0%

Chapter Title : ഷീലാവതി [രതീന്ദ്രൻ]

Author : Kambikathakal Read All Parts 466

നിർദേശങ്ങളും അഭിപ്രായങ്ങളായി കമന്റ്‌ ബോക്സിൽ രേഖ പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ
ഏറെ ആഗ്രഹത്തോടെ ഞാൻ തുടങ്ങട്ടെ...

അത്യാവശ്യം വലിപ്പമുള്ള ഇരു നില വീടാണ് ആദിയുടേത്.28 കൊല്ലങ്ങൾക് മുൻപ് അവന്റെ അച്ഛൻ പണിഞ്ഞത്. ആദി കാറ് പോർച്ചിലേക്കു പാർക്ക്‌ ചെയ്ത് ഗേറ്റ് പൂട്ടി അകത്തേക്ക് കയറി.

ബാലചന്ദ്രൻ ഹാളിലിരുന്നു നാളത്തേക്കുള്ളുള്ള കേസിന്റെ ഫയലുകൾ നോക്കുന്നു.ടീവിയിൽ അന്തി ചർച്ച തകൃതിയായി നടക്കുന്നുണ്ട്.അച്ഛനോട് കുശലം പറഞ്ഞു തൊട്ടടുത്തുള്ള സോഫയിലേക് ആദി തന്റെ ഇരിപ്പുറപ്പിച്ചു.രാവിലെ മുതലുള്ള നിർത്താതെയുള്ള ഓട്ടത്തിന്റെ ക്ഷീണം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതിനാലാവണം

"രേവു...മോൻ വന്നിട്ടുണ്ട്" എന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞത്.അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അതിനുള്ള ഉത്തരവുമായി പാത്തു അടുക്കളയിൽ നിന്നും എത്തി.

പാത്തു :ഇന്നാ ഏട്ടാ ചായ..

അവൻ അവളിൽ നിന്നും ചായ വാങ്ങി.
മൂന്ന് ദിവസത്തെ വേർപിരിയലിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച തന്നെ ഉത്തമയായ ഭാര്യയുടെ കടമകൾ നിർവഹിച്ചുകൊണ്ടായതിലുള്ള അഭിമാനം അവളുടെ കണ്ണുകളിൽ അവൻ വായിച്ചെടുത്തു.മൂന്നു ദിവസം തരാനാവാതെ പോയ പ്രണയത്തിന്റെയും കരുതലിന്റെയും കുഞ്ഞു മേഘം ഒരിക്കലും നിലക്കാത്ത വർഷമായി പെയ്തൊഴുക്കാൻ അവൾ കൊതിച്ചുവെങ്കിലും തൊട്ടരികെ തന്നെ അച്ഛൻ ഇരിപ്പുണ്ടനുള്ള യദാർഥ്യം അവളിൽ ആത്മ നിയന്ത്രണത്തിന്റെ ചങ്ങലയായി.

തന്നിലേക്ക് ഇരച്ചു കയറിയ പ്രണയത്തിന്റെ,കാമത്തിന്റെ കൊടുങ്കാറ്റിനെക്കുറിച്ചോർത്തു അതിനെ പിടിച്ചു കെട്ടാൻ ഈ ഭൂമിയിൽ താൻ അനുവാദം കൊടുത്തിട്ടുള്ള ഒരേയൊരു പുരുഷനെക്കുറിച്ചോർത്തു അവളുടെ മുഖത്ത് വിരിഞ്ഞ നാണം അവനു സമ്മാനമായി നൽകി അവൾ അവരുടെ ബെഡ് റൂമിലേക്ക്‌ മടങ്ങി പോയി.
ചായ കുടിച്ചുകൊണ്ടരിക്കുമ്പോളാണ് അശരീരി പോലെ ആ വാക്കുകൾ അവന്റെ കാതിൽ വന്നു പതിച്ചത്.
"നോക്കിയും കണ്ടും മതി എല്ലാം...."

എന്താണ് അച്ഛൻ ഉദ്ദേശിച്ചത് എന്ന് മനസായിലാവാതെ നിന്ന ആദിയോട്,അച്ഛൻ കണ്ണുകൊണ്ട് ടീവിയിലേക്ക് നോക്കാൻ പറഞ്ഞു.ടീവിയിൽ ബ്രേക്കിങ് ന്യൂസ്‌....
"റിയൽ എസ്റ്റേറ്റ് മാഫിയ:പിന്നിൽ വമ്പന്മാർ"

അപ്പോൾ മാത്രമാണ് ആദി അത്രേം നേരം മുഴങ്ങി കേട്ടുകൊണ്ടിരുന്ന കാഹളം അവനുൾപ്പെടെയുള്ളവർക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെതായിരുന്നെന്നു തിരിച്ചറിഞ്ഞത്. മാധ്യമങ്ങളുടെ അടുത്ത ഇര തങ്ങൾ ആണെന്ന തിരിച്ചറിവ് അവന്റെ ശ്രെദ്ധ ടീവിയിലേക്ക് കൂടുതൽ ആകർഷിച്ചു.

മന്ത്രി പി. കെ തോമസിന്റെ പേർസണൽ സെക്രട്ടറി ഔസേപ്പും അബ്കാരി മാത്യൂസും തമ്മിലുള്ള ഫോൺ സംഭാഷണമാണ് വാർത്തയിൽ ഉടനീളം കേട്ടുകൊണ്ടിരിക്കുന്നത്.തോമാച്ചന്റെ പിടി വീണാൽ അവനുൾപ്പെടുയുള്ള ഒരു പട തന്നെ പിന്നാലെ കൊഴിഞ്ഞു വീഴുമെന്നുള്ള സത്യം അവന്റെയുള്ളിൽ ഒരു പെരുമ്പറ കൊട്ടി.

മാത്യൂസും താനും തമ്മിൽ യാതൊരു ഇടപാടും ഇല്ലാത്തത് കൊണ്ട് തന്നെ തല്ക്കാലം പോലീസ്

💬 Comments

View all comments