Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]
വരുന്നുണ്ട് മോനെ ഒന്ന് വിളിച്ചു നോക്ക് ഷാഹിന.”
“എടുക്കുന്നില്ല അവൻ കുറെ നേരമായി ഞാൻ നോക്കുന്നു.”
”മോള് പേടിക്കണ്ട കൂട്ടുകാരോത്ത് കറങ്ങാൻ കിട്ടിയ ചാൻസ് അല്ലെ, അവൻ മുതലാക്കട്ടെ?”
പ്രഭാകരേട്ടൻ പറഞ്ഞത് കേട്ട് അവൾ അയാളെ ഒന്ന് നോക്കി. വലിയൊരു ഇടി വെട്ടിയത്തിനൊപ്പം കറന്റും പോയി.
”നാശം മോളവിടെ ഇരിക്ക് ചേച്ചി പോയി എമർജൻസി എടുത്ത് വരാം?”
ജനാല വഴി മിന്നൽ അകത്തേക്ക് തുളഞ്ഞു കയറുന്നതിനടയിൽ ഷാഹിന കണ്ടു രശ്മി ചേച്ചി ഓരോ അടി വെച്ച് അകത്തേക്ക് പോകുന്നത്. അവൾ പ്രഭാകരേട്ടനെ നോക്കിയപ്പോൾ തന്നെയും നോക്കി ഇരിക്കുന്നതാണ് കണ്ടത്.
“അല്ല അജ്മൽ വരുന്നുണ്ടോ?”
“ഇല്ല ചേട്ടാ. കുറച്ചു കൂടി കഴിയും.”
“പോയിട്ട് രണ്ടു വർഷം കഴിഞ്ഞില്ലേ?”
”കഴിഞ്ഞു.”
“ജീവിതം അല്ലെ ഈ പോണത്. എന്ത് അർഥമാ ഉള്ളത്?”
“എന്ത് ചെയ്യാനാ. കുറച്ചു കൂടി കടം ഉണ്ട്.”
“കടമെല്ലാം വീടി വരുമ്പോഴേക്കും കാലം കഴിയും. പിന്നെ നാട്ടിൽ വന്നാൽ മുഖത്തോട് മുഖം നോക്കി ഇരിക്കേണ്ടി വരും, ട്ടാ.”
അതിനവൾ മറുപടി പറഞ്ഞില്ല. അവൾക്ക് മനസ്സിലായി എന്താണ് ചേട്ടൻ ഉദ്ദേശിച്ചെതെന്ന്. സത്യത്തിൽ അയാൾ പറഞ്ഞതിലും കാര്യമില്ലേ? ഒന്നര രണ്ട് വർഷം കൂടുമ്പോൾ രണ്ട് മാസം ലീവ്. എന്ത് അർത്ഥമാണ് ജീവിതത്തിന് ഉള്ളത്? ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്ന അവളോട് അയാൾ ശബ്ദം താഴ്ത്തി വീണ്ടും പറഞ്ഞു,
”മോള് വിചാരിച്ചാൽ നടക്കും?”
“എന്ത്?”
”അല്ല, അജ്മലിനെ വരുത്താൻ.”
”എങ്ങനെ?”
”മോളൊന്ന് തുനിഞ്ഞിറങ്ങണം, അവനെ പാട്ടിലാക്കാൻ?”
”എന്ത് വേണമെന്ന് ?”
“ഈ മൂടിപ്പുതച്ച് എടുത്തു വെച്ചതൊക്കെ മൊബൈലിൽ പകർത്തി അവന് അയച്ചു കൊടുക്ക്. അത് കണ്ടാൽ അവനവിടെ ഇരുത്തം കിട്ടില്ല.”
അയാളത് പറയുമ്പോൾ വാക്കുകൾ ഇടറി പോകുന്നത് അവൾ അറിഞ്ഞു. മുറിയിൽ നിന്ന് എമർജൻസിയുടെ വെളിച്ചം തെളിഞ്ഞപ്പോൾ അവൾ പെട്ടെന്ന് അയാളോട് പറഞ്ഞു,
“അതൊക്കെ നോക്കിയതാ ചേട്ടാ.”
അയാളും ഭാര്യ വരുന്നത് നോക്കുന്നത് ഷാഹിന കണ്ടു. തന്നോടിനി എന്തെങ്കിലും പറയുമോ എന്നറിയാൻ ചെവി കൂർപ്പിച്ചു കൊണ്ടവൾ ഇരുന്നു.
”എന്നാ വേറെ വഴി നോക്കേണ്ടി വരും.”
”എന്ത്?”
”സഹായത്തിന് ഒരാളെ വെച്ചൂടെ അവൻ വരുന്നത് വരെ?”
അതിനവൾക്ക്
💬 Comments
View all comments