0%
Chapter 1

പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് | Read All Parts | 👁 84171 |


സ്റ്റേഷനിലെത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷം തന്നെ സ്റ്റിഫിയയെ ഭയപ്പെടുത്തി. അകത്ത് നിന്ന് കേൾക്കുന്ന നിലവിളികളും ഇരുമ്പഴികൾക്കിടയിലൂടെ കാണുന്ന മുഖങ്ങളും അവളുടെ നെഞ്ചിടിപ്പ് കൂട്ടി.


ഹംസ അവളെ കൂട്ടിക്കൊണ്ട് ലോക്കപ്പിന് മുന്നിലെത്തി.

അവിടെയുണ്ടായിരുന്ന കാഴ്ച സ്റ്റിഫിയയെ ഞെട്ടിച്ചു.

മനു ലോക്കപ്പിനുള്ളിൽ തലകുനിച്ച് നിൽക്കുകയായിരുന്നു. മുഖത്തും ശരീരത്തും മർദനത്തിന്റെ പാടുകൾ വ്യക്തമായിരുന്നു. ക്ഷീണവും അപമാനവും ചേർന്ന് അവന്റെ മുഖം ആകെ മാറിയിരുന്നു.


സ്റ്റിഫിയയെ കണ്ടതും മനുവിന്റെ കണ്ണുകൾ നിറഞ്ഞു. തല ഉയർത്തി നോക്കാൻ പോലും അവന് കഴിയുന്നില്ലായിരുന്നു.

ആ കാഴ്ച സ്റ്റിഫിയയുടെ മനസ്സ് തകർത്തു. എന്ത് തെറ്റ് ചെയ്താലും അവൻ തന്റെ ഭർത്താവാണെന്ന ചിന്ത അവളെ വീണ്ടും വേദനിപ്പിച്ചു.


അപ്പോഴാണ് ഹംസ അവളുടെ അടുത്തേക്ക് വന്ന് പതുക്കെ പറഞ്ഞത്.


"ഇനി നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ യൂസഫ് സാർ വിചാരിച്ചാൽ... മനുവിനെ ഇതിൽ നിന്ന് രക്ഷിക്കാൻ എന്തെങ്കിലും വഴി കണ്ടെത്താൻ കഴിയും."

ആ വാക്കുകൾ കേട്ട സ്റ്റിഫിയയുടെ നോട്ടം അറിയാതെ യൂസഫിലേക്ക് തിരിഞ്ഞു. പോലീസ് സ്റ്റേഷന്റെ വരാന്തയിൽ കൈകൾ പിന്നിൽ കെട്ടി ശാന്തമായി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു പരിഭ്രാന്തിയും ഉണ്ടായിരുന്നില്ല. എല്ലാം മുൻകൂട്ടി കണക്കുകൂട്ടിയ ഒരാളുടെ ശാന്തതയായിരുന്നു അത്.


ഒരു നിമിഷം പോലും മടിക്കാതെ, സ്റ്റിഫിയ യൂസഫിന്റെ അടുത്തേക്ക് നടന്നു... അവളുടെ മനസ്സിൽ ഒരു ചിന്ത മാത്രം


"എന്റെ ഭർത്താവിനെ രക്ഷിക്കാൻ കഴിയുന്നത് ഇനി ഈ മനുഷ്യന് മാത്രമാണ്.”


സ്റ്റിഫിയ പതുക്കെ യൂസഫിന്റെ മുന്നിലേക്ക് നടന്നു. നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പി നിന്നെങ്കിലും, ഒരു വാക്ക് പോലും അവളുടെ വായിൽ നിന്ന് പുറത്തുവന്നില്ല. ആ നിമിഷം അവളുടെ കണ്ണുകളിലെ നിസ്സഹായത തന്നെ എല്ലാം പറഞ്ഞിരുന്നു.


ഒരു നിമിഷം അവളെ നോക്കിനിന്ന യൂസഫ്, ഒന്നും പറയാതെ നേരെ പോലീസ് സ്റ്റേഷനുള്ളിലേക്ക് നടന്നു.

അദ്ദേഹത്തെ കണ്ടതും സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആദരവോടെ എഴുന്നേറ്റുനിന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ മുന്നോട്ട് വന്ന് അദ്ദേഹത്തെ സ്വീകരിച്ച് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.


വാതിൽ അടഞ്ഞതോടെ അകത്ത് എന്താണ് സംസാരിക്കുന്നതെന്ന് പുറത്തുനിന്നിരുന്ന ആർക്കും അറിയില്ലായിരുന്നു.


സമയം ഇഴഞ്ഞുനീങ്ങി.


ഓരോ മിനിറ്റും സ്റ്റിഫിയയ്ക്ക് ഓരോ യുഗം പോലെ തോന്നി.

ഏകദേശം അരമണിക്കൂറിന് ശേഷം മുറിയുടെ വാതിൽ തുറന്നു. യൂസഫ് പതിയെ പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ കണ്ണുകൾ ഒരു നിമിഷം ലോക്കപ്പിലേക്ക് തിരിഞ്ഞു.


അകത്ത് തലകുനിച്ച് നിൽക്കുന്ന മനുവിനെ നോക്കി, മറ്റാരും ശ്രദ്ധിക്കാത്തവിധം ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു.

"നാളെ കോടതിയിൽ ഹാജരാക്കും..." അദ്ദേഹം മനസ്സിൽ മാത്രം പിറുപിറുത്തു.


അടുത്ത നിമിഷം ആ ഭാവം മാഞ്ഞു. മുഖത്ത് വീണ്ടും ഗൗരവവും സഹതാപവും നിറഞ്ഞു.

സ്റ്റേഷന്റെ വരാന്തയിൽ തളർന്നിരുന്ന സ്റ്റിഫിയയുടെ അടുത്തേക്ക് അദ്ദേഹം നടന്നു.


"സ്റ്റിഫിയ..." അദ്ദേഹം മൃദുവായി വിളിച്ചു.


അവൾ പ്രതീക്ഷയോടെ എഴുന്നേറ്റുനിന്നു.


"എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ശ്രമിച്ചു. പക്ഷേ കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അതുകൊണ്ട് ഇപ്പോൾ അവനെ വിട്ടയക്കാൻ കഴിയില്ല."

അത് കേട്ടതും സ്റ്റിഫിയയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.


യൂസഫ് തുടർന്നു.


"പേടിക്കേണ്ട. കഴിയുന്നത്ര ഞാൻ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേസിൽ അവന്റെ പങ്ക് കുറഞ്ഞ

💬 Comments

View all comments