Chapter Title : പ്രിയമാനസം [അഭിമന്യു] asper author request
ഉണ്ടായില്ല..
"എന്തിനമോളെ അമ്മയോട് ഈ വാശി. ഞാനെന്ത് തെറ്റാ ചെയ്തത്, "
സുഭാഷിണിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി..
"അമ്മ ഒരു തെറ്റും ചെയ്തില്ലേ.. ഹ്മ്മ്… തെറ്റ് ചെയ്തില്ല പോലും "
ചരുവിന്റെ എടുത്തടിച്ചതുപോലുള്ള മറുപടിൽ സുഭാഷിണി ഞെട്ടിവിറച്ചു..
ചാരു തുടർന്നു.
" എത്രപെട്ടെന്ന എല്ലാം മറക്കുവാൻ കഴിഞ്ഞത്, എങ്ങനെ സാധിച്ചു അമ്മക്ക്. അച്ഛന്റെ ബോഡിക്ക് മുന്നിലേക്ക് കുറെ പണം വാരിയെറിയുന്ന പ്രേമിന്റെ മുഖം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ടമ്മേ, അതൊന്നും എനിക്ക് ഈ ജൻമ്മം മറക്കാൻ സാദിക്കില്ലമ്മേ.. "
അത് പറയുംപോളും ചരുവിൽ കരച്ചിലും ദേശ്യവും കലർന്ന മുഖഭാവമായിരുന്നു..
" അച്ഛൻ നമ്മളെ കാളേറെ സ്നേഹിച്ച അമ്മാവൻ പോലും, അച്ഛന്റെ നിരപരാധിത്വം വിശ്വസിച്ചോ.. അച്ഛന്റെ മരണമറിഞ്ഞിട്ടൊന്നു വന്നോ.. അവസാനം.. ജനിച്ച നാടും വീടും വിട്ടു പോരേണ്ടി വന്നില്ലേ.. എന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരായവരോട് ഒരിക്കലും ക്ഷെമിക്കൻ എനിക്ക് കഴിയില്ല.. "
ചാരു പറയുന്നത് കേട്ടിരിക്കുകയല്ലാതെ സുഭാഷിണി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾ നിറച്ചോഴുകയാണ്.
"അമ്മ പൊയ്ക്കോ എനിക്ക് ഒന്നും വേണ്ട. "
ചാരു വീണ്ടും കിടന്നു..
ഒന്നും പറയാനാകാതെ സുഭാഷിണി ചരുവിന്റെ മുറിയിൽ നിന്നും പുറത്തേക്കു വന്നു..
രാത്രി 7.45 ഓടെ ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി..
പ്രിയൻ പുറത്തു വന്നു പാർക്കിങ്ങിൽ വച്ചിരിക്ക്കുന്ന തന്റെ yamaha fz-16 നും മെടുത്തു വീട്ടിലേക്കു പുറപ്പെട്ടു.. കൊല്ലത്തുനിന്നും ഏകദേശം 10 മിന്റ് ദൂരമേയുള്ളൂ കടവൂരുള്ള പ്രിയന്റെ പുത്തൻപുരക്കൽ തറവാട്ടിലേക്ക്..
ഏകദേശം 8 മണിയോടെ പ്രിയൻ തറവാട്ടിലെത്തി.. ബൈക്ക് വെച്ച ശേഷം അവൻ വീടിനുള്ളിലേക്ക് കടന്നു..
ഹാളിൽ പ്രിയന്റെ വരവും കാത്തു പ്രതാപനും ശരികയും ഇരിപ്പുണ്ടായിരുന്നു.
പ്രിയൻ വന്നു അവർക്കൊപ്പമിരുന്നു.
"എന്തായി നീ സുഭയെ കണ്ടോ.. "
പ്രതാപന്റെ വകയായിരുന്നു ചോദ്യം.
"ഹ്മ്മ്.. "
പ്രിയനോന്നു മൂളി..
"സുഭാ.. എന്തു പറഞ്ഞട അവള് വരില്ലേ "
ശാരി ചോദിച്ചു..
"മ്മ്മ്.. വരും ""
അവനങ്ങനെ പറയാനാണ് തോന്നിയത്.
"നിന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ "
ശാരി പ്രിയന്റെ മുഖമൊന്നു ഉയർത്തി ചോദിച്ചു.
"ഒന്നുമില്ലമ്മേ, അമ്മായി വരാമെന്നു പറഞ്ഞു.. പക്ഷേ"
"എന്താടാ എന്ത് പറ്റി,
💬 Comments
View all comments