0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 20 [Smitha]

Author : സ്മിത Read All Parts 239

മാറി.

“ഞാന്‍ വേറൊരു കാര്യം കൂടി പറയാന്‍ വന്നതാ ഇപ്പം!”

അവന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
ആവേശം കൂടിയത് കൊണ്ട് തന്‍റെ ശബ്ദം അസാമാന്യമായി ഉയര്‍ന്നത് അവനറിഞ്ഞില്ല.
പദ്മനാഭന്‍ തമ്പി ആകാംക്ഷയോടെ അവനെ നോക്കി.

“ഇന്ന് ഞങ്ങള്‍ അവനെപ്പൂട്ടും!”

അശോകമരങ്ങള്‍ക്കപ്പുറത്ത് ഗായത്രി അത് കേട്ടു.
അവള്‍ ഭയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.

“ഇന്ന് കയ്യില്‍ നിന്നും വഴുതിപ്പോകില്ല അവന്‍. ജീവനോടെ! അല്ലെങ്കില്‍ ഡെഡ്! ഈ ക്യാറ്റ് ആന്‍ഡ് മൌസ് കളി എനിക്ക് ബോറായിത്തുടങ്ങി!”

"ഉറപ്പാണോ?"

ആവേശം നിറഞ്ഞ സ്വരത്തില്‍, ആഹ്ലാദം കുമിയുന്ന ശബ്ദത്തില്‍ പദ്മനാഭ ന്‍ തമ്പി ചോദിച്ചു.

"ഉറപ്പ്!"

ആത്മവിശ്വാസത്തോടെ രാകേഷ് തുടര്‍ന്നു.

"പിഴയ്ക്കില്ല ഇത്തവണ. അവന്‍ നേരെ കേറി വരാന്‍ പോകുന്നെ ഞങ്ങടെ വലയിലേക്കാ....ഇന്ന് രാത്രി തന്നെ!"

തന്‍റെ നെഞ്ചില്‍ ഒരു മിന്നല്‍പ്പിണര്‍സ്പര്‍ശം ഗായത്രിയറിഞ്ഞു.

“ഭഗവാനെ!”

അവള്‍ നെഞ്ചില്‍ കൈവെച്ചു.
അവളെഴുന്നേറ്റു.
അവരുടെ കണ്ണില്‍പ്പെടാതെ വീടിനുള്ളിലേക്ക് കയറി.
മുറിയില്‍, ദീപാലങ്കാരത്തിനടിയില്‍ പുഞ്ചിരിക്കുന്ന കൃഷ്ണവിഗ്രഹത്തിനു മുമ്പില്‍ അവള്‍ മുട്ടുകള്‍കുത്തി വീണു.

“ഭഗവാനെ!”

കൂപ്പുകൈകളോടെ, നിറകണ്ണുകളോടെ അവള്‍ യാചിച്ചു.

“അവന്‍റെ ജീവന് ഒന്നും വരുത്തരുതേ! അവന് നല്ലവഴി കാണിച്ചു കൊടുക്കണേ....പകരം എന്‍റെ ജീവനെടുത്തോളൂ ... എനിക്ക് ജീവിക്കാന്‍ കൊതിയില്ലന്നു ഭഗവാനറിയില്ലേ? എത്ര തവണ ഞാന്‍ കെഞ്ചിപ്പറഞ്ഞു, കരഞ്ഞു പറഞ്ഞു എന്‍റെ ജീവനെടുക്കാന്‍ ..എന്നെ അങ്ങോട്ട്‌ വിളിക്കാന്‍....”

അവള്‍ മുഖം കൈകള്‍കൊണ്ട് മറച്ച് വിങ്ങി കരഞ്ഞു.

"അവനിപ്പോ എന്‍റെ ആരുമല്ല..."

കണ്ണുനീര്‍ തുടച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.

"ഇനിയും എന്‍റെ ആരും ആവുകയുമില്ല.... പക്ഷെ...പക്ഷെ..."

മിഴികളില്‍ വീണ്ടും ജലകണങ്ങള്‍ നിറഞ്ഞത് കൊണ്ട് അവളുടെ വാക്കുകള്‍ മുറിഞ്ഞു.

“അവന്‍റെ ജീവന് ഒരാപത്തും വരുത്തരുത്!”

കൃഷ്ണവിഗ്രഹത്തിന്‍റെ ഭംഗിയുള്ള കണ്ണുകളിലേക്ക് നോക്കി ദൃഡസ്വരത്തില്‍ അവള്‍ പറഞ്ഞു.

“അവന് എന്തേലും പറ്റിയാല്‍, സ്വയം ജീവനോടുക്കില്ല എന്ന് ഞാന്‍ ഭഗവാനോട് നല്‍കിയ വാക്കങ്ങ് മാറ്റും....തീയിലോ വെള്ളത്തിലോ ചാടിയോ, തൂങ്ങിയോ വിഷം കുടിച്ചോ അവസാനിപ്പിക്കും ഞാന്‍ എന്‍റെ ജീവിതം...ഭഗവാനെ! അങ്ങയോടാണ്.... നേരിട്ടാണ് ഞാനിത് പറയുന്നത്! പറയുന്നത് വെറും വാക്കല്ല!”

*****************************************************

കാടിന് നടുക്കുള്ള താവളം.
പതിവ് പോലെ അന്ന് റിയയും ഷബ്നവുമായിരുന്നു നൈറ്റ് വാച്ച്.
പതിവിലേറെ തണുപ്പായിരുന്നു അന്ന്.
തലയില്‍ കമ്പിളിത്തൊപ്പിയും കമ്പിളി ജാക്കറ്റും

💬 Comments

View all comments