0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Author : AniKuttan Read All Parts 267

ആ താടിക്കാരന്‍ അപ്പൂപ്പന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എന്തൊക്കെയോ എനിക്ക് മനസ്സിലാകുന്നുമുണ്ട്. പക്ഷെ അയാള്‍ എന്താണ് ചോദിക്കുന്നത്? അറിയില്ല.

പിന്നീട് എപ്പോഴൊക്കെയോ അയാള്‍ എന്തൊക്കെയോ ചോദിച്ചു. ആ പെണ്‍കുട്ടിയും. എനിക്ക് അവളെ എവിടെയോ കണ്ടു മറന്ന പരിചയം. പക്ഷെ ..

ആരാണിവരൊക്കെ? ആരാണ് ഞാന്‍?

ഇടയ്ക്കിടെ അവള്‍ എന്‍റെ അടുത്ത് വന്നിരിക്കും. എന്നെ ചുംബിക്കും. ചിലപ്പോള്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയും. എനിക്ക് ഭക്ഷണം കോരി തരുന്നതും അവള്‍ തന്നെ.

ആരാണിവള്‍? എന്‍റെ ആരാണ്? ഭാര്യ ആണോ? പക്ഷെ ഓര്‍മയില്‍ എവിടെയും അവളെ തെരയാന്‍ എനിക്ക് പറ്റിയില്ല. നീളന്‍ കയ്യുള്ള ചുരിദാര്‍ ധരിച്ച തലയില്‍ ഷാള്‍ അണിഞ്ഞ കുട്ടി. ഇനി ആ താടിക്കാരന്‍റെ മകള്‍ ആയിരിക്കുമോ?

സംശയങ്ങള്‍ അവസാനിച്ചതേയില്ല.

ഞാന്‍ അന്തരീക്ഷത്തില്‍ ഒരു അപ്പൂപ്പന്‍താടിയായി പറക്കുകയാണ്. കാറ്റിന്‍റെ ഗതിക്കനുസരിച്ച് ആടിയും പാടിയും ഞാന്‍ രസിക്കുകയാണ്. പെട്ടെന്ന് എന്‍റെ മുന്നില്‍ ഒരു മതില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. കാക്കി നിറത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ അതില്‍ തട്ടി തടഞ്ഞു. മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കാറ്റിന്‍റെ ചലനങ്ങള്‍ എന്നെ ഒരു വശത്തേക്ക് തള്ളി. ആ കാക്കി മതിലില്‍ നിന്നും അകന്നു പോകുമ്പോള്‍ ഞാന്‍ കണ്ടു സ്വര്‍ണ പലകയില്‍ കൊത്തി വച്ചിരിക്കുന്ന ആ പേര്.

KIRAN KAUR

ആ പേര് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? എനിക്ക് തിരിച്ചു ആ കാക്കി മതിലിനരികിലേക്ക് പറക്കണം എന്ന് തോന്നി. പക്ഷെ കാറ്റിനെതിരെ പറക്കാന്‍ എനിക്ക് ആകുന്നില്ല. ഞാന്‍ അകന്നകന്നു പോകുകയാണ്. ഇല്ല. ആ പേരിനു എന്നോട് എന്തോ ബന്ധമുണ്ട്. എങ്ങനെയും അതിനരുകിലെത്തിയെ പറ്റൂ....

ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു ചലിക്കാന്‍ നോക്കി. കഴിയുന്നില്ല. കാറ്റിന്‍റെ ശക്തി അത്രയ്ക്കാണ്. ഞാന്‍ ശ്വാസം അടക്കി മുന്നോട്ടു തള്ളി. ഇല്ല. കാറ്റിനെ തോല്‍പ്പിക്കാന്‍ എനിക്കാകുന്നില്ല.

ഞാന്‍ എന്‍റെ കരങ്ങളിലേക്ക് നോക്കി. ഒരായിരം കരങ്ങള്‍ ഉണ്ടെനിക്ക്. പക്ഷെ അപ്പൂപ്പന്‍താടി പോലെ വാടി തളര്‍ന്ന നേര്‍ത്ത കരങ്ങള്‍. ഇവ കൊണ്ട് ഞാനെങ്ങനെ മുന്നോട്ടു പോകാനാണ്?

പറ്റും. നിനക്ക് പറ്റും. ആ കരങ്ങളെ ചേര്‍ത്ത് ഒരൊറ്റ കരമായി നീ ശ്രമിക്കുക. ആരോ കാതില്‍ പറഞ്ഞു.

ആ....ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു പാഞ്ഞു. കാറ്റിന്‍റെ പിടിയില്‍ നിന്നും കുതറി മാറിയ ഞാന്‍ ആ കാക്കിക്ക് നേരെ പാഞ്ഞു ചെന്നു.

ആ സ്വര്‍ണ പലകയിലെ പേരില്‍ മുഖമമര്‍ത്തി ഞാന്‍ നിന്നു. വല്ലാത്ത ചൂട്...

അത് മതിലൊന്നുമല്ല. ഉയര്‍ന്നു താഴുന്ന ജീവനുള്ള ശരീരം. നല്ല പത് പതുത്ത മാറിടങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍

💬 Comments

View all comments