Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]
അധികം സംസാരിച്ചില്ല. സാധാരണ ഓരോ കാര്യങ്ങൾ പറഞ്ഞ് അവളെ കളിയാക്കാറുള്ള അവൻ ഇന്ന് നിശബ്ദനായിരുന്നു. അത്താഴത്തിന് മീര അവന് ഏറ്റവും ഇഷ്ടപ്പെട്ട മീൻ കറി കൂട്ടി വിളമ്പി. എന്നിട്ടും രാഹുൽ വെറുതെ ചോറിൽ വിരലുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്നു.
"രാഹുലേട്ടാ.. മീൻ കറി ഇഷ്ടപ്പെട്ടില്ലേ?" അവളുടെ ചോദ്യം കേട്ടപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.
"ആ.. ഇഷ്ടപ്പെട്ടു മീരേ, നല്ല രുചിയുണ്ട്," അവൻ വേഗം കഴിച്ചു തീർത്തു. ഭക്ഷണം കഴിക്കുമ്പോഴെല്ലാം മീരയുടെ കണ്ണുകൾ അവന്റെ മുഖത്തെ ആ നിഴലുകളെ തിരയുകയായിരുന്നു.
രാത്രി മുറിയിൽ ലൈറ്റ് അണച്ച്, ജനാലയിലൂടെ വരുന്ന നിലാവിന്റെ നേർത്ത വെട്ടത്തിൽ അവർ കട്ടിലിൽ ചാര്ന്നിരുന്നു. തണുത്ത കാറ്റ് ജനാല വഴി അകത്തേക്ക് വീശുന്നുണ്ട്. മീര പതുക്കെ രാഹുലിന്റെ അരികിലേക്ക് നീങ്ങിയിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു. അവളുടെ വിരലുകൾ അവന്റെ നെഞ്ചിൽ പതുക്കെ താളം പിടിച്ചു.
"ഇനി പറയ്.. എന്താ പറ്റിയത്? ചായ കുടിക്കുമ്പോഴും ചോറുണ്ണുമ്പോഴും ഏട്ടൻ ഇവിടെങ്ങും ആയിരുന്നില്ലല്ലോ. ഏത് ലോകത്തായിരുന്നു?" അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
രാഹുൽ ഒരു ദീർഘശ്വാസം എടുത്തു. അവളുടെ മുടിയിഴകൾ പതുക്കെ ഒതുക്കി വെച്ചുകൊണ്ട് അവൻ പറഞ്ഞു, "മീരേ.. നമ്മുടെ കോഴിക്കോട് ഓഫീസ് പൂട്ടാൻ പോവുകയാണ്. ബോസ്സ് പറഞ്ഞത് എന്നെ എറണാകുളത്തേക്ക് മാറ്റാനാണ്. അടുത്ത മാസം തന്നെ നമുക്ക് അങ്ങോട്ട് മാറേണ്ടി വരും."
അതുകേട്ടതും മീരയുടെ കൈകൾ ഒരു നിമിഷം ചലനമറ്റു. അവൾ കുറച്ചുനേരം നിശബ്ദയായി. കണ്ണുകൾ ഒന്ന് നിറഞ്ഞു വന്നുവെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. തന്റെ സങ്കടം കണ്ടാൽ അവൻ കൂടുതൽ തളരുമെന്ന് അവൾക്കറിയാമായിരുന്നു.
അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം ചേർത്തു വെച്ചു. "രാഹുലേട്ടാ.. നമ്മൾ ജനിച്ചു വളർന്ന മണ്ണല്ലേ.. വിഷമം ഇല്ലാതിരിക്കില്ല. പക്ഷേ എനിക്ക് എറണാകുളം എന്നോ കൊച്ചി എന്നോ ഒന്നുമില്ല. എനിക്ക് ഏട്ടൻ കൂടെയുള്ളിടത്തോളം കാലം ഈ ലോകത്ത് എവിടെയും സ്വർഗമാണ്. നമ്മൾ ഒരുമിച്ചുണ്ടായാൽ പോരേ?"
രാഹുലിന്റെ ഉള്ളിലെ കാർമേഘങ്ങൾ പെയ്യാതെ ഒഴിഞ്ഞുപോയത് പോലെ തോന്നി. അവൻ അവളെ ചേർത്തുപിടിച്ചു. ആ നെഞ്ചിലെ ചൂടിൽ മീര പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും,
💬 Comments
View all comments