Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
ഊഹിക്കാവുന്നതേ ഉള്ളൂ. ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ മക്കളുടെ മുഖം ഓർമ്മ വന്നു. അവരെ കൂടി കൂട്ടാം എന്ന് വെച്ചാൽ അയാൾ ചെയ്ത തെറ്റിന് അവരെ എന്തിനു ശിക്ഷിക്കണം എന്നായി ചിന്ത. ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ ഉഴറി. അവസാനം ജോകുട്ടൻ പറഞ്ഞത് പോലെ ക്ഷമിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഇനി ഗൾഫിലേക്ക് ഞാൻ വിടില്ല. ഇവിടെ എന്റെ കൺ വെട്ടത്തുണ്ടാവണം. ഞാൻ ഫോൺ എടുത്തു ഇച്ചായനെ വിളിച്ചു.
ജോക്കുട്ടൻ പറയരുതെന്ന് പറഞ്ഞതിനാൽ കാര്യം പറഞ്ഞില്ല. അപ്പോൾ ഇച്ചായൻ അടുത്ത മാസം വരുന്നുണ്ടെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു അപ്പോൾ പിന്നെ എന്തായാലും നേരിൽ പറയാം എന്ന് കരുതി എന്തൊക്കെയോ ചോദിച്ചു ഞാൻ ഫോൺ വെച്ചു.അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇച്ചായൻ വന്നു. ഞാൻ എങ്ങനെ പറയും എന്നോർത്ത് കുഴഞ്ഞു നടക്കുകയാണ്. കാരണം ഞാൻ പറഞ്ഞാൽ എന്തൊക്കെ നുണ പറഞ്ഞാലും ജോ കുട്ടൻ പറഞ്ഞതാണെന്ന് ഇച്ചായൻ അറിയും.വഴക്ക് ആകും ചിലപ്പോൾ ഇന്ന് തന്നെ ഇവിടുന്ന് ഇറങ്ങേണ്ടിയും വരും.ഒരു ജോലി പോലും ഇല്ലാത്ത ഞാൻ എങ്ങോട്ട് പോകും. സ്വന്തം വീട്ടുകാർ കൂടെ നിൽക്കില്ല. എന്റെ മക്കളെ പോലും എനിക്ക് കിട്ടി എന്ന് വരില്ല.ഞാൻ ഒന്നുറപ്പിച്ചു. ഇപ്പോൾ ഒന്നും പറയണ്ട. ആദ്യം ഇവിടെ നിന്നു പോകേണ്ടി വന്നാലും ജീവിക്കാൻ ഒരു വഴി ഉണ്ടാക്കണം. ഞാൻ ഇച്ചായനോട് അതെപ്പറ്റി സംസാരിക്കാൻ തുടങ്ങി.
ഇച്ചായാ.... ഞാൻ ഒരു കാര്യം പറയട്ടെ???
ഹ്മ്മ് പറ.
എനിക്ക് എന്തെങ്കിലും കൂടി പഠിച്ചു ഒരു ജോലി നേടാൻ ആഗ്രഹം ഉണ്ട്.
ഹ്മ്മ്മ് ശെരി.എന്താണെന്ന് വെച്ചാൽ ചെയ്തോസംസാരം
കഴിഞ്ഞു. ഇപ്പോൾ അല്ലെങ്കിലും അത്രയേ ഉള്ളൂ സംസാരം. ഞാൻ അതുകാര്യം ആക്കാതെ അടുത്ത കോഴ്സിന് വേണ്ടി ഉള്ള തിരച്ചിൽ തുടങ്ങി.
നഴ്സിങ്ങിന് പോയാൽ ഇനിയും നാല് നാലര വർഷം കാത്തിരിക്കണം.അവസാനം B ed നു ചേർന്ന് ടീച്ചർ ആകാം എന്ന തീരുമാനത്തിൽ എത്തി.അങ്ങനെ കുറെ നാൾ കഴിഞ്ഞ് അടുത്ത ബാച്ച് തുടങ്ങിയപ്പോൾ ഞാൻ BEd നു പഠിക്കാൻ കയറി.ദിവസവും രാവിലെ കോളേജിൽ പോകും. മക്കൾ അവധിക്കു വരുമ്പോളും ഇച്ചായൻ ലീവിന് വരുമ്പോളും സമയം ഒന്ന് അഡ്ജസ്റ്റ്
💬 Comments
View all comments