Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]
പെട്ടെന്ന് നിയന്ത്രണം വിട്ട് വിശ്വനാഥന്റെ കോളറിൽ കയറി പിടിച്ചു. പെട്ടെന്ന് കൂടെ ഉണ്ടായിരുന്ന പോലിസ്കാർ അയാളെ കയറി പിടിച്ചു. അപ്പോഴേക്കും എബ്രഹാം കാറിൽ കയറി കഴിഞ്ഞു ഇതൊന്നും അവർ കണ്ടില്ല. വൈശാഖന്റെ അങ്ങനെ ഒരു അക്രമം കണ്ടിട്ട് ആകാം തന്റെ സുപ്പീരിയർ ഓഫീസർ അങ്ങോട്ട് വന്നു അയാളെ ശകാരിച്ചു. വൈശാഖന് അപ്പോൾ മറുപടി ആയി ഒന്നും തന്നെ പറയാൻ ഇല്ലായിരുന്നു. എന്നൽ വിശ്വനാഥൻ ഇടപെട്ടു.
വിശ്വനാഥൻ :എടോ കമ്മീഷണറെ വിട്ടേക്ക് അവനെ, എനിക്ക് കംപ്ലയിന്റ് ഒന്നും ഇല്ല. അയാൾ കാല് വഴുതി വീണപ്പോൾ എന്നേ കയറി പിടിച്ചു അങ്ങനെ പുറം ലോകം അറിയാവൂ അല്ലാതെ..
കമ്മീഷണർ :യെസ് സാർ,,, സാർ ക്ഷമിക്കണം അയാൾ അറിയാതെ എന്തെങ്കിലും ചെയ്തു പോയെങ്കിൽ.
വിശ്വനാഥൻ :മാപ്പ് ഒന്നും വേണ്ട തത്കാലം എബ്രഹാം സാറിന് പ്രൊട്ടക്ഷൻ ആയി വിളിക്കുമ്പോൾ ഒക്കെ ഇവനെ എനിക്ക് വേണം.
കമ്മീഷണർ :അതിനെന്താ സാർ അയാൾ വരും എന്ത് സഹായത്തിനും.
വിശ്വനാഥൻ വൈഷകനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.
വിശ്വനാഥൻ :ഉം. ശെരി ഇപ്പോൾ നീ പൊക്കോ..പക്ഷേ ഞാൻ വിളിക്കുമ്പോൾ ഇങ്ങ് എത്തണം ഒരു കാവൽക്കാരൻ ആയിട്ട്...
വൈശാഖന് ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത് കൊണ്ട് ആകാം എന്തോ മനസ് ആകെ ഒരു മരവിപ്പ് പോലെ തോന്നി. തന്റെ ഭാര്യയെ പറ്റിയും മകളെ പറ്റിയും അയാൾ പറയുന്നത് കേട്ട് നിൽക്കാൻ മാത്രം ആണോ തന്റെ വിധി എന്ന് അയാൾ ഒരു നിമിഷം ആലോചിച്ചു.ഇട്ടിരിക്കുന്ന യൂണിഫോം വലിച്ചു എറിഞ്ഞാലോ
എന്ന് പോലും അയാൾ ഒരു നിമിഷം ആലോചിച്ചു. വിശ്വനാധന്റെ മുഖത്ത് വിടർന്ന ചിരി കണ്ടപ്പോൾ താൻ വെറും നിസ്സഹായാനാണെന്ന് അയാൾക്ക് മനസിലായി. വിശ്വനാഥൻ പോയി കഴിഞ്ഞപ്പോൾ അയാളെ കമ്മീഷണർ ഒരു പാട് ഷൗട്ട് ചെയ്തു. ഇതെല്ലാം തല കുനിഞ്ഞു നിന്ന് കേൾക്കാൻ മാത്രം ആയിരുന്നു ആ പാവം പോലീസ്കാരന്റെ വിധി.
ഉച്ചയ്ക്ക് എത്തിയ ഫ്ലൈറ്റ് ആയത് കൊണ്ട് ഇന്ദിരാ എസ്റ്റേറ്റ് വാതിൽക്കൽ എത്തുമ്പോൾ സമയം വൈകുന്നേരം ആയിരുന്നു. എസ്റ്റേറ്റിലേക്ക് വരുന്ന കാര്യം മറ്റാരോടും പറയാത്തത് കൊണ്ട് അവിടെ കൊടി പിടിക്കാനും മുദ്രവാക്യം
💬 Comments
View all comments