Chapter Title : രാജഹംസം
സമയം ദയാജലത്തിന്റെ ശത്രു രാജ്യമായ ദ്വിക്യുതിയത്തിലെ ദുഷ്ടരാജാവ് ധുധൂഷണന്റെ ഉപദ്രവം സഹിക്കവയ്യാതെ ആ രാജ്യത്തെ മന്ത്രി തന്നെ ആയ സദാനന്തനും (ഇപ്പോഴത്തെ ദയാജലത്തിന്റെ മന്ത്രി) മകൻ അശ്വിനനും ഒളിച്ചോടി വനാന്തരങ്ങളിലെ മരത്തിൽ അഭയം പ്രാപിച്ചു.. അപ്പോഴാണ് സ്വരാജ്യ മന്ത്രിയായ ദ്വിക് പാലൻ ഒരുക്കിയ ചതി പാതാള കുഴിയിൽ സിദ്ധാർത്ഥൻ അകപ്പെട്ടത്.. ഇതെല്ലാം മുകളിൽ മരത്തിൽ വച്ച് സദാനന്തനും അശ്വിനനും കാണുന്നുണ്ട്.. അവർ ആ മരത്തിന്റെ ഉഗ്ര ശിഖരത്തെ മരംകൊത്തിയുടെ താളത്തിനെന്നവണ്ണ മനസിലാകാത്ത വിധം മരംമുറിച്ച്.. സിദ്ധാർത്ഥനെ ചവിട്ടാനൊരുങ്ങിയ ഗജവീരന് (ആനക്ക്) മേൽ വീഴ്ത്തി ആ മഹാ ഗജവീരനെയും വീഴ്ത്തി മന്ത്രിയെയും തളച്ചിട്ടു.. സിദ്ധാർത്ഥനെ രക്ഷിച്ചു) സിദ്ധാർത്ഥൻ തുടർന്നു.. ആ ദുഷ്ടൻ കുഴിച്ച പാതാള കുഴിയിൽ വീണ എനിക്ക് ശരീര ശേഷി നഷ്ടപ്പെട്ടിരുന്നു.. അത്രയ്ക്കും ഘോര വിഷമായിരുന്നു അതിനുള്ളിൽ ദയാ.. മന്ത്രി സദാനന്തനും അശ്വിനനും എനിക്ക് അവർക്കറിയാവുന്ന ചികിത്സകൾ നൽകി..അത് പൂർണ ഫലസിദ്ധി പ്രാപിച്ചു.. അശ്വിൻ ആണ് എന്റെ പരിചരണ ദൗത്യം ഏറ്റെടുത്തത് എന്റെ ജീവൻ തിരിച്ചു നൽകിയത്.. അവൻ എന്റെ ഒരോ നാഡി കൽപത്തിലും ചേർന്ന് ചികിത്സാ മുറകൾ നൽകി.. എന്റെ നെഞ്ചിൽ കിടന്നാണവൻ എന്റെ ഹൃദയമിടിപ്പിനെ അളന്നത്.. എന്നെ പുണർന്ന് അവൻ താപമകറ്റി.. ജീവൻ തന്നവൻ എന്റെ ഊരും ചൂരും വീണ്ടെടുത്ത് തന്നു.. പതിയെ പതിയെ എല്ലാം പ്രേമത്തിൽ കലാശിച്ചു.. അതിന്റെ കാരണമിപ്പോഴും നമുക്ക് വ്യക്തമല്ല.. ദയാ നാമ വനെ പ്രണയിച്ചു പോയി.." സിദ്ധാർത്ഥൻ വിണ്ടും ഭയയുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. "ദയാ.. നിനക്ക് നമ്മുക്കെതിരെ എന്ത് ശിക്ഷയും വിധിക്കാം പക്ഷെ അശ്വിന നെ ശിക്ഷിക്കരുത്.".. ഇതക്കൊ കേട്ടതും ദയാ ദേവി സിദ്ധാർത്തനു നേരേ കണ്ണുകൾ നനഞ്ഞ് കൊണ്ട് കൈകൂപ്പി സിദ്ധാർത്ഥനോട് പുറത്തേക്ക് പോവാനാവിശ്യപെട്ടു.. ശേഷം ദയ തന്റെ മഷിയും തൂലികയുമെടുത്ത് സ്വർണധവള ശീലയിൽ (സ്വർണത്താലലംഗരിച്ച വെള്ള തുണിയിൽ) എന്തൊക്കെയൊ എഴുതി നിറഞ്ഞ മിഴിയോടെ.. ആ ദൂത് തന്റെ ഹംസം സുന്ദര സുവർണികയുടെ ചിറകിലേൽപ്പിച്ചു.. അവൻ ദൂതും പേറി അന്ന നടയുമായി മഹാരാജാവിനരികിലേക്ക് മന്ദം നടന്നു..
💬 Comments
View all comments