0%

Chapter Title : പുലയന്നാർ കോതറാണി [kuttan achari]

Author : Kambikathakal Read All Parts 207

മിണ്ടാതെ കോതറാണിയുടെ ശവം ചുമന്നു തിരികെ പോയി. എന്താണിത് അമ്മമാരെ , പുലയന്നാർ കോതറാണിയെ എന്തിനു കൊന്നു' ഇന്നോളം അമ്മമാരോട് ഒരക്ഷരം എതിർത്തു ചോദിക്കാത്ത സോമനും ചന്ദ്രനും രോഷാകുലരായി ചോദിച്ചു. രതിയും വിജയയും ഒരുനിമിഷം അവർക്കുനേരെ നോക്കി പുഞ്ചിരിച്ചു. 'യുദ്ധതന്ത്രത്തിൽ സ്വന്തവും ബന്ധവുമില്ല, അവസരങ്ങൾ മാത്രം' അവർ പറഞ്ഞു. ഒരുവൻചതിയുടെ പര്യവസാനമായിരുന്നു അത്,കളിച്ചതു മുഴുവൻ വേണാട്ടു രാജവംശം. യുദ്ധത്തിൽ ഇടപെട്ടില്ലെങ്കിലും അവർ കോതറാണിയുടെ വളർ്ച്ചയിലും കരുത്തിലും അസ്വസ്ഥരായിരുന്നു.പുലയന്നാർ രാജ്യമുള്ളതിനാൽ ആ മേഖലയിൽ നിന്നുള്ള വിലപ്പെട്ട ആദായം അവർക്കു നഷ്ടമായിരുന്നു.ആറ്റിങ്ങൽ രാജ്യവുമായി യുദ്ധം വന്നപ്പോൾ പുലയന്നാർ കോതറാണി തോൽക്കുമെന്നു പ്രതീക്ഷിച്ചു സംയുക്തസേനയുണ്ടാക്കാൻ ദ്രവ്യവും മുൻകൈയുമെടുത്തത് വേണാടായിരുന്നു. എന്നാൽ കോതറാണി ജയിച്ചു മുന്നേറുന്നു. അവരെ കൊല്ലാൻ കൊട്ടൂർ തമ്പുരാട്ടിമാർക്കു മാത്രമേ കഴിയൂ എന്നോർ്ത്ത് അവരെ ശട്ടം കെട്ടാൻ വേണാട്ട് രാജാവ് ശ്രമിച്ചു.കരമൊഴിവായി ഭൂമി, തിരുവിതാംകൂറിന്റെ ഭരണത്തിൽ പ്രാതിനിധ്യം മ്റ്റനേകം വാഗ്ദാനങ്ങൾ......അതിമോഹികളായ കൊട്ടൂർ തമ്പുരാട്ടിമാർ അതിൽ മയങ്ങി. സോദരിയുടെ സ്ഥാനത്തുള്ള കോതറാണിയെ കൊന്നു തള്ളി. ------------------------------------- കോതറാണിയുടെ മരണം പുലയന്നാർ പടയെ തളർത്തി. പിറ്റേന്നു പടനയിച്ചത് ആതിരറാണിയായിരുന്നു.എന്നാൽ അമ്മ മരിച്ച ദുഖത്തിൽ അവളുടെ ചുവടുകൾ പിഴച്ചു.സംയുക്തസേന വർധിതവീര്യത്തോടെ ആഞ്ഞടിച്ചു. അവർ കോട്ടയ്ക്കുള്ളിൽ കയറി. കുറേപ്പേർ ആതിരയുടെ വാൾപ്പയറ്റിൽ മരിച്ചു വീണു. എന്നാൽ തനിക്കു നിൽക്കക്കള്ളിയില്ലാതാകുകയാണെന്ന് ആതിര തിരിച്ചറിഞ്ഞു.

എതിരാളികളുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാൾഭേദം സ്വയം മരിക്കുന്നതാണെന്ന് അവൾ കണക്കുകൂട്ടി. തന്റെ കുതിരയായ ചിരുതയുമൊത്ത് അവൾ കോട്ടയിലെ മുതലക്കിടങ്ങിലേക്കു ചാടി........പുലയന്നാർ വംശത്തിലെ അവസാനകണ്ണിയും അങ്ങനെ പടുമരണപ്പെട്ടു. ഇന്നും നെടുമങ്ങാടിനു സമീപത്ത് കൊക്കോതമംഗലത്തു പുലയന്നാർ കോട്ട തലയുയർത്തി നിൽക്കുന്നു. എഴുതപ്പെടാത്ത കീഴാള ചരിത്രത്തിന്റെ തിരുശേഷിപ്പുമായി....

(അവസാനിച്ചു)

💬 Comments

View all comments