0%

Chapter Title : ശ്യാമളയുടെ ഒരു ദിവസം [ഋഷി]

Author : ഋഷി Read All Parts 9050

ശ്യാമളയുടെ ഒരു ദിവസം

Shyamalayude Orudivasam | Author : Rishi


അറുപതുകളിൽ നടക്കുന്ന സംഭവങ്ങളാണ്.. അഞ്ചുമണി. അലാറം കേട്ട് പതിവു പോലെ ശ്യാമളയുണർന്നു. അലാറമോഫു ചെയ്തു. കുറച്ചു നാളായി പിള്ളേരുടെയൊപ്പമാണ് കിടപ്പ്. കെട്ട്യോൻ്റെ  കൊടവയറിനൊപ്പം കൂർക്കം വലിയും കൂടി വന്നു.

അവൾക്കുറങ്ങാൻ കഴിയുന്നില്ല. പിന്നെ വല്ലപ്പോഴും നേരത്തേ ഞെട്ടിയുണർന്നാൽ അവൾ ചന്ദ്രൻ്റെ പുതപ്പിനുള്ളിൽ നുഴഞ്ഞു കേറും. വെളുപ്പിന് കൂർക്കം വലിയും ഒരു പതിഞ്ഞ താളത്തിലാവും.

പുതപ്പിനടിയിൽ തൻ്റെ മേലമർന്നിരുന്ന കണവൻ്റെ കയ്യവൾ മെല്ലെയെടുത്തു മാറ്റി.

ആ... ശ്യാമൂ! ചന്ദ്രൻ ചെറുതായി പ്രതിഷേധിച്ചുകൊണ്ട് അവളുടെ കൊഴുത്ത ശരീരം പിന്നെയും തന്നിലേക്കടുപ്പിച്ചു.

ചന്തൂ! അവർ മാത്രമാവുന്ന അവസരങ്ങളിൽ അവളവനെ വിളിക്കുന്ന ഓമനപ്പേര്! നാളെയമ്മേടെ ചരമവാർഷികമല്ലേ! അച്ഛനും മീനുവേടത്തീം മനൂമൊക്കെയില്ലേ! ഞാനെണീക്കട്ടേടാ കുറുമ്പാ! കെട്ട്യോൻ്റെ ചെറിയ കുണ്ണയിലൊന്നു തഴുകി കവിളത്തൊരുമ്മയും കൊടുത്ത് അവളെണീറ്റു. അഴിഞ്ഞു വീണ ഒറ്റമുണ്ടു വാരിയെടുത്തുടുത്തു. ബ്ലൗസു താഴേക്കു വലിച്ച് രണ്ടു പിള്ളാരെ ഊട്ടിവളർത്തിയ മുട്ടൻ മുലകളെ ഒന്നു മെരുക്കി.

മുപ്പത്താറു വയസ്സായി തനിക്ക്.  ചന്തൂന് നാൽപ്പതും. മൂത്ത ചെക്കൻ ഹൈസ്ക്കൂളിലാണ്. ഇളയവൾ മിഡിൽ സ്ക്കൂളിൽ. ഇപ്പഴും ഒപ്പമുറങ്ങുമ്പോൾ തന്നെ കെട്ടിപ്പിടിക്കാതെ ചന്തുച്ചെക്കനുറങ്ങാൻ പറ്റില്ല. വീണ്ടും ചുരുണ്ടുകൂടിയുറങ്ങുന്ന കണവനെ സ്നേഹത്തോടെ നോക്കിയിട്ട് അവൾ വെളിയിലേക്കിറങ്ങി.

വെളുത്തു കൊഴുത്ത് നല്ല ഉയരവും വലിയ മുലകളും സമൃദ്ധമായ ചന്തികളുമുള്ള ഒരൊത്ത പെണ്ണായിരുന്നു ശ്യാമള. ആ വീടുമുഴുവനും അവളുടെ മാംസളമായ ചുമലുകളിലായിരുന്നു നിലനിന്നത്. ചന്തുവിൻ്റെ പലചരക്കു കടയുടെ കണക്കുകളും ആഴ്ച്ചേലൊരിക്കൽ സ്റ്റോറിലേക്കു വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുമെല്ലാം ശ്യാമളയായിരുന്നു തയ്യാറാക്കിയിരുന്നത്.

കുള്ളനും കുടവയറനുമായ ചന്ദ്രന് ശ്യാമളയെപ്പോലൊരു പെണ്ണിനെ എങ്ങിനെ കിട്ടി എന്നായിരുന്നു നാട്ടുകാര് അത്ഭുതം കൂറിയത്. പിന്നെപ്പിന്നെ അവർ തമ്മിലുമള്ള സ്നേഹവും ശ്യാമളയുടെ കാര്യപ്രാപ്തിയുമെല്ലാം അയൽക്കാരിപ്പെണ്ണുങ്ങളും ആണുങ്ങളും കണ്ടറിഞ്ഞിരുന്നു.

അടുത്ത മുറിയിൽ പിള്ളാരു രണ്ടും കിടന്നുറങ്ങണത് അവളൊന്നെത്തി നോക്കി. നിഷയുടെ ഫ്രോക്കിത്തിരി കേറിക്കിടക്കുന്നു. പുതപ്പു വലിച്ച് അവളുടെ തുടകൾ മറച്ചിട്ട് ശ്യാമള അടുക്കളയിലേക്കു പോയി.

ലൈറ്റിട്ട് അവൾ ചുറ്റിലുമൊന്നു നോക്കി. അറക്കപ്പൊടിയുടേം വിറകിൻ്റേം ആയി മൂന്നടുപ്പുകളുണ്ട്. ഒരു കോണിൽ അവളുടെ അഭിമാനം. ഒരിടത്തരം ഫ്രിഡ്ജ്. അവൾ പൈസ സ്വരൂക്കൂട്ടി വെച്ച് ഒപ്പമൊരു ചിട്ടീം പിടിച്ചൊണ്ടാക്കിയ കാശാണ്.  പാതകത്തിൽ ഓടിൻ്റെ പാത്രത്തിൽ രാമച്ചവും പിന്നെ വൈദ്യരെഴുതിത്തന്ന മരുന്നുകളും ചേർത്ത് തലേന്നു രാത്രി തിളപ്പിച്ചാറിച്ച വെള്ളം മടമടാന്നു കുടിച്ചിറക്കി.

ഒരേമ്പക്കവും വിട്ട് അവൾ പിന്നിലെ വാതിലു തുറന്ന് മുറ്റത്തേക്കിറങ്ങി. ഒന്നു മുടിയഴിച്ചു കെട്ടി നേരേ തൊഴുത്തിലേക്കു നടന്നു. വെളുമ്പിപ്പശു അവളെ

💬 Comments

View all comments