Chapter Title : പൂക്കൾപോലെ
എന്നാണോ ?.. ഞാൻ ബാപ്പയ്ക്ക് മരുന്ന് കൊടുത്തു വന്നിട്ട് പറയാം ട്ടോ.. മഴ പെയ്തത് കൊണ്ട് നല്ല തണുപ്പുണ്ട് ഈ ജനാല തുറന്ന് ഉറങ്ങുന്നത് പന്തിയല്ല..,, ജനാല അടയ്ക്കാൻ പുറത്തേക്ക് കൈ നീട്ടിയപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു കിതപ്പ് ഞാൻ കേട്ടു ... ആരോ ഉണ്ട് ഇന്നും.. ഇരുട്ടിന്റെ മറവിൽ ഇവനൊക്കെ ഓർത്തപ്പോൾ ശരീരം അരിശം കൊണ്ട് എനിക്ക് അടിമുടി വിറച്ചു ...... മുത്തെ... എന്നുള്ള പതിഞ്ഞ ശബ്ദം കേട്ടപ്പോൾ കാർക്കിച്ചു തുപ്പി ജനാല ഞാൻ വലിച്ചടച്ചു ,, അത് കഴിഞ്ഞപ്പോൾ അതാ വാതിലിൽ തുടരെ മുട്ട് തുറന്നു നോക്കാൻ മടിച്ചു ഒരു ചുമരിന്റെ വാതിലിന്റെ പിന്നിൽ ഞാൻ ധൈര്യവതിയാണ് ,, അത് പതിയെ നിലച്ചു ,, ബാപ്പ ഉറങ്ങിയോ എന്നറിയാൻ പോയി നോക്കിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു ... എന്ത് പറഞ്ഞാണ് ബാപ്പയെ അശ്വസിപ്പിക്കാ.... അതോന്നും ബാപ്പയുടെ നെഞ്ചിലെ നീറ്റൽ അണയ്ക്കില്ല .. എന്റെ മുറിയിൽ വന്ന് പായ വിരിക്കുമ്പോഴാണ് വീണ്ടും വാതിലിന് മുട്ടൽ ഞാൻ വാതിലിന് അടുത്ത് പോയി നിന്നു .. ഒരുപാട് പേരുടെ ശബ്ദ്ദങ്ങളും കേൾക്കാം പുറത്തു .. തുറക്കേടി വാതില് ... അസിഫ്ക്കയുടെ ആ ഗൗരവത്തോടെ ഉള്ള വാക്ക് എന്റെ ഉള്ളം ഒന്ന് ഞെട്ടി ഇക്കയുടെ കൂട്ടുകാരൻ ആണ് മോളെ എന്ന് വിളിച്ചിരുന്ന അസിഫ്ക്കയാണ് ഇപ്പൊ ,, ശബ്ദം കൂടി വരുന്നു വീണ്ടും വീണ്ടും വാതിൽ തുറക്കാനുള്ള ഭീഷണി സ്വരം ഉയർന്നപ്പോൾ രണ്ടും കല്പിച്ചു ഞാൻ വാതിൽ തുറന്നു ...., വാതിൽ തുറക്കാൻ വൈകിയത് അവനെ ഒളിപ്പിക്കാൻ ആണോ ?.. എന്നെ ആൾ കൂട്ടത്തിൽ നിന്ന് വരവേറ്റ വാക്ക് അതായിരുന്നു ,,, അവനെ ഇങ്ങോട്ട് ഇറക്കി വിട് , ഒരിക്കൽ ബഹുമാനം കൊണ്ട്. ബാപ്പയുടെ. മുന്നിൽ. എഴുന്നേറ്റ് നിന്നവരൊക്കെ ഇന്ന് ആ ബാപ്പയുടെ മകളായ എന്റെ മുഖത്തു നോക്കി തോന്നിവസം ചോദിക്കുന്നു ,, ഇവിടെ ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല .. സുഖമില്ലാത്ത എന്റെ ബാപ്പായെ വിഷമിപ്പിയ്ക്കാതെ ദയവ് ചെയ്ത് എല്ലാരും ഇവിടുന്ന് പോവണം ,, ശാന്തമായാണ് ഞാൻ അത് പറഞ്ഞത് പക്ഷെ അതൊന്നും
💬 Comments
View all comments