Chapter Title : പോപ്പിൻസ് 1 [അപരൻ]
പഠിച്ച ഗായത്രിയില്ലേ ഏട്ടാ. അവളായിരുന്നു.."
" ഈ ഗായത്രീടെയല്ലേ കല്യാണമാണെന്നു നീ പറഞ്ഞത്."
" അതേ ഏട്ടാ. പാവം ജാതകദോഷം കൊണ്ടാ ഇത്രേം നാളും ഒന്നു നടക്കാതിരുന്നത്. ഏതായാലും ഇപ്പോ ശരിയായി."
" എന്നാ കല്യാണം"
" അതീ വരുന്ന വ്യാഴാഴ്ചയാ. എന്നേ നേരത്തേ വിളിച്ചിരുന്നതാ. അങ്ങു വയനാട്ടിൽ വച്ചാ. അതു കൊണ്ടു ഞാൻ ചെല്ലുന്നില്ലായെന്നു പറഞ്ഞതാ. എന്നിട്ടും ഇപ്പോ അവളു പറയുകാ ഞാൻ ചെന്നേ ഒക്കൂന്ന്.. അവള് ഹോട്ടലിൽ മുറി വരെ ബുക്കു ചെയ്തെന്ന്."
പെട്ടെന്നു ബാലുവിന്റെ മനസ്സിൽ ഒരു ബൾബു തെളിഞ്ഞു...
" അതിനെന്താ. നീ പൊക്കോ."
" പിന്നേ... തലേ ദിവസമേ അവിടെ പോയി സ്റ്റേ ചെയ്യണം. കല്യാണം കഴിയുമ്പോ താമസിക്കും അതുകൊണ്ട് അന്നും അവിടെ തങ്ങണം. പിറ്റേ ദിവസമേ പോരാനൊക്കൂ. രണ്ടു ദിവസം ചേട്ടനും മോനും എന്തു ചെയ്യും.."
" മോനെ ബീനച്ചേച്ചിയുടെ അടുത്തു വിടാം. എന്റെ കാര്യം സാരമില്ല. ഞാൻ ഹോട്ടലിൽ നിന്നും കഴിച്ചോളാം."
ബിജിയുടെ മൂത്ത സഹോദരി ബീനയുടെ വീട്ടിൽ പോകുന്നത് മകനിഷ്ടമാണെന്നവർക്ക് അറിയാം...
" മോനേ ചേച്ചിയുടെ അടുത്തു വിടാം.. പക്ഷേ ചേട്ടൻ രണ്ടു ദിവസം ഹോട്ടലീന്ന്..."
" എന്നാ ആ തങ്കമ്മയോടു പറഞ്ഞാൽ വന്നു പണി ചെയ്യുകില്ലേ.." ബാലു തന്ത്രപൂർവ്വം പറഞ്ഞു.
" അതു ശരിയാ ചേട്ടാ.. തങ്കമ്മയാകുമ്പോ എല്ലാം അറിഞ്ഞു ചെയ്തോളും.."
അതേയതേ... ബാലു മനസ്സിലോർത്തു...
" എന്നാ ഞാൻ തങ്കമ്മയോടു പറയാം" ബിജി പറഞ്ഞു.
" വേണ്ടെടീ ഞാനൊരു ആറു മണിയാകുമ്പം ആ വഴി പോകേണ്ട ഒരു കാര്യമുണ്ട്. നേരിട്ടു പറയാം."
" അതാ നല്ലത്. അല്ലേൽ ചിലപ്പോ തങ്കമ്മ വരില്ല.."
....
ഏകദേശം ആറു മണി ആകാറായപ്പോൾ ബാലു കാറെടുത്ത് ഇറങ്ങി. ഒരു കിലോമീറ്ററപ്പുറേയാണ് തങ്കമ്മയുടെ വീട്.
ബാലു ചെല്ലുമ്പോൾ തങ്കമ്മ മുറ്റത്ത് ഉണങ്ങാനിട്ടിരുന്ന തുണികൾ എടുക്കുകയായിരുന്നു...
" ആഹാ.. ബാലുസാറോ"
" സാബു എന്തിയേ തങ്കമ്മേ" വരാന്തയിലേക്കു കയറിക്കോണ്ടു ബാലു ചോദിച്ചു.
" അവനിതേ ഇപ്പോ വഴീലേക്കിറങ്ങി. എന്താ സാറേ"
" അതു നന്നായി. " ബാലു വരാന്തയിലിട്ടിരുന്ന കസേരയിലിരുന്നു പറഞ്ഞു.
💬 Comments
View all comments