Chapter Title : പ്രളയകാലത്ത് [LEENA]
ബന്ധവുമില്ലാത്ത, പുറം ലോകത്തെത്താൻ യാതൊരു വഴിയുമില്ലാത്ത തുരുത്ത്.
പപ്പ ആലോചിക്കുകയായിരുന്നു. ആലോചിച്ചുനിൽക്കാൻ സമയവുമില്ലായിരുന്നു. വെള്ളം പെരുകി വയറിന്റെ പകുതിവരെ ആയിരിക്കുന്നു.
“ഒരു വഴിയുണ്ട്, വാ.” പപ്പ വീടിനു നേരെ നീന്തി. പപ്പയുടെ ബാഗുംടോർച്ചും മലവെള്ളത്തിൽ എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഇരുളിൽ ഞാനും അമ്മയും തോളിലേറ്റിയ ബാഗുകളുമായി പപ്പയുടെ നിഴലിനെ പിന്തുടർന്നു.
പപ്പ പിന്നാമ്പുറത്തേക്കാണ് പോയത്. പകുതിമുങ്ങിയ വീടിന്റെ ഓരത്ത് ഷേഡിനടിയിൽ വിറയ്ക്കുന്ന എന്നെ ചേർത്തുപിടിച്ച് അമ്മയും വിറച്ചുനിന്നു. തിരിച്ചു വരുമ്പോൾ പപ്പയുടെ കൈയ്യിൽ ഏണി ഉണ്ടായിരുന്നു.
“നമുക്ക് മുകളിലേയ്ക്ക് കയറാം.” ഏണി വീടിന്റെ അരികിൽ ചാരിക്കൊണ്ട് പപ്പ പറഞ്ഞു. ഞാനണാദ്യം കയറിയത്. എന്റെ പുറകെ അമ്മയുണ്ടായിരുന്നു.
ടെറസിൽ മഴ നിർത്താതെ പെയ്യുകയായിരുന്നു. ഞങ്ങൾ മൂവരും മഴയുടെ താണ്ഡവം കണ്ട്, മഴയുടെ അലർച്ച കേട്ട് കോൺക്രീറ്റിനു മേലെ ഇരുന്നു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. അമ്മ എന്നെ ചേർത്ത് പിടിച്ചിരുന്നു. മഴയിൽ അമ്മയുടെ നനഞ്ഞ ഉടലിൽ നിന്ന് ആവി ഉയരുന്നത് ഞാനറിഞ്ഞു. അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ആ തോളിൽ തല ചായ്ച്ച് ഞാനിരുന്നു.
കാൽപ്പാദം പിന്നെയും വെള്ളത്തിൽ മൂടുന്നതും ചന്തി മുങ്ങിത്തുടങ്ങുന്നതുമറിഞ്ഞാണ് എല്ലാവരും മൌനത്തിൽ നിന്നുണർന്നത്. ടെറസിന്റെ അരയടി പൊക്കമുള്ള ഇഷ്ടികത്തിട്ട കവിഞ്ഞ് വെള്ളം കയറിവരുന്നു!
ഇത്രനേരവും ഞാൻ മാത്രം അനുഭവിച്ചു വന്ന ജീവഭയം പപ്പയെയും അമ്മയെയും ബാധിച്ചു തുടങ്ങിയതായി ഞാനറിഞ്ഞു.
“ജോർജ്ജേട്ടാ..” അമ്മ കരയുകയായിരുന്നു.
“നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.” പപ്പ പറഞ്ഞു. പക്ഷേ ആ ശബ്ദം ദുർബലമായിരുന്നു എന്നെനിക്ക് തോന്നി.
“വഴിയുണ്ട്. വാ.” പപ്പ എഴുന്നേറ്റു. ഞങ്ങളും.
പപ്പ വാട്ടർടാങ്കിനു നേരെയാണ് നടന്നത്. 500 ലിറ്റർ വെള്ളം കൊള്ളുന്ന, വട്ടത്തിലുള്ള ആ കറുത്ത പിവിസി വാട്ടർടാങ്ക് അഞ്ചടി പൊക്കമുള്ള നാലു കോൺക്രീറ്റ് തൂണുകൾക്ക് മേലെയുള്ള തട്ടിലാണ് നിൽക്കുന്നത്.
“കേറ്” പപ്പ എന്നോട് പറഞ്ഞു.
“പക്ഷേ ഇതിലെങ്ങനെ?” അമ്മ സംശയവും വേവലാതിയും ഒരുമിച്ച് കലർത്തി.
“അതൊക്കെയുണ്ട്.” പപ്പ എന്നെ വാട്ടർടാങ്കിലേക്ക് എടുത്ത് കയറ്റിക്കൊണ്ട് പറഞ്ഞു.
“ഇനി നീയാ വെള്ളം തുറന്നുവിട് ശ്രീ..” പപ്പ തുടർന്നു.
ഞാൻ ടാങ്കിന്റെ സൈഡിൽ കുന്തിച്ചിരുന്ന് വാൽ വ് തുറന്ന് ടാങ്കിലെ
💬 Comments
View all comments