ശ്രീഭദ്രം ഭാഗം 12 [JO]
എന്ത്...?? അല്ലാ ഈ ബെർത്ഡേ ഗിഫ്റ്റെ...!!. നീയിപ്പഴുമീ പത്തൊമ്പതാം നൂറ്റാണ്ടിൽതന്നെയാണോ ജീവിക്കുന്നേ ഡിബിനേ... ?? എന്താണെന്നു ചോദിച്ചത് ഞാനായിരുന്നെങ്കിലും മറുപടിയും അടുത്ത ചോദ്യവും വന്നത് ഡിബിന്റെ നേർക്കായിരുന്നു. എറിഞ്ഞ പന്ത് തിരിച്ചുവന്നു മൂക്കിലിടിച്ചപോലെ ഡിബിനൊന്നാടിയുലഞ്ഞു. എനിക്കിട്ടുവെച്ചത് സ്വന്തം തലേൽതന്നെ വീണതിന്റെ ഞെട്ടലിലായിരുന്നു അവൻ. ഇവൾക്കതെങ്ങനെ മനസിലായെന്ന സംശയത്തിൽ ഞാനും...!!!. ഞാ... ഞാനെന്നാ ചെയ്തു...?? അവളുടെ നിൽപ്പിലെ പന്തികേടും കലിതുള്ളിയാലുള്ള സ്വഭാവോം നല്ലപോലെയറിയാവുന്നതുകൊണ്ടാവും ചോദിക്കുമ്പോഴും അവന്റെ സ്വരത്തിനൊരു കടുപ്പമുണ്ടായിരുന്നില്ല. പിടിക്കപ്പെട്ടൊന്നുള്ളൊരു പേടിയാ ശബ്ദത്തിൽ നിറച്ചുമുണ്ടായിയുന്നു. കൂടുതൽ നല്ലപിള്ള ചമയല്ലേ നീയ്... ടാ ആ ഗിഫ്റ്റു വാങ്ങിച്ചത് നീയാണെന്നൊക്കെ എനിക്കറിയാം...!! ഞാ... ഞാനൊന്നുവല്ല; അതവൻ തന്നെ വാങ്ങിച്ചതാ...!!!. നിന്നനിൽപ്പിൽ ആ നാറിയെന്റെ കോത്തിലാണിയടിക്കാൻ നോക്കി. സ്വന്തം തടി കേടാകാതിരിക്കാൻ ആത്മാർത്ഥ സുഹൃത്തിന്റെ കോത്തിൽ തന്നെയടിക്കുന്ന ആത്മാർഥ ചങ്കുകളുടെ സർവ സ്വഭാവ മഹിമേം ആ ഒറ്റ ഡയലോഗിലവനിൽ ഞാൻ കണ്ടു. എന്നാലവളെ വിശ്വസിപ്പിക്കാനതൊന്നും മതിയാകുമായിരുന്നില്ല. എന്നെയൊന്നു നോക്കിയതല്ലാതെ എന്നോടൊന്നുമവളു ചോദിച്ചതുമില്ല. അവള് ചോദിച്ചതാവനോടായിരുന്നു..!!. കാശുചിലപ്പൊ അവന്റെയാരിക്കും. പക്ഷേ മേടിച്ചതു നീയാ... അതെനിക്കുറപ്പാ...!! അതെന്നാ നിനക്കത്രക്കുറപ്പ്...??? അങ്ങനെയൊന്നും ചിന്തിക്കാനുളള ബുദ്ധിയൊന്നുമവനില്ലാന്ന് എനിക്കു വ്യക്തമായി അറിയാവുന്നതുകൊണ്ട്...!!!. ഉത്തരംവന്നതും ഞാനുമവനുമൊന്നു പരസ്പരം നോക്കിപ്പോയി.
💬 Comments
View all comments