Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale]
ജീവിതത്തിൽ ആദ്യമായി അനുഭവിക്കേണ്ടിവന്ന വന്ന ശാരീരിക ആക്രമണം അവളെ മാനസികമായി വല്ലാണ്ട് പിടിച്ചുലച്ചു.
അവൾ തന്റെ നീറുന്ന കൈകളിലേക്ക് നോക്കി. അവന്റെ പിടിവലിയിൽ നഖങ്ങൾ കൊണ്ട് പോറിയ കൈകൾ വല്ലാണ്ട് നീറുന്നുണ്ടായിരുന്നു. തന്റെ സമ്മതം ഇല്ലാതെ തന്നെ കീഴ്പ്പെടുത്തുവാൻ ഏതോ ഒരുവൻ ശ്രമിച്ചതിന്റെ മനസ്സിലെ നീറ്റലായിരുന്നു അതിലുമേറെ. ആ ഷോക്കിൽ നിന്ന് ഒന്ന് മുക്തയായപ്പോൾ സാറ ബെഡ്റൂമിലേക്ക് ഓടി.
ബാഗിൽ നിന്ന് ഫ്രണ്ട് റൂമിന്റെ കീ എടുത്ത് അവൾ പെട്ടന്ന് വന്ന് വാതിൽ തുറന്നു വെളിയിൽ ഇറങ്ങി. വാതിൽ വലിച്ചടച്ചു ലോക്ക് ആക്കി, എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൾ നിസ്സഹായായി അവിടെത്തന്നെ നിന്നു.
അടുക്കളയിൽ നിന്ന ജ്യോത്സ്ന ആരോ ഡോർ വലിച്ചടക്കുന്ന ശബ്ദംകേട്ടാണ് വന്ന് വാതിൽ തുറന്ന് വെളിയിലേക്ക് നോക്കിയത്. അവിടെ ഒരു ഭ്രാന്തിയെപോലെ മുടി പാറിപറന്നു നിൽക്കുന്ന സാറയെ ആണ് ജ്യോത്സ്ന കണ്ടത്.
"സാറേ എന്ത് പറ്റി മോളെ?". ജ്യോത്സ്ന ആധിയോടെ വാതിൽ തുറന്നിറങ്ങി ചെന്നു. അപ്പോളാണ് ചുവന്നുതുടുത്തു കിതച്ചു നിൽക്കുന്ന അവളുടെ മുഖം ജ്യോത്സ്ന കണ്ടത്.
"അയ്യോ.. ഇതെന്തു പറ്റി സാറ.. എന്താടി വല്ലാണ്ടിരിക്കുന്നത്?". ജ്യോത്സ്ന ഓടി ചെന്നു സാറയുടെ തോളിൽ പിടിച്ച് തനിക്കു അഭിമുഖമായി നിർത്തി.
ഒരു കരച്ചിലോടെ ജ്യോത്സ്നയെ അവൾ കെട്ടിപിടിച്ചപ്പോൾ, എന്തോ സീരിയസ് സംഭവം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ തിടുക്കത്തിൽ സാറയുമായി അകത്തു കയറി വാതിൽ അടച്ചു. കിതച്ചുകൊണ്ടിരുന്ന സാറക്ക് അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളം കൊണ്ടുവന്നു അവൾ കൊടുത്തു. ഒറ്റവലിക്കു സാറ അത് കുടിച്ചുതീർക്കുന്നത് ഒരു ഞെട്ടലോടെ ജ്യോത്സ്ന നോക്കി നിന്നു.
"എന്താ എന്റെ മോളെ നിനക്ക് പറ്റിയെ, എന്നോട് പറ". ജ്യോത്സ്ന അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണീർ തൂത്ത് അവളെ തന്നോട് ചേർത്തു പിടിച്ചു.
"അവൻ... ആ അമിത്.... എന്നെ..." കരച്ചിലിനിടയിൽ സാറ വിക്കി വിക്കി പറഞ്ഞു.
"അയ്യോ എന്റെ ദൈവമേ... എന്ത് ചെയ്തു അവൻ എന്റെ കൊച്ചിനെ..?. ജ്യോത്സ്ന അവളെ വിട്ട് ഞെട്ടി മാറി. അവളുടെ കൈകൾ തണുത്ത് ചുവന്നു കിടക്കുന്നത് അപ്പോളാണ് ജ്യോത്സ്ന കണ്ടത്.
അകത്തുനിന്നും ഓടിവന്ന കാർത്തിക് മോനേ പോയിരുന്നു
💬 Comments
View all comments