Chapter Title : പ്രഹേളിക [Ne-Na]
പിടിച്ചു കൊണ്ട് വാടാ. ഒരു തെളിവും ബാക്കി ഉണ്ടാകാൻ പാടില്ലെന്നാണ് പപ്പാ പറഞ്ഞിരിക്കുന്നത്."
അടക്കി പിടിച്ച ശബ്ദത്തിൽ വിവേക് ദിവ്യയോട് പറഞ്ഞു.
"എന്തുണ്ടായാലും നീ ഇവിടെ നിന്നും ഇപ്പോൾ അനങ്ങരുത്.. അവരോടു പിടിച്ച് നിൽക്കാനാകില്ല. ഞാൻ ഇവിടെ നിന്നും ഓടും. അവർ ഇവിടെ നിന്നും മാറി കഴിഞ്ഞ ശേഷമേ നീ ഇവിടെ നിന്നും എഴുന്നേൽക്കാവുന്നു."
അപ്പോഴത്തെ സാഹചര്യത്തിൽ വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ അവൾ അത് തലയാട്ടി സമ്മതിച്ചു.
അവിടേക്ക് വന്നു കൊണ്ടിരുന്നവൻ മാറിൽ നിന്നും അവളിലേക്കുള്ള ശ്രദ്ധ മാറ്റാനായി വിവേക് ട്രാക്കിൽ ഇറങ്ങി വന്ന വഴി തിരിച്ചോടി.
ഈ സമയം തന്നെ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ദിവ്യ മൊബൈലിലെ ക്യാമറ ഓണാക്കി ഇത് വീഡിയോ പിടിച്ച് തുടങ്ങി.
ജെറിയുടെ ശബ്‌ദം മുഴങ്ങി കേട്ടു.
"അവനെ വിടരുത്."
വിവേകിന് അധിക ദൂരം ഓടാൻ കഴിഞ്ഞില്ല. എന്തിലോ കാലു തട്ടി അവൻ തെറിച്ചു വീണു. വീഴ്ചയിൽ അവന്റെ തല ശക്തിയായി റെയിൽവേ പാളത്തിൽ ഇടിച്ചിരുന്നു.
അബോധാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിവേകിനെ അവർ വലിച്ചിഴച്ച് ജെറിയുടെ അടുത്തേക്ക് കൊണ്ട് പോകുന്നത് കൈയിൽ ഇരുന്നു വിറയ്ക്കുന്ന ഫോണോടു കൂടി കണ്ട് കൊണ്ടിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.
അകലെ നിന്നും ട്രെയിനിന്റെ ശൂളം വിളി കേട്ടതും ജെറി പറഞ്ഞു.
"അവനെയും ഇവളുടെ അടുത്തേക്ക് ഇട്ടേക്ക്. എന്തായാലും പോസ്റ്മോട്ടം ചെയ്യുന്ന ഡോക്ടർ പപ്പയുടെ ആള് തന്നെയാണ്."
അവിടെ കിടന്നിരുന്ന ദീപയുടെ ശരീരത്തിൽ തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.
"പീഡിപ്പിച്ചു എന്നും പറഞ്ഞ് കേസ് കൊടുത്തേക്കുന്നു അവൾ.. അന്നേ കൊടുത്ത പൈസയും വാങ്ങി പോയിരുന്നെങ്കിൽ ഇതിന്റെ വല്ല ആവിശ്യവും വരുമായിരുന്നോ?"
ട്രെയിൻ അടുത്തെത്താറായത് അറിഞ്ഞ് അവർ പാലത്തിന്റെ മറു സൈഡിലേക്ക് മാറി നിന്നു. ഈ സമയം തന്നെ കുറ്റിക്കാട്ടിൽ നിന്നും ഇറങ്ങിയ ദിവ്യ സർവ ശക്തിയുമെടുത്ത് കാറിനരികിലേക്ക് ഓടി.
എന്നാൽ ട്രെയിൻ അവർക്കിടയിലുള്ള കാഴ്ച മറക്കുന്നതിനു മുൻപ് തന്നെ ജെറി അവൾ അവിടെ നിന്നും ഓടുന്നത് കണ്ടിരുന്നു.
ഓടി കാറിലേക്ക് കയറിയ ദിവ്യയുടെ കൈയും കാലും ഒരേപോലെ വിറക്കുന്നുണ്ടായിരുന്നെങ്കിലും അവൾ കാർ സ്റ്റാർട്ട് ചെയ്ത് വേഗതയിൽ തിരിച്ച് അവിടെ നിന്നും ഓടിച്ചു.
💬 Comments
View all comments