Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
ഒരുതരം മടുപ്പ്. ചേച്ചിയെ കാണാൻ കഴിയാത്തതിലുള്ള നിരാശ മനസ്സിലുണ്ടായിരുന്നു. എങ്ങനെ ഒക്കെയോ ഉച്ചയാക്കി.
ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞപ്പോൾ വെറുതെയിരുന്ന് ചേച്ചിയെ വിളിച്ചുനോക്കി. "പിന്നെ വിളിക്കാം" എന്ന് പറഞ്ഞ് ചേച്ചി ഫോൺ വെച്ചു. 'ശ്ശോ, വിളിക്കേണ്ടായിരുന്നു' എന്ന് തോന്നിപ്പോയി.
അപ്പോഴാണ് എന്റെ കൂട്ടുകാരൻ അരുണിന്റെ കാൾ വന്നത്.
അരുൺ (സുഹൃത്ത്): "ഡാ, വൈകീട്ട് എന്താ പരിപാടി?"
ഞാൻ: "പ്രത്യേകിച്ച് ഒന്നുമില്ലെടാ, എന്താ?"
അരുൺ: "മനു വന്നിട്ടുണ്ട്... നിന്നെയും വിളിക്കാൻ പറഞ്ഞു അവൻ. നമുക്ക് ഒന്നിച്ച് കൂടാം."
ഞാൻ: "അവൻ മെസ്സേജ് അയച്ചിരുന്നു, എത്തണമെന്ന് പറഞ്ഞിരുന്നു. എപ്പോഴാ പരിപാടി?"
അരുൺ: "എന്റെ വീട്ടിൽ കൂടാം. നീ അവനെ പിക്കപ്പ് ചെയ്ത് ഒരു ഏഴുമണിയാകുമ്പോൾ വീട്ടിലേക്ക് വാ."
ഞാൻ: "ആടാ, ഞാൻ വിളിക്കാം നിന്നെ."
ഒരു വൃത്തികെട്ട ദിവസമായിരിക്കും എന്ന് കരുതിയ ആ ദിവസം, ഒറ്റ ഫോൺ കോൾ കൊണ്ട് മാറിമറിഞ്ഞോ!
അങ്ങനെ കൃത്യം 5:30 ആയപ്പോൾ തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി. നേരെ വീട്ടിൽ ചെന്ന് കുളിച്ച് ഫ്രഷായി. വീട്ടിൽ നിന്ന് കാറെടുത്ത് മനുവിനെ വിളിക്കാൻ അവന്റെ വീട്ടിലേക്ക് പോയി.
എന്റെ വീട്ടിൽ നിന്ന് ഏഴ്-എട്ട് കിലോമീറ്റർ അപ്പുറത്താണ് അവന്റെ വീട്.
അവന്റെ വീട്ടിലെത്തിയതും, കുറെ നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപ്പിടുത്തങ്ങളും ചിരികളുമൊക്കെയായി ഞങ്ങൾ നിന്നു.
അവൻ അകത്തേക്ക് പോയി. അപ്പോഴേക്കും അവന്റെ അമ്മ വന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു. മകൻ വന്നതിലുള്ള സന്തോഷം ആ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു.
അങ്ങനെ ഞങ്ങൾ അരുണിന്റെ വീട്ടിലെത്തി.
ചെന്നപാടേ ഞങ്ങൾ സൗഹൃദ സംഭാഷണങ്ങൾ തുടങ്ങി.
കുറെ നേരം അവന്റെ ദുബായ് കഥകൾ കേട്ടു. പിന്നീട് ഞങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ. അതിനുശേഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന പഴയകാലത്തെ കഥകൾ. കളിച്ചതും ചിരിച്ചതുമായ നിമിഷങ്ങൾ. സ്കൂൾ കാലഘട്ടത്തിലെ തമാശകൾ, കോളേജ് പഠനകാലത്തെ അനുഭവങ്ങൾ - എല്ലാം ഓർത്തെടുത്തു. ഓരോ ഓർമ്മകളും ചിരിയുടെയും സന്തോഷത്തിന്റെയും പുതിയ തിരമാലകൾ കൊണ്ടുവന്നു.
സംസാരം മുന്നോട്ട് പോകുമ്പോൾ, പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. എന്റെ മനസ്സിൽ അപ്പോഴും ചേച്ചിയുടെ മുഖം മാത്രമായിരുന്നു.
മറ്റെന്തിലൊക്കെ മുഴുകാൻ ശ്രമിച്ചാലും, എൻ്റെയുള്ളം ചേച്ചിയിൽത്തന്നെ കുരുങ്ങിക്കിടന്നു. ചേച്ചിയുടെ ഓർമ്മകൾ ഓരോ നിമിഷവും
💬 Comments
View all comments