Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
പിന്നെയും ഋഷി ചോദിച്ചപ്പോൾ ഷഹാന വിരൽ ഉയർത്തി ഉറപ്പ് നൽകി .
അടുത്ത ആഴ്ച , വാരാന്ത്യത്തിൽ മ്യൂസിക് സെന്ററിന് മുന്നിലൂടെ കടന്നു പോയ ഷഹാന തന്നെയാരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി . ഋഷി മ്യൂസിക് സെന്ററിന്റെ അടുത്ത ഇടനാഴിയിൽ നിന്ന് അവളുടെ അടുത്തേക്ക് ഓടി വന്നു
"" എന്താ ഇന്ന് പാട്ട് ഒന്നും നോക്കുന്നില്ലേ ?''
"' അല്പം പർച്ചേസ് ഉണ്ട് ഋഷി ... തിരിച്ചു വരുമ്പോൾ കയറാമെന്ന് കരുതി "'
"' അപ്പോളത് വരെ ഞാനിവിടെ നിക്കണം അല്ലെ "' ഋഷി തന്നെയും കാത്തു നിൽക്കുകയായിരുന്നെന്ന് അവൾക്ക് മനസിലായി .
"' അതിനെന്താ ... ഋഷിക്കും എന്റെയൊപ്പം വരാമല്ലോ ."' അത് കേട്ട് ഋഷിയുടെ മുഖം പ്രസന്നമായി
"' വരട്ടെ "'
"' തീർച്ചയായും .... ബോറടിക്കില്ലെങ്കിൽ വന്നോളൂ "'
അവർ രണ്ടുപേരും കൂടെ നടന്നു നീങ്ങി . ഋഷിയെക്കുറിച്ചു കൂടുതൽ അറിയുകയായിരുന്നു ഷഹാനയുടെ ആവശ്യം ... അവൾ മെല്ലെ കുടുംബത്തെപ്പറ്റിയൊക്കെ ചോദിച്ചു തുടങ്ങി . അയാളുടെ മരിച്ചു പോയ സുഹൃത്തിനെപ്പറ്റി അവൾ മനപൂർവ്വം ചോദിച്ചില്ല . അതയാളുടെ മനസ്സിനെ വേദനിപ്പിക്കുമെന്നും , ചിലപ്പോൾ അയാളുടെ മൈൻഡ് മാറാനതു കാരണമായേക്കുമെന്നും സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന അവൾക്ക് നന്നായിയറിയാമായിരുന്നു .
വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും ഒക്കെയെടുത്തു അവർ ഒരു റെസ്റ്റോറന്റിൽ കയറി കോഫി കുടിക്കുന്നതിനിടെ ഋഷി ഷഹാനയോട് അവളുടെ കാര്യങ്ങൾ തിരക്കി .
താൻ വിവാഹിതയാണെന്ന് പറഞ്ഞപ്പോൾ ഋഷിയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിച്ചു .പെട്ടന്ന് മൂകനായ ഋഷിയുടെ മൂഡ് മാറ്റാനായി ഷഹാന വീണ്ടും ഗസലിനെയും പിന്നെ തന്റെ പ്രൊഫഷനെയും കുറിച്ച് സംസാരിച്ചു . ഋഷി പിന്നെയും പാട്ടിനെകുറിച്ചു വാചാലനായി ...
"' അടുത്ത ആഴ്ച വരില്ലേ ?''
പിരിയാറായപ്പോൾ ഋഷി അവളോട് ചോദിച്ചു .
"' അന്നത്തെ ആ പാട്ടെനിക്ക് വേണ്ടി പാടി തന്നാൽ തീർച്ചയായും വരാം "'
"' എത്ര ...എത്ര പ്രാവശ്യം വേണമെങ്കിലും പാടിത്തരാം ...വേണേൽ ഇപ്പോൾ "'
ഷഹാന അവന്റെ കയ്യിൽ പിടിച്ചു ...
"' ഈ തെരുവിൽ വെച്ച് വേണ്ട .... നമ്മൾ മാത്രമുള്ളപ്പോൾ മതി "'
ഋഷിക്ക് വളരെയേറെ സന്തോഷമായി ... അവനവളുടെ കൈ മുത്താനായി പൊക്കിയിട്ടു എന്തോ ഓർത്തെന്ന പോലെ പിൻവലിച്ചു
ആഴ്ച്ചകൾ പിന്നിട്ടു , അവർ വാരാന്ധ്യങ്ങളിൽ മിക്കവാറും സിറ്റിയിലെ മ്യൂസിക് സെന്ററിലും കോഫീ ഷോപ്പിലുമായി കണ്ടു
💬 Comments
View all comments