Chapter Title : ശ്യാമമോഹനം 2 [Soumya Sam]
പറ്റി?”
“ഓ, അത് പിടിച്ചെടുത്ത ഒരു സ്കൂട്ടർ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയതാണ്. ഒന്ന് വീണു..”
ഞാൻ ഒന്ന് തേങ്ങി.
“കുട്ടീ, ശ്യാമ ഇന്ന് ഒബ്സർവേഷനിൽ ആണ്. നാളെയോ മറ്റന്നാളോ തിരിച്ച് പോകാം. പിന്നെ റെസ്റ്റ് എടുത്താൽ മതി. കുഴപ്പമൊന്നും ഇല്ല. ഉണ്ടെങ്കിൽ ഞാനിങ്ങനെ നിൽക്കുമോ !”
“ഞാൻ നിന്നോട്ടേ ഇവിടെ? ഞാൻ അവളുടെ ഡ്രെസ്സൊക്കെ കൊണ്ടുവന്നിട്ടുണ്ട്”
സിന്ധു മേഡം എൻ്റെ കവിളിൽ കൈ വച്ചു. “അതിനെന്താ, നീ തന്നെ നിന്നോ. സുകന്യാ, നീ പോയി റെസ്റ്റ് എടുത്തോ. ഇന്ന് പല്ലവി നിന്നോട്ടേ”
അല്പസമയം കഴിഞ്ഞ് അവരൊക്കെ പോയപ്പോൾ ഞാൻ തനിച്ചായി. വാർഡിൽ അധികം ആളുകൾ ഇല്ലായിരുന്നു. അടുത്തുള്ള കട്ടിലുകൾ മൂന്നാലെണ്ണം കാലിയായിരുന്നു. ഞാൻ ശ്യാമയുടെ അരികിൽ കട്ടിലിൽ ഇരുന്നു. എൻ്റെ ശ്യാമ, അവൾക്ക് വേദനിച്ചിരിക്കുമോ.. ഇപ്പോളും വേദന കാണുമോ.. എൻ്റെ വിരലുകൾ അവളുടെ കയ്യിൽ ഇഴഞ്ഞു നടന്നു. അവളുടെ മുഖത്ത് നോക്കി നോക്കി ഞാൻ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ കൈ പിടിച്ചുകൊണ്ട് കസേരയിൽ ഇരുന്നു. എപ്പോളോ അവളുടെ ബെഡ്ഡിൽ തലവച്ച് ഉറങ്ങിപ്പോയി.
മൂക്കിൽ ആരോ പിടിച്ച് വലിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞെട്ടിപ്പോയി. പിന്നെ എല്ലാം ഓർമ്മവരാൻ ഒരു നിമിഷം എടുത്തു. നോക്കിയപ്പോൾ ശ്യാമ കണ്ണ് തുറന്ന് കിടക്കുന്നു. എന്നെ നോക്കിക്കൊണ്ട്. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒരു തേങ്ങലോടെ ഞാൻ അവളെ കെട്ടിപ്പിടിച്ചു. അവളുടെ മുഖത്ത് വേദന ഞാൻ കണ്ടു. പക്ഷേ ചിരിയും.
“സോറി, സോറീ.. ശ്യാമേ ഞാൻ..”
“പല്ലവീ..”, അവളുടെ ശബ്ദം ദുർബലമായിരുന്നു.
“എൻ്റെ നല്ല ജീവൻ പോയി”
അവൾ ചിരിച്ചു.
“എന്ത് പണിയാ കാണിച്ചത് !”
“എൻ്റെ ഡ്യൂട്ടി”
“ശ്രദ്ധയില്ലാതെയാണോ !”
“അപകടം പറ്റിയതാ”
“വേദനയുണ്ടോ?”
അവൾ ഉവ്വെന്ന് തലയാട്ടി. ഞാൻ അവളുടെ കൈയിൽ അമർത്തി പിടിച്ചു. എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു. അവൾ കയ്യുയർത്തി എൻ്റെ കണ്ണ് തുടച്ചു.
“പല്ലവീ”
“ഉം?”
“ഞാൻ മരിച്ചില്ല”
“കൊല്ലും ഞാൻ ആ വാക്ക് പറഞ്ഞാൽ”
“എനിക്ക് വിശക്കുന്നുണ്ട്. കാര്യമായി ഒന്നും ഓർമ്മയില്ല”
ഞാൻ ചുറ്റും നോക്കി. സമയം 2 മണി ആയിരുന്നു.
💬 Comments
View all comments