പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
നൽകി.
അവൾ അത് നിശ്ശബ്ദമായി വാങ്ങിയശേഷം
യൂസഫ് രണ്ടടി പിന്നിലേക്ക് മാറി നിന്നു.
മുറിയിലാകെ വീണ്ടും നിശ്ശബ്ദത പടർന്നു.
ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് സ്റ്റിഫിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"ചേട്ടായി... എനിക്ക് അറിയാം ഇപ്പോൾ ചേട്ടായി എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന്. ആ വിഷമം കണ്ടിട്ട് എനിക്കും വേദനയുണ്ട്. പക്ഷേ ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ എനിക്ക് കഴിയില്ല."
അവൾ ഒരു നിമിഷം നിർത്തി.
"ചേട്ടായിക്ക് ഓർമ്മയുണ്ടല്ലോ... ഞാൻ എത്രയോ കാര്യങ്ങൾ സഹിച്ചത്. ഒരു ദിവസം എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. എനിക്കും ഒരു കുടുംബം വേണം... ഒരു കുഞ്ഞിനെ ചേർത്തുപിടിക്കണം... സാധാരണ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾ മാത്രമായിരുന്നു അത് പക്ഷെ ചേട്ടായി അതൊന്നും കണ്ടില്ല."
അവളുടെ ശബ്ദം ചെറുതായി വിറച്ചു.
"പക്ഷേ മദ്യവും ദേഷ്യവും മാത്രം നിറഞ്ഞ ജീവിതത്തിൽ എനിക്ക് ആ സ്വപ്നങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കാനും എന്നെ സ്നേഹിക്കാനും ആരും ഉണ്ടായിരുന്നില്ല."
ഒരു നിമിഷം പിറകിൽ നിൽക്കുന്ന യൂസഫിനെ നോക്കിയ ശേഷം അവൾ വീണ്ടും മനുവിനെ നോക്കി.
"ഇപ്പോൾ എന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് പോയിരിക്കുന്നു. അതുകൊണ്ട്... നിയമപരമായി നമുക്ക് വേർപിരിയുന്നതാണ് നല്ലത് ചേട്ടായിക്ക് ഇത് വളരെ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം പക്ഷെ എനിക്ക് ഇനി വേറെ മാർഗങ്ങൾ ഇല്ല."
അത്രയും പറഞ്ഞപ്പോൾ യൂസഫ് അവളുടെ അടുത്തേക്ക് നടന്നു.
"മതി സ്റ്റിഫിയ... ബാക്കി ഞാൻ സംസാരിക്കാം. നീ പുറത്തേക്ക് പോയിക്കോ."
സ്റ്റിഫിയ നിശ്ശബ്ദമായി പുറത്തേക്ക് നടന്നു.
അവൾ പുറത്തേക്ക് പോയതോടെ യൂസഫ് പതുക്കെ മനുവിന്റെ മുന്നിലെത്തി നിന്നു.
മനു... ഇനി തീരുമാനം നിന്റേതാണ്. നിനക്ക് രണ്ട് വഴികളുണ്ട്. ഒന്ന്, നിയമപരമായി വിവാഹമോചനത്തിന് സമ്മതിക്കുക. അല്ലെങ്കിൽ ഞാൻ പറയുന്ന നിബന്ധനകൾ അംഗീകരിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുക."
മനു തലകുനിച്ച് നിശ്ശബ്ദനായി നിന്നു.
യുസഫ് ഒരു നിമിഷം മനുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
"ഇതാണ്... എന്റെ കോടതി നിനക്ക് വിധിക്കുന്ന ശിക്ഷ."
മനുവിന്റെ മൗനം മറുപടിയായി സ്വീകരിച്ച യൂസഫ് തിരിഞ്ഞ് നടക്കാൻ തുടങ്ങി.
പെട്ടെന്ന് പിന്നിൽ നിന്ന് മനുവിന്റെ ശബ്ദം ഉയർന്നു.
"ഞാൻ... നിങ്ങൾ പറയുന്നതുപോലെ ചെയ്യാം."
യൂസഫ് പതുക്കെ തിരിഞ്ഞു വിജയത്തിന്റെ ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു.
"അതാണ് ബുദ്ധിയുള്ള തീരുമാനം, മനു."
യുസഫ് കൈയിലുള്ള ഡോക്യുമെന്റ് ഇരുമ്പുകമ്പികൾക്കിടയിലൂടെ മനുവിന്റെ നേരെ നീട്ടി.
"ഇതിൽ ഒപ്പിട്ടാൽ മതി പേടിക്കേണ്ട... ഇത് കോടതിയിൽ സമർപ്പിക്കില്ല നീ നൽകിയ സമ്മതത്തിന്റെ രേഖയായി എന്റെ കൈവശം ഇരിക്കട്ടെ അഥവാ നീ എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ അപ്പോൾ തന്നെ നീയും അവളുമായുള്ള ബന്ധം ഞാൻ വേർപെടുത്തും."
മനു വിറയുന്ന കൈകളോടെ ആ രേഖ വാങ്ങി.
അവന്റെ കണ്ണുകൾ അക്ഷരങ്ങളിലൂടെ ഓടിയെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു. കുറച്ചുനേരം മൗനമായി ഇരുന്ന ശേഷം, ഒടുവിൽ പേന എടുത്ത് അതിൽ അവന്റെ ഒപ്പ് ഇട്ടുകൊടുത്തു.
ഒപ്പിട്ട രേഖ യൂസഫിന്റെ കൈയിലേക്ക് തിരികെ നൽകി.
യൂസഫ് അത് മടക്കി പോക്കറ്റിലിട്ടു.
മനസ്സിൽ യുസഫ് സ്വയം പറഞ്ഞു:
"നീ അവളെ പൂർണമായി വിട്ടുകൊടുക്കില്ലെന്ന് എനിക്കറിയാം, മനു. ആ വീടും
💬 Comments
View all comments