Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
സഞ്ചാരികൾ അധികം ... ഇപ്പോൾ എല്ലാവരും ഓരോ സ്ഥലങ്ങൾ കാണുന്ന തിരക്കിലാവും . അല്ലെങ്കിലും ഈ സമയം അധികം സഞ്ചാരികളും ഇല്ല ... ഇനി ഡിസംബർ ഇരുപതോടെ ആവും മൂന്നാർ നിറയുക .
ആവി പറക്കുന്ന ഡബിൾ സ്ട്രോങ്ങ് ചായ മുന്നിൽ വന്നു . കൂടെയൊരു ഏത്തക്ക ബജിയും . ചായയുടെ ചൂടും കടുപ്പവും ആസ്വദിച്ചു മെല്ലെ ഊതിയൂതി കുടിച്ചു . ഡ്രൈവറും കണ്ടക്ടറും ഇറങ്ങുന്നത് കണ്ടു ഞാൻ ഗ്ലാസ്സുമായി എഴുന്നേറ്റു .
"' പതിയെ മതി സാറെ .... ഇനീം അഞ്ചു മിനുട്ട് കൂടിയുണ്ട് "'
കോയമ്പത്തൂർ ..... അവിടെ വരെ ഒരു രൂപമായി ... അവിടെ നിന്നങ്ങോട്ട് ? അതോ വേറെ എവിടേക്കെങ്കിലുമോ ?' മനസിന്റെ ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ ഓരോന്നായി കടന്നു വന്നു ... ഒടുവിൽ നീല ആരോമാർക്ക് എത്തി നിന്നത് ആ സ്ഥലത്താണ് . കാഞ്ചീപുരം . !!!
ഇടയ്ക്കിടെ കായ്ച്ചു കിടക്കുന്ന ഓറഞ്ചു മരങ്ങളും തേയില ചെടികളും പിന്നിട്ടു കോമ്രേഡ് പാഞ്ഞു കൊണ്ടിരുന്നു .... പിന്നെയത് ഇല്ലിക്കാടുകൾ പിന്നിട്ടു , ചന്ദന മരങ്ങൾക്കിടയിലൂടെ മറയൂരിലേക്ക് .... ശർക്കരയുടെ നാട് .... മുനിയറകളുടെ നാട് ... പിന്നെ പച്ചക്കറി പഴവർഗ്ഗങ്ങളുടെ നാടായ കാന്തല്ലൂർ . ഈ സ്ഥലം എനിക്കേറെ പ്രിയങ്കരമാണ് . ഇവിടുത്തെ കാലാവസ്ഥയും .മറയൂർ എത്തും തോറും കാലാവസ്ഥ മാറി വന്നു .
മറയൂർ ..... ആണ്ടിലൊരിക്കൽ മഴ പെയ്യാറുള്ളൂ അവിടെ സാധാരണ ... തണുപ്പോ ചൂടോ അധികമില്ലാത്ത എസി പോലെയുള്ള കാലാവസ്ഥയാണ് പകൽ .
ബസിറങ്ങി അല്പം കഴിഞ്ഞതേ ഒരു ഷട്ടിൽ ജീപ്പ് കിട്ടി ഉദുമലെ എന്ന ഉദുമൽ പെട്ടിലേക്ക് ... തിങ്ങിഞെരുങ്ങി ആ ജീപ്പിലിരിക്കാനും ഒരു സുഖം ഉണ്ടായിരുന്നു . .
ഉദുമലേ ചെന്നതും ഒരു ദിണ്ടുക്കൽ ബസ് കിട്ടി ... അടുത്തത് തൃച്ചി ... കാഞ്ചീപുരത്തു ചെന്നപ്പോഴേക്കും പുലർച്ചെ ആയിരുന്നു .
"' എന്ന സൗഖ്യമാ സാർ ?'' പ്രെസ്സിലെ ജോലിക്കാരൻ സൗഹൃദത്തോടെ ചിരിച്ചു .
അകത്തു കയറി ഒന്ന് ഫ്രഷായി കുളിച്ചു , ബാഗിൽ നിന്നും ജീൻസും കുർത്തയുമെടുത്തുടുത്തു അടുത്ത ടീക്കടയിൽ പോയി വാശിയോടെ ആറേഴു പൂ പോലെ മൃദുലമായ ഇഡ്ഡ്ലിയും സാമ്പാറും വെങ്കായ ചട്ണിയും കൂടെ ഒരു മൊരിഞ്ഞ മെദു വടയും കഴിച്ചു തീരുമ്പോഴേക്കും വയറും മനസ്സും നിറഞ്ഞിരുന്നു . തിരിച്ചു പ്രെസ്സിലേക്ക് കയറിയപ്പോഴും മാഡത്തിന്റെ ജാഗ്വാർ
💬 Comments
View all comments