Chapter Title : രൗദ്രം [RK]
പ്രത്യേക പൂജ ദിവസങ്ങളിൽ ഇത്തരത്തിൽ മച്ചിലമ്മക്ക് പൂജ വെക്കാറുണ്ട് അത്രേ.. എന്നിരുന്നാലും ഓരോ തവണ മച്ചിലേക്കുള്ള ഗോവണി കയറുമ്പോൾ സുഭദ്രയുടെ നെഞ്ഞിടി ക്കുന്ന ശബ്ദം പുറത്ത് കേൾക്കാമായിരുന്നു. അതിനു കാരണങ്ങൾ പലതാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മച്ചിലോട്ട് തറവാടിന്റെ പാരമ്പര്യത്തിന്. ഇൗ നാട്ടിലെ തന്നെ ഏറ്റവും പ്രൗഢ ഗംഭീരമായ നാടിന്റെ മുകമുദ്രയായ നാലുകെട്ട് വീട്. നാടിനും നാട്ടുകാർക്കും എന്ത് പ്രശ്നം ഉണ്ടായാലും ആദ്യം ഓടി വരുന്നത് മചിലോട്ട് തറവാട്ടിലേക്ക് ആണ്. എന്തിനും ഏതിനും അവിടെ പരിഹാരം ഉണ്ടായിരുന്നു. നാട്ടിലെ സർവ്വ പ്രമാണിമാർ ആയിരുന്നു മച്ചിലോട്ടെ കാരണവന്മാർ. നാട്ടുകാരുടെ പ്രിയപ്പെട്ട വർ ആയിരുന്നു അവർ. എന്നൽ ഇന്ന് സ്ഥിതി വിശേഷം വേറെ ആണ്.
തറവാടിന്റെ പ്രൗഢി ശയിച്ചിരിക്കുന്ന്. പാരമ്പര്യം മാത്രം ബാക്കിയായി കിടക്കുന്നു. കൂട്ട് കുടുംബം ആയി കഴിഞ്ഞിരുന്ന തറവാട്ടിൽ എന്നും ഉത്സവ പ്രതീതി ആയിരുന്നു. എന്നാല് ഇന്ന് ആരും തന്നെ ഇല്ല. അ വലിയ വീട്ടിൽ ഇന്ന് താമസിക്കുന്നത് സുബദ്രയും ഭർത്താവിന്റെ അച്ഛൻ ശേഖരൻ നമ്പൂതിരിയും മാത്രം. നാട്ടുകാർക്ക് ഇന്നും തറവാടി നോടും അവിടുത്തെ ആലുകളോടും വളരെ സ്നേഹമാണ്. എന്നാല് അതിനു പിന്നിൽ ഒരു ഇരുണ്ടകാലം ഉണ്ടായിരുന്നു. നാട് നടുകെ പിളർന്ന ഒരു കാലഗട്ടം.
സുഭദ്രയുടെ ഭർത്താവ് ശ്രീനിവാസൻ ശേഖരൻ നമ്പൂതിരിയുടെ ഒറ്റ മകൻ ആയിരുന്നു. പാരമ്പര്യമായി കിട്ടിയ പൂജാ വിധികളിലോ താന്ത്രിക പ്രക്രിയകളിൽ ഒന്നിലും തന്നെ ശ്രീനിവാസന് വിശ്വാസം ഉണ്ടായിരുന്നില്ല.
25 വയസ്സിൽ ആണ് അദ്ദേഹം സുഭദ്രയെ വിവാഹം ചെയ്യുന്നത്. അന്ന് സുബദ്രക്ക് 21 വയസ്സ് മാത്രം പ്രായം. 22 വയസ്സിൽ ഒരു കറുത്തവാവ് ദിനത്തിൽ അർദ്ധരാത്രി അവള് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അത് സംഭവിച്ച അന്നേ ദിവസം തന്റെ ഒരു സുഹൃത്തിനെ കാണാൻ അയൽ ഗ്രാമത്തിൽ പോയിരുന്ന ശ്രീനിവാസൻ തന്റെ കുഞ്ഞിനെ കാണാൻ തിരികെ വരുന്ന സമയം പാമ്പ് കടിയേറ്റ് മരണമടഞ്ഞു.
അങ്ങനെ തന്റെ കുഞ്ഞിന്റെ മുഖം പോലും കാണാൻ ആവാതെ അയാൾ മരണത്തിന് കീഴടങ്ങി. 22 വയസ്സിൽ സുഭദ്ര ഒരേ ദിവസം തന്റെ കുഞ്ഞിന്റെ മുഖവും ഭർത്താവിന്റെ മൃത ദേഹവും നേരിൽ കാണാൻ ഇടയായി.
💬 Comments
View all comments