Chapter Title : സാമ്രാട്ട് 5 [Suresh]
കുറയുകയും ശരീരം കരി പോലെ കറുക്കുകയും, ചുടിൽനിന്നു രക്ഷപെടാൻ പൊക്കം കൂടുകയും ചെയ്യും ഇങ്ങനെ യുള്ളവർക്ക് പാതി മരണം സംഭവിക്കുമ്പോൾ അവരെ അതി ഘോരമായ മാത്രികവിധിക്കു പത്രമാക്കുന്നു.
അവരെ മന്ത്രത്തട്ടിൽ കൊണ്ടുവന്നു കഴുത്തിൽ കണ്ടബന്ധ(യോഗയിൽ കണ്ഠ ബന്ധം ചെയുന്ന ഭാഗത്ത് ) നാടിയിൽ തുളയുണ്ടാക്കി മാന്ത്രിക വിദ്യയിലൂടെ വന്യ മൃഗങ്ങളെക്കൊന്നു അവയുടെ പ്രാണനെ ഈ ശരീരത്തിൽ പ്രവേശിപ്പിക്കും.
അതിനുശേഷം അവർക്ക് ജീവികളുടെ ശവശരീരം ഭക്ഷിക്കാൻ കൊടുക്കുന്നു. ശരീരത്തിൽ വീണ്ടും പൂർണജീവൻ വെക്കുമ്പോൾ വന്യ മൃഗത്തിന്റെ കരുത്തും മനസ്സും കോടിപകയും ദേഷ്യവും ഉള്ള പിശാശ്ക്കളെകക്കാൾ ഭീകരൻ മാരായ കിരാതൻ മാർ പിറക്കുന്നു.
മാന്ത്രികതയാൽ പിറന്നതിനാൽ അവരെ പ്രത്യേക മന്ത്രങ്ങൾ കൊണ്ട് യജമാനന് നിയന്ത്രിക്കാനും കഴിയും.
*******************************************
അതേ സമയം........
അഞ്ചു നാഴിക വടക്കു (ഉദ്ദേശം രണ്ടുമണിക്കൂർ )ദൂരെ യുവാവ് വളരെ വ്യക്തമായ തയ്യറെടുപ്പിലൂടെ കൽത്തറയിലേക്ക് നടക്കുന്നു. ഭികരർക്ക് തന്നെ കാണാൻ കഴിയില്ലെന്നും അവർക്ക് അതിശക്തമായ ശ്രവണശക്തിയും,ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടെന്ന് അവന് നേരത്തെ മനസ്സിലായിരുന്നു.
ഒരു പക്ഷെ അവർ തന്നെ കാണാത്തിന് കാരണം തന്റെ കയ്യിലെ എല്സയിരിക്കാം എന്നവൻ ഊഹിച്ചു. ഇത്തവണ അവൻ നീങ്ങിയത് ഭീകരരുടെ പിറകിലേക്കാണ്.
ഭീകരർ അല്ല.....
കിരാതന്മാർ.....
ആർത്തിയോടെ മൃഗത്തെ തിന്നുന്നതിനാൽ അവന് വളരെ ബുദ്ധിമുട്ട് ഇല്ലാതെ അവർക്ക് പുന്നിലെത്താനായി .അത് മാത്രമല്ല അവന്റെ ശരീരത്തിൽ കുതിരച്ചാണകം തേച്ചതിനാൽ കിരാതന്മാർ ആ മണം ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ.
ഞൊടിയിടയിൽ കുതിരചാണകം പുരട്ടിയ തുണി അഴിച്ചു മൂത്രത്തിൽ കുതിർന്ന അമ്പ്, തീറ്റ തിന്നുന്ന വലിയ ഒരു പന്നിക്കു ഉന്നം വചെയ്തു തൊടുത്തു. അസ്ത്രം പതിച്ച പന്നി കരഞ്ഞുകൊണ്ട് ചീറി പാഞ്ഞു.
മനുഷ്യഗന്ധം അതിവേഗത്തിൽ പാഞ്ഞുപോയതിനാൽ അത് ഒരു മനുഷ്യൻ ആയിരിക്കും എന്ന് കരുതി കിരാതൻമാർ എഴുനേറ്റു അതിവേഗം പന്നിയുടെ പിന്നാലെ കുതിച്ചു.
നേതാവായ കിരാതൻ പെട്ടന്ന് നിന്ന് രണ്ടാമത്തെ കിരാതനോടെന്തോ അലറിയ ശേഷം പന്നിയുടെ പിന്നാലെ ഓടി. രണ്ടാമത്തെ കിരാതൻ തിരിഞ്ഞു യുവതിയുടെ അടുത്തേക്ക് വന്ന് നാക്കു നീട്ടി അവളെ നക്കി.
അവൾ വേദനയിൽ കരഞ്ഞു പുളഞ്ഞു.
പെട്ടെന്ന് ഒരു വാൾ മൂളുന്ന ശബ്ദം പിന്നെ
💬 Comments
View all comments