Chapter Title : ശാലു ദി റിപ്പർ കില്ലർ [കൊമ്പൻ]
വാ”
അത് കേട്ട് അയാളുടെ ഭാര്യയെന്ന് തോന്നുന്ന സ്ത്രീ ഫോൺ പിടിച്ചു വാങ്ങിക്കൊണ്ട് പറഞ്ഞു,
“അല്ല ഏമാനെ, ശാലിനിയുടെ വീട്ടിലാണ് ഞങ്ങളിപ്പോ. ശാലിനിയെ ഉപദ്രവിക്കാൻ വന്നപ്പോ അവൾ പ്രാണരക്ഷാർധം കൊന്നു!”
“നിങ്ങളെ അയാൾ ഉപദ്രവിച്ചോ” എന്ന് കൂട്ടത്തിലെ ഒരു വയസൻ ചെറിയമ്മയോടു ചോദിക്കുമ്പോ ചെറിയമ്മ ഇല്ലെന്നു പറഞ്ഞിട്ട് എന്നെ നോക്കി ചിരിച്ചു, പണ്ടെന്നെ നോക്കി എങ്ങനെ ചിരിക്കുമോ അതുപോലെ, പക്ഷെ അതൊരു കളിയാക്കി ചിരിയാണെന്നു ഞാനും മനസിലാക്കി. അയാളെ തല്ലി പതം വരുത്തിയത് ഞാൻ!! പക്ഷെ, ഇപ്പോ തുട്ട് മാരാർക്ക്! കൊള്ളാം പക്ഷെ ചെറിയമ്മ പിണക്കം മറന്നു ചിരിച്ചെങ്കിൽ വെറുതെ ഞാനാണ് അയാളെ തട്ടിയത് എന്നൊന്നും നാട്ടാരോട് വീമ്പിളിക്കണ്ട എന്ന് ആ നിമിഷം എനിക്ക് ഉറപ്പായി.
പോലീസ് താമസിയാതെ ആംബുലൻസിനേം കൂട്ടി വന്നു. അവർ ബോഡി എടുത്തോണ്ട് പോയി. എന്താണ് നടന്നെന്നു ചെറിയമ്മയോടു അവർ ചോദിച്ചപ്പോൾ ചെറിയമ്മ പറഞ്ഞു. “കുളിച്ചു കഴിഞ്ഞു അടുക്കളയിൽ നില്കുമ്പോ ഒരു കാൽപെരുമാറ്റം കേട്ടു. ചുറ്റികയും കൊണ്ട് വരുന്നത് ജനലിലൂടെ കണ്ടു. കയ്യില് കിട്ടിയ ഉലക്കയും കൊണ്ട് അയാളുടെ തലക്ക് അടിച്ചു എന്നും” പറഞ്ഞു.
ഒന്ന് രണ്ടു വനിതാ പോലീസ് ചെറിയമ്മയെ അനുമോദിച്ചു. മാത്രമല്ല വൈകി വിവരമറിഞ്ഞ നാട്ടാരും. പിള്ളേർ രണ്ടും ഉറക്കം തെളിഞ്ഞു ഹാളിലേക്ക് വരുമ്പോ ഞാൻ താടിക്ക് കയ്യും കൊടുത്തു സോഫായിരിപ്പായിരുന്നു. ഞാനെന്തോ പോലീസിനോട് പറയാൻ ഇറങ്ങുന്ന നേരം ചെറിയമ്മ എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
“മിണ്ടരുത്” ഞാനതും സമ്മതിച്ചു നിന്നു. പക്ഷെ പറയാൻ വന്നത് റിപ്പറിനെ കൊന്നതിലുള്ള പാരിതോഷികം എപ്പോ കിട്ടുമെന്നു അറിയാനായിരുന്നു. തല താഴ്ത്തി ചിരിച്ചുകൊണ്ട് ഞാൻ ഉമ്മറത്തെ വാതിൽ അടച്ചു. പോലീസ് സൈറണുമിട്ടു ബോഡിയുമായി തിരിച്ചു. നാട്ടാരും പോലീസിന്റെയൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒടുവിൽ ശാന്തമായി കിടക്കാൻ വേണ്ടി ഞങ്ങൾ എല്ലാരും കിടപ്പുമുറിയിലേക്ക് നടന്നു. ഞാൻ നിലത്തു കിടന്നതും, ചെറിയമ്മ ഇടയ്ക്കിടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചരിഞ്ഞു കിടന്നു. കടവുളേ ഇതിനെന്ത് പറ്റിയെന്നു ഞാനാലോചിച്ചു. എനിക്കും നടന്നതൊക്കെയോർത്തു വല്ലാതെ ചിരി വരുന്നുണ്ടായിരുന്നു. രണ്ടാളും തമ്മിലുള്ള പിണക്കമൊക്കെ എങ്ങോ പോയി.
നിലാ വെളിച്ചത്തിന്റെ പ്രകാശം റൂമിൽ പതിക്കുന്നുണ്ട്. ആ വെളിച്ചത്തിൽ
💬 Comments
View all comments