Chapter Title : രണ്ട് ടീച്ചർമാർ [സ്പൾബർ]
നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ട്. ചന്തി വരെയെത്തുന്ന ഇടതൂർന്ന മുടി ഭംഗിയായിമെടഞ്ഞിട്ടിരിക്കുന്നു. ഒരു കയ്യിൽ രണ്ട് സ്വർണവള . മറു കയ്യിൽ ഒരു ബ്രേസ് ലറ്റ്. കാലിൽ സ്വർണ പാദസരം. കഴുത്തിൽ കനമുള്ളൊരു ചെയിൻ.
സ്മിത കിളി പോയപോലെ കുറച്ച് നേരം വാതിൽപടിയിൽ തന്നെ നിന്ന് അവളെ നോക്കി. അത് കണ്ട് രേഖ അവളുടെ അടുത്ത് വന്ന് ചൂണ്ടുവിരൽ കൊണ്ട് അവളുടെ കവിളിലൊന്ന് കുത്തി.
“എന്താടീ നിൻ്റെ ബോധം പോയോ..?”
കുത്ത് കിട്ടിയ സ്മിത ഞെട്ടിയുണർന്ന് രേഖയെ നോക്കി.
“ പോയെടീ… എൻ്റെ ബോധം പോയെടീ… എൻ്റീശ്വരാ… ഞാനിതെന്താ ഈ കാണുന്നത്…? നിനക്ക് എന്ത് പറ്റിയെടീ പെണ്ണേ..? എനിക്കിത് വിശ്വാസിക്കാൻ കഴിയുന്നില്ല..!”
അത് കേട്ട രേഖ പൊട്ടി ചിരിച്ചു. അതും സ്മിതയെ അൽഭുതപ്പെടുത്തി. നാല് വർഷമായി ഇത് കേട്ടിട്ട്. പൊട്ടിച്ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
“എടീമോളേ… എനിക്കൊന്നും പറ്റിയിട്ടില്ല. നീ വാ… ഇങ്ങോട്ടിരിക്ക്.. നമുക്ക് കുറച്ച് നേരം സംസാരിച്ചിട്ടൊക്കെ ടൗണിലേക്ക് പോകാം. നീ കയറി വാ..”
സ്മിത മെല്ലെ നടന്ന് ചെന്ന് സോഫയിലേക്ക് വീണു. പിന്നെ രേഖയെ വലിച്ച് തൻ്റെ അടുത്തിരുത്തി. അവളുടെ കൈ പിടിച്ച് തലോടി കൊണ്ട് ചോദിച്ചു.
“എടീ… സത്യം പറ… ഇന്നൊരു ദിവസം കൊണ്ട് എന്തൽഭുതമാണ് സംഭവിച്ചത്…?
ഇന്നലെ വൈകീട്ട് നമ്മൾ പിരിയുമ്പഴും കണ്ണീരൊലിപ്പിച്ച് പോയവളാ… സത്യം പറയണം… ഒറ്റ ദിവസം കൊണ്ട് എന്താണുണ്ടായത്…?”
രേഖ വീണ്ടും ചിരിച്ചു.
“എൻ്റെ പൊന്നുമോളേ… ഒരൽഭുതവും ഉണ്ടായിട്ടില്ല… എനിക്ക് ഇങ്ങിനെയങ്ങ് തോന്നി. അതങ്ങ് ചെയ്തു. അത്ര തന്നെ..”
“എടീ… എന്നാലും…?”
“ഒരെന്നാലുമില്ല…കണ്ണീരൊലിപ്പിച്ചിട്ടും, ദുഖിച്ച് നടന്നിട്ടും ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസിലായി… പോയവർ പോയി.
ഇനിതിരിച്ച് വരികയുമില്ല. ഇനി അതോർത്ത് എന്തിന് നമ്മുടെ ജീവിതം പാഴാക്കണം?
ഞാനിനി സന്തോഷത്തോടെ തന്നെ ജീവിക്കാൻ തീരുമാനിച്ചു. ഇതൊക്കെ നിന്നോട് പറയാനും കൂടിയാ പെട്ടെന്ന് വരാൻ പറഞ്ഞത്. ഇതെല്ലാം ആദ്യം അറിയേണ്ടത് നീയാണെന്ന് തോന്നി…”
രേഖതന്നെയാണോ ഈ പറയുന്നതെന്ന് സ്മിതക്ക് സംശയമായി. ഇനി തനിക്കൊരു ജീവിതമില്ലെന്നും, മരിക്കുന്നത് വരെ ഇങ്ങിനെ മരവിച്ച് ജീവിക്കുമെന്നും തന്നോട് പറഞ്ഞവളാണിവർ. ഭക്ഷണം പോലും
💬 Comments
View all comments