Chapter Title : രാധികാസ്വയംവരം [JO]
ഉണ്ടാകുന്നതെന്ന് രാധിക ഓർത്തു. അവന്റെ നോട്ടത്തിൽ എപ്പോഴുമൊരു കടന്നുകയറ്റം പോലെ....പണ്ട് കുളിക്കടവിൽ അവൻ എത്തിനോക്കുന്നത് കണ്ടതുമുതലാണ് ഈ ദേഷ്യം തോന്നിതുടങ്ങിയത് എന്നതാണ് സത്യം. അതുവരെയുണ്ടായിരുന്ന സ്നേഹം ഒറ്റ ദിനം കൊണ്ടു വെറുപ്പായി മാറി. ഇപ്പോഴും കുളിക്കടവിൽ അവൻ എത്തിനോക്കാറുണ്ടെന്നു ജോലിക്കുവരുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ കേൾക്കാം....വൃത്തികെട്ടവൻ.....
പലവട്ടം ആലോചിച്ചു അമ്പലത്തിൽ പോക്ക് നിർത്തിയാലോ എന്ന്. കഴിയുന്നില്ല.... രാവിലെ ശരീരത്തിൽ തണുത്ത വെള്ളം വീണില്ലങ്കിൽ തല പെരുകുന്നത് പോലെയാണ്. എന്നാൽ കുളിച്ചാലോ അമ്പലത്തിലേക്ക് സ്വയമറിയാതെ കാലുകള് ചലിച്ചുപോവുന്നു. വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണെന്നു അമ്മൂമ്മ പറയാറുണ്ടെങ്കിലും തനിക്കു ദേവി അങ്ങോട്ട് വിളിപ്പിക്കുന്ന ദേവിയാണ്.
തന്റെ ദുഃഖങ്ങൾ ഏറ്റവുമാറിയാവുന്നത് തന്റെ തലയിണക്കും പിന്നെ ദേവിക്കുമാണ്. മറ്റാരും തന്നോടൊന്നും ചോദിക്കാറില്ല....പറയാറില്ല....
അല്ല അത് ഇല്ലത്തെ എല്ലാ സ്ത്രീകളുടേയും ശാപമാണ്. പുരുഷന്മാരുടെ ആജ്ഞാനുവർത്ഥികളായി മാത്രം ജീവിക്കുക എന്നത്. അഭിപ്രായ സ്വാതന്ത്ര്യമില്ല.... എന്തിന് വാ തുറന്നൊന്നു ചിരിക്കാൻ കൂടി വയ്യ. വീട്ടിൽ ആകെ സംസാരിക്കാൻ അനുവാദമുള്ള അല്ല അധികാരമുള്ള എന്ന് വേണം പറയാൻ, അത് മുത്തശ്ശി മാത്രമാണ്. മുത്തശ്ശിയുടെ വാക്കാണ് പടിപ്പുരവീടിന്റെ അവസാന വാക്ക്. അതിനു മുകളിൽ മറ്റൊന്നില്ല. എന്നാലോ മുത്തശ്ശിയാണെങ്കിൽ ആണുങ്ങളെക്കാൾ മോശവും. അല്ല ഉഗ്രപ്രതാപിയായിരുന്ന പടിപ്പുര കാരണവരുടെ വേളി ഇങ്ങനെയല്ലാതെ എങ്ങനെ ആവാൻ....!!! നിയമങ്ങളുടെ കാര്യത്തിൽ ആണുങ്ങളെ കവച്ചു വെക്കും മുത്തശ്ശി. തന്നോട് പുറമെ നല്ല സ്നേഹമാണെങ്കിലും അകത്തു വിഷം ചീറ്റുന്ന ഒരു നാഗമുണ്ടെന്നു മനസ്സിലായത് ആ വൃത്തികെട്ടവനെക്കൊണ്ടു തന്റെ വേളി ആലോചിച്ചു വന്ന ആ ദിവസമായിരുന്നു.
അന്നാണ് സുധീപിന്റെ അച്ഛൻ ആലോചനയുമായി പടിപ്പുരവീടിന്റെ പടികടന്നു വന്നത്. ചായയുമായി അയാളുടെയും കൂട്ടരുടെയും മുന്നിൽ പോയി നിന്നപ്പോളും വിശ്വസിച്ചു എല്ലാമറിയുന്ന മുത്തശ്ശിയെങ്കിലും ഒരു എതിർപ്പ് പറയുമെന്ന്. പക്ഷേ......
പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നത് അന്വർഥമാക്കികൊണ്ട് ഒരു മാസത്തിനകം വേളി നടത്താമെന്ന് ആദ്യം പറഞ്ഞത് മുത്തശ്ശിയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ കിട്ടിയ വലിയ വീട് സംബന്ധത്തില് കണ്ണ് മഞ്ഞളിച്ച ഒരു കുറുക്കനെ ആ മുഖത്ത് കണ്ടു. ഒന്നും മിണ്ടാതെ തിരിച്ചു മുറിയിലെത്തി തലയിണയിൽ മുഖമമർത്തി എങ്ങിയെങ്ങി കരഞ്ഞു. എല്ലാ ദുഖവും ഏറ്റു വാങ്ങിയ
💬 Comments
View all comments