0%
Chapter 2

പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്] [അപ്ഡേറ്റ് വേർഷൻ]
Author : കിടിലൻ ഫിറോസ് | Read All Parts | 👁 73.8K |

ഞെട്ടലോടെ അവളെ നോക്കി നിന്നു.


വിറയുന്ന ശബ്ദത്തിൽ സ്റ്റിഫിയ പറഞ്ഞു.


"ഇന്നോടെ തീർന്നു... എനിക്ക് നിന്നിലുള്ള എല്ലാ വിശ്വാസവും."


പിന്നെ അവൾ തിരിഞ്ഞ് സോഫയിൽ ഇരിക്കുന്ന അവറാച്ചനെ നോക്കികൊണ്ട് പറഞ്ഞു.


"ഇറങ്ങിപ്പോടാ... എന്റെ വീട്ടിൽ നിന്ന്."


ആ വാക്കുകൾ കേട്ടതും അവറാച്ചന്റെ മുഖം കടുത്തു.


അയാൾ പറയുന്നതിന് മുമ്പ് തന്നെ കൂടെയുണ്ടായിരുന്ന ഒരാൾ മുന്നോട്ട് വന്നു.


ടപ്പേ ..!


അവന്റെ കൈ സ്റ്റിഫിയയുടെ കവിളിൽ പതിഞ്ഞു

അടിയുടെ ആഘാതത്തിൽ സ്റ്റിഫിയ നിലത്തേക്ക് വീണു.


"സ്റ്റിഫിയ...!"


മനു അറിയാതെ വിളിച്ചുപോയി.


ആ മനുഷ്യൻ വീണ്ടും സ്റ്റിഫിയയുടെ നേരെ പാഞ്ഞടുത്തു.

പക്ഷേ...

ഇത്തവണ മനു അവൾക്ക് മുന്നിൽ കയറി നിന്നു.


"മതി... അവളെ തൊടരുത്."


ആ വാക്കുകൾ തീരുന്നതിന് മുമ്പേ അവറാച്ചന്റെ ആളുകൾ മനുവിനെ വളഞ്ഞു.


ആദ്യത്തെ പ്രഹരം അവന്റെ നെഞ്ചിലായിരുന്നു.

പിന്നെ മുഖത്ത്.വയറിൽ.കാലുകളിൽ.

ഒന്നിന് പിന്നാലെ ഒന്നായി അടികൾ പതിച്ചു.


മനു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ എണ്ണം കൂടുതലായിരുന്നു.ഒടുവിൽ ശക്തമായ ഒരു പ്രഹരത്തിൽ അവൻ നിലത്തേക്ക് വീണു എന്നിട്ടും ആക്രമണം അവസാനിച്ചില്ല.


മനു വേദനകൊണ്ട് പുളയുമ്പോൾ സ്റ്റിഫിയ കരഞ്ഞുകൊണ്ട് ഓരോരുത്തരുടെയും കാലുപിടിച്ചു.


"ദയവായി... ഇനി അടിക്കരുത്... മരിച്ചുപോകും..."


പക്ഷേ ആരും കേട്ടില്ല.


അവസാനം മറ്റൊരു വഴിയുമില്ലെന്ന് മനസ്സിലായ സ്റ്റിഫിയ എഴുന്നേറ്റ് ഓടി.


ഇരുണ്ട രാത്രിയിലൂടെ അവളെ സഹായിക്കാൻ ഇവിടെ ഒരാളെ ഉണ്ടായിരുന്നുള്ളു.


അവളുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു …യൂസഫിന്റെ വീട്.


വീടിന്റെ ഗേറ്റ് തുറന്ന് അവൾ അകത്തേക്ക് കയറി.


"ഇക്കാ... ഇക്കാ... രക്ഷിക്കൂ..."


അവളുടെ നിലവിളി കേട്ടതും യൂസഫ് പുറത്തേക്ക് ഓടിയെത്തി.


കരഞ്ഞുകൊണ്ട് വരുന്ന സ്റ്റിഫിയ കണ്ടതും യുസഫ് ഒന്ന് ഞെട്ടി എന്താണ് സംഭവം എന്ന് യുസഫ് ചോദിച്ചു.


അവൾ നടന്നതെല്ലാം പറഞ്ഞു.


ഒരുനിമിഷം പോലും വൈകാതെ യൂസഫ് കാറിന്റെ താക്കോൽ എടുത്തു.


അടുത്ത നിമിഷം കാർ ഇരുട്ട് കീറിമുറിച്ചുകൊണ്ട് മനുവിന്റെ വീട്ടിലേക്ക് പാഞ്ഞു.


അവർ അവിടെ എത്തുമ്പോൾ ഹാളിൽ രക്തത്തിൽ കുളിച്ച് അനങ്ങാൻ പോലും കഴിയാതെ കിടക്കുകയായിരുന്നു മനു.


അവറാച്ചനും ആളുകളും അപ്പോഴേക്കും സ്ഥലംവിട്ടിരുന്നു.


"ചേട്ടായി..."


സ്റ്റിഫിയ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു.


യൂസഫ് സമയം കളഞ്ഞില്ല.


ഇരുവരും ചേർന്ന് മനുവിനെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി കാറിന്റെ എഞ്ചിൻ ഗർജിച്ചു.


കാർ അതിവേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു.

ആ രാത്രിയിൽ...

ആംബുലൻസിന്റെ സൈറൺ ഉണ്ടായിരുന്നില്ല.


പക്ഷേ ആ കാറിന്റെ വേഗം തന്നെ ഒരു ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നു.


കൃത്യസമയത്ത് തന്നെ അവർ മനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഡോക്ടർമാരും നഴ്സുമാരും ചേർന്ന് മനുവിനെ അതിവേഗം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.


ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ അടഞ്ഞതോടെ ആശുപത്രിയുടെ ഇടനാഴിയാകെ അസ്വാഭാവികമായ ഒരു നിശ്ശബ്ദത നിറഞ്ഞു.


കൈകളിൽ പറ്റിയിരുന്ന മനുവിന്റെ രക്തക്കറകളിലേക്ക് നോക്കിനിന്ന സ്റ്റിഫിയയുടെ നിയന്ത്രണം വിട്ടു.


കണ്ണുനീരോടെ

💬 Comments

View all comments