പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
രീതിയിൽ രേഖപ്പെടുത്താൻ സാധിച്ചത്. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിനായി ശ്രമിക്കാം. അതിന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം."
അത് പറഞ്ഞുകൊണ്ട് അദ്ദേഹം സ്റ്റിഫിയയെ ധൈര്യപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു.
ശേഷം അവളുടെ തോളിൽ കൈകൾ വെച്ചുകൊണ്ട് പറഞ്ഞു.
"നീ വിഷമിക്കണ്ട... ഇപ്പോൾ നീ ഒറ്റയ്ക്കല്ല."
ആ വാക്കുകൾ സ്റ്റിഫിയയ്ക്ക് വലിയൊരു ആശ്വാസമായി തോന്നി.
എന്നാൽ അവൾ അറിയാത്ത ഒരു സത്യമുണ്ടായിരുന്നു.
അവൾക്ക് മുന്നിൽ രക്ഷകനായി നിൽക്കുന്ന യൂസഫ്, അവളുടെ ജീവിതത്തെ തന്റെ ഇഷ്ടപ്രകാരം തിരിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങൾ വളരെ മുമ്പേ ആരംഭിച്ചുകഴിഞ്ഞിരുന്നു.
അവൾ അദ്ദേഹത്തിന്റെ കരുതലിൽ വിശ്വസിക്കുമ്പോൾ, അദ്ദേഹം ഓരോ സംഭവവും തന്റെ പദ്ധതിയുടെ ഭാഗമായി കണക്കുകൂട്ടുകയായിരുന്നു.
പിറ്റേന്ന് രാവിലെ മനുവിനെയും മറ്റ് പ്രതികളെയും കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി എല്ലാവരെയും പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോടതിമുറിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റി സബ് ജയിലിലേക്ക് കൊണ്ടുപോയി.
പ്രതികളെ സബ് ജയിലിലേക്ക് കയറ്റുന്നതിനുമുൻപായി
സബ് ജയിലിന്റെ അരികിലായി , ഒരു കാർ പതിയെ വന്ന് നിന്നു.
കാറിന്റെ പിൻവാതിൽ തുറന്ന് ആദ്യം ഇറങ്ങിയത് സ്റ്റിഫിയയായിരുന്നു.
ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും നിറഞ്ഞ കണ്ണുകളും അവളുടെ മുഖത്ത് തെളിഞ്ഞുനിന്നു.
ഡ്രൈവിങ് സീറ്റിൽ നിന്ന് യൂസഫും ഇറങ്ങി. പുറത്തുനിന്ന് നോക്കിയാൽ ഗൗരവം മാത്രം കാണുന്ന മുഖം. എന്നാൽ ഉള്ളിൽ ഒരു പദ്ധതി വിജയിച്ചതിന്റെ തണുത്ത സംതൃപ്തി അയാൾ മറച്ചുവെച്ചിരുന്നു.
സ്റ്റിഫിയ മനുവിന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ ശ്രമിച്ചു.
"ഒരു നിമിഷം..." യൂസഫ് അവളെ തടഞ്ഞു. "ഞാൻ ആദ്യം സംസാരിക്കട്ടെ."
സ്റ്റിഫിയ ഒന്നും പറയാതെ നിന്നു.
യൂസഫ് പതിയെ മനുവിന്റെ മുന്നിലെത്തി.
പോലീസ് ഉദ്യോഗസ്ഥർ അല്പം മാറിനിന്നു.
മനുവിന്റെ കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് യൂസഫ് ശാന്തമായ ശബ്ദത്തിൽ പറഞ്ഞു.
"നീ എന്നെ ഇനിയും മനസ്സിലാക്കിയിട്ടില്ല, മനു. ജീവിതത്തിൽ ചില തെറ്റുകൾക്ക് വില വളരെ വലുതായിരിക്കും."
മനു ദേഷ്യത്തോടെ അയാളെ നോക്കി.
യൂസഫ് ചെറുതായി പുഞ്ചിരിച്ചു.
"ജയിലിനകത്ത് നിനക്ക് എന്തൊക്കെ സംഭവിക്കുമെന്ന്... പുറത്തുവരാൻ എത്ര സമയം എടുക്കുമെന്ന്... അതൊന്നും ഇനി നിന്റെ കൈയിലല്ല."
ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം തുടർന്നു.
"പിന്നെ... നീ പുറത്തിറങ്ങുമ്പോഴേക്കും നിന്റെ ജീവിതം പഴയതുപോലെ ആയിരിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ല…നീ ആളുകളുടെ മുന്നിലിട്ട് എന്നെ തല്ലി അതിന് എന്റെ കോടതിയിൽ നിനക്ക് ഒറ്റ ശിക്ഷയേ ഉള്ളൂ അത് ഞാൻ നടപ്പിലാക്കി കൊള്ളാം…പിന്നെ ദേ എന്റെ കാറിന്റെ അരികിൽ സാരിയുടുത്തു നിൽക്കുന്ന നിന്റെ കെട്ടിയോളെ കണ്ടോ അവളെ ഞാൻ ഹോട്ട് ഡ്രസ്സുകൾ ഉടുപ്പിച്ചു നാട്ടുകാരുടെ മുന്നിലുടെ കൊണ്ട് നടക്കും എന്നിട്ട് അവളുമായുള്ള എല്ലാം കഴിഞ്ഞശേഷം നിന്നെ കാണാൻ കൊണ്ട് വരും അത് വരെയും നിന്റെ ജീവിതം ഇ ജയിലിനുള്ളിൽ ആയിരിക്കും അപ്പോൾ നമ്മുക്ക് പിന്നെ കാണാം."
അത്രയും പറഞ്ഞിട്ട് യൂസഫ് തിരിഞ്ഞുനടന്നു.
മനു ആക്രോശിച്ചെങ്കിലും, രണ്ട് പോലീസുകാർ അവനെ പിടിച്ചുകൊണ്ട് സബ് ജയിലിലേക്ക് തള്ളി കയറ്റി.
പോകുന്നതിനിടയിൽ മനു ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.
അൽപ്പം അകലെ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സ്റ്റിഫിയയെ അവൻ കണ്ടു. അവളുടെ
💬 Comments
View all comments