Chapter Title : പൂക്കൾപോലെ
മോളെ നിനക്കു വിശപ്പൊന്നും ഇല്ലെ ?. കൈ കയുകിട്ട് വാ ... മ്മാ ചോർ തരലോ . എനിക്ക് ഇപ്പൊ വേണ്ടുമ്മാ.. ഞാൻ അമീനത്തന്റെ കൂടെ വയലിൽ പോയിക്കോട്ടെ . ഈ നട്ടുച്ച വെയിലിനോ വേണ്ട . നീ വന്ന് ചോറ് തിന്ന് എന്റെ മുഖം സെക്കന്റുകൾ കൊണ്ട് വാടി എന്ന് പറയേണ്ടതില്ലല്ലോ ,, അത് ശ്രദ്ധിച്ച ഇളയുമ്മ പറഞ്ഞു പത്താം ക്ലാസ് കഴിഞ്ഞു എന്നിട്ടും പഴയ കുട്ടി സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. മ്മ്മ് പോയിക്കോ തണൽ ഉള്ള ഭാഗത്തൂടെ നടക്കണേ .. അപ്പോഴേക്കും ഞാൻ അടുക്കളയിൽ നിന്ന് ഓടി മുറ്റത്തേക്ക് എത്തിയിരുന്നു.. വയലിൽ ആമീനത്തയോട് ചേർന്ന് നടക്കുമ്പോൾ ആമീനത്തയെ ഞാൻ തണൽ ഉള്ള ഭാഗത്തൂടെ നടത്തി .... കാസിംക്ക കാത്തിരിക്കുക ആയിരുന്നു ബീവിയെ ... വയൽ പകുതി കോടാലി കൊണ്ട് ഉഴുത് വെച്ചിരിക്കുകയാണ് ബാക്കി ഉള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു..... ആമീനത്താക്ക് ഉള്ള ഭക്ഷണവും ആ സഞ്ചിയിൽ ഉണ്ടായിരുന്നു ... എന്നോട് ചോദിച്ചപ്പോൾ ഞാൻ കഴിച്ചെന്ന് കള്ളം പറഞ്ഞു .. എന്നിട്ടും ആമീനത്താക്ക് ഒരു വിഷമം എന്നെ ഒറ്റക്ക് നിർത്തി ഭക്ഷണം കഴിക്കാൻ .. ഞാൻ പറഞ്ഞു എനിക്കൊരു ഉരുള തരാൻ സത്യത്തിൽ എനിക്ക് മനസിൽ ഇത്തിരി കൊതി ഉണ്ടായിരുന്നു .. വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഗന്ധവും പഴുത്ത മാമ്പഴം വറ്റൽ മുളകിട്ട് ഞെരടിയ കൂട്ടും .. വീട്ടിൽ എന്നും മൂന്നാല് കൂട്ടം കറികൾ ഉണ്ടാവും ഇങ്ങനെ തൊട്ട് കൂട്ട് കറികൾ ഒന്നും ഉണ്ടാവാറില്ല.. എനിക്കാണെങ്കിൽ ആമിനത്താന്റെ പോലുള്ള വീട് അവരുടെ ഭക്ഷണം ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു... ബാപ്പ നാട്ടിലെ പ്രമാണി ആയത് കൊണ്ട് അവിടൊന്നും പോവാൻ അനുവാദമില്ല ,,, ഞാൻ കുറെ നിർബന്ധിച്ചപ്പോൾ ആമീനത്ത ഭയത്തോടെയും സ്നേഹത്തോടെയും ഒരു ഉരുള വായിൽ വെച്ചു തന്നു... എരിവും പുളിയും ഉള്ള ആ രുചി ഇന്നും ഉണ്ട് നാവിൽ . വീട്ടിൽ ഓരോ ദിവസവും ഇളയുമ്മയും ഇത്തയും മാനസികമായി അകന്നു കൊണ്ടിരുന്നു ...,, എന്നെ മത്സരിച്ചു സ്നേഹിച്ചതിന്റെ കാരണം അവർക്കിടയിലെ പിണക്കങ്ങൾ ആയിരുന്നു .. ഇളയുമ്മ പക്ഷെ
💬 Comments
View all comments