ട് പോയത്. ഇവിടെ ഇരുന്ന് വലിച്ചോ ട്ടാ .”
“ഹേയ് അല്ലടി. അവൻ എവിടെ?”
“കഴിക്കുന്നു. എന്തേ?”
“കഴിഞ്ഞ വരാൻ പറയ്.”
പത്ത് മിനിറ്റ് കഴിഞ്ഞ് അവനെയും കൊണ്ട് അവൾ എന്റെ അരികിൽ വന്നു. കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് ഫോൺ എടുത്ത് അവന് നേരെ നീട്ടി ഞാൻ പറഞ്ഞു,
“ഇത് നിനക്ക് ഉള്ളതാ.” അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു പൊട്ടുമെന്ന മട്ടിൽ ആയി. സ്നേഹത്തോടെ വിശ്വാസം വരാതെ എന്നെ നോക്കി അവനത് വാങ്ങി നോക്കുമ്പോൾ അവളുടെ കണ്ണ് ചുവന്ന് കലങ്ങുന്നത് ഞാൻ കണ്ടു.
“ഫോണ് കിട്ടി എന്നും പറഞ്ഞ് അളിയന് മെസ്സേജ് അയക്കാൻ നിക്കണ്ട. ഇത് ഞാൻ വാങ്ങിയതാ ട്ടോ?”
“എനിക്ക് അറിയാം അളിയൻ വാങ്ങി തരില്ലന്ന്.
💬 Comments
View all comments