പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]
അവൾ മനസ്സിൽ പറഞ്ഞു.
"എന്തെല്ലാം പറഞ്ഞാലും... അത് എന്റെ ഭർത്താവല്ലേ..."
അവളുടെ തോളിൽ കൈവെച്ച് യൂസഫ് ആശ്വസിപ്പിച്ചു.
"കരയണ്ട... അവന് ഒന്നും സംഭവിക്കില്ല."
പുറമേ ശാന്തനായി നിന്നെങ്കിലും, യൂസഫിന്റെ മനസ്സിലൂടെ മറ്റുചില ചിന്തകളായിരുന്നു കടന്നുപോയത്. കാരണം സംഭവങ്ങൾ ഇങ്ങനെ യുസഫിന് അനുകൂലമാകുമെന്ന് അയാൾ പോലും പ്രതീക്ഷിച്ചിരുന്നില്ല.
സമയം പതിയെ ഇഴഞ്ഞുനീങ്ങി.
ഓരോ മിനിറ്റും ഓരോ യുഗം പോലെ സ്റ്റിഫിയയ്ക്ക് അനുഭവപ്പെട്ടു.
ഏകദേശം ഒരു മണിക്കൂറിന് ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തുവന്നു.
സ്റ്റിഫിയയും യൂസഫും ഒരേസമയം ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെന്നു.
"ഡോക്ടർ... എങ്ങനെയുണ്ട്?"
ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു.
"ജീവന് ഇപ്പോൾ അപകടമില്ല. പക്ഷേ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. ധാരാളം രക്തം നഷ്ടമായിട്ടുണ്ട്. സ്വകാര്യഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ ചികിത്സ തുടരുകയാണ്. അടുത്ത ഇരുപത്തിനാല് മണിക്കൂർ വളരെ നിർണായകമാണ്."
ആ വാക്കുകൾ കേട്ടതും സ്റ്റിഫിയ ആശ്വാസവും ഭയവും കലർന്ന വികാരത്തോടെ കണ്ണുകളടച്ചു.
അവളുടെ കവിളിലൂടെ കണ്ണുനീർ പതിയെ ഒഴുകിയിറങ്ങി.
സമയം പതിയെ കടന്നുപോയി സ്റ്റിഫിയ ആശുപത്രിയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ, ചികിത്സയ്ക്കാവശ്യമായ എല്ലാ കാര്യങ്ങളും യൂസഫ് നോക്കിനടന്നു.
അൽപസമയം കഴിഞ്ഞ് ഒരു നഴ്‌സ് പുറത്തുവന്ന് പറഞ്ഞു.
"പേഷ്യന്റിന് ബോധം വന്നിട്ടുണ്ട്. പക്ഷേ അധികം സംസാരിപ്പിക്കരുത്."
അത് കേട്ടതും സ്റ്റിഫിയ വേഗത്തിൽ മുറിയിലേക്ക് നടന്നു.
മനു പതിയെ കണ്ണുതുറന്ന് അവളെ നോക്കി.
സ്റ്റിഫിയ അവന്റെ കൈയിൽ മൃദുവായി പിടിച്ചുകൊണ്ട് പറഞ്ഞു.
"സാരമില്ല ചേട്ടായി...അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല… എന്നോട് ക്ഷെമിക്കണം…ഞാൻ യൂസഫ് സാറിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം നമ്മളെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ആശുപത്രിയിലേക്കും കൊണ്ടുവന്നത് അദ്ദേഹമാണ്."
വേദനയോടെ മനു പതിയെ ചോദിച്ചു.
"യൂസഫ്... സാർ... എവിടെ?"
"ഡോക്ടറെ കാണാൻ പോയിരിക്കുകയാണ്."
അതേസമയം ഡോക്ടറുടെ മുറിയിൽ…
"ഡോക്ടർ, പരിക്കുകൾ വളരെ ഗുരുതരമാണെന്ന് പറഞ്ഞല്ലോ?" യൂസഫ് ചോദിച്ചു.
"അതെ. ചില പരിക്കുകൾ സാരമായതാണ്," ഡോക്ടർ മറുപടി നൽകി.
"കൈക്കും കാലിനുമാണോ കൂടുതൽ പ്രശ്നം?"
ഡോക്ടർ ഒരു നിമിഷം യൂസഫിനെ നോക്കി.
"ആദ്യം പറയൂ, നിങ്ങൾ ആരാണ്?"
"ഞാൻ അവരുടെ ബന്ധുവാണ്. പേര് യൂസഫ്."
ഡോക്ടർ ശബ്ദം താഴ്ത്തി പറഞ്ഞു.
"കേൾക്കൂ, ആക്രമണത്തിൽ അദ്ദേഹത്തിന്റെ സ്വകാര്യഭാഗത്തിന് വളരെ ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് കൃത്യമായി പറയാൻ സമയമായിട്ടില്ല. ചികിത്സയും തുടർപരിശോധനകളും കഴിഞ്ഞാലേ ഭാവിയിൽ അതിന്റെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയാൻ കഴിയൂ."
ആ വാക്കുകൾ കേട്ടതും യൂസഫിന്റെ കണ്ണുകളിൽ ഒരു മിന്നൽ തെളിഞ്ഞു.
പുറമേ ആശങ്കയോടെ നിൽക്കുന്ന ഭാവം അഭിനയിച്ചെങ്കിലും, ഉള്ളിൽ അവൻ മറ്റൊരു കണക്കുകൂട്ടലിലായിരുന്നു. താൻ നേരത്തെ മനസ്സിൽ കണ്ടിരുന്ന കാര്യങ്ങൾ പോലും പ്രതീക്ഷിച്ചതിലും വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന തോന്നൽ അവനിൽ ഒരു വിചിത്രമായ സംതൃപ്തി നിറച്ചു. തന്റെ യഥാർത്ഥ വികാരം ആരും തിരിച്ചറിയാതിരിക്കാൻ,
💬 Comments
View all comments