Chapter Title : സുജയുടെ കഥ - 7
നിനക്കറിയാമല്ലോ, കാര്യങ്ങൾ കേട്ടിട്ട് അയാള് നോബിളിനോട് പറഞ്ഞു. ഇതാരാ ? സുജയെ നോക്കിക്കൊണ്ടു ബെല്ലിയപ്പ ചോദിച്ചു. പ്രതിയുടെ പെങ്ങളാണെന്നറിഞ്ഞപ്പോൾ, അത് ശരി അവൾ ഒറ്റയ്ക്ക് നിന്റെ കൂടെ പൊന്നോ, എന്നായി അയാൾ. നോബിൾ, കഴിഞ്ഞ അഞ്ചു ദിവസത്തെ രതിക്രീഡയെ കുറിച്ചൊന്നും പറഞ്ഞില്ല, പകരം പാവപ്പെട്ട വീട്ടിലെ പെണ്ണാണെന്നും, സഹായിക്കാൻ വേറെയാരുമില്ലെന്നും, ഒരേ നാട്ടുകാരിയാണെന്നും മറ്റുമെല്ലാം പറഞ്ഞു. അതൊക്കെയിരിക്കട്ടെ, നമുക്ക് ഊണ് കഴിഞ്ഞിട്ട് സംസാരിക്കാം, ബെല്ലിയപ്പ പറഞ്ഞു. നല്ലൊരു ഹോട്ടലിൽ നിന്നും മൃഷ്ടാന ഭോജനവും കഴിഞ്ഞു, നോബിൾ താമസിക്കുന്ന ഹോട്ടൽ റൂമിൽ, ഓരോ ബിയറും പിടിപ്പിച്ചു കൊണ്ട് അവർ സുദീർഘമായി സംസാരിച്ചു. വര്ഷങ്ങള്ക്കു ശേഷം കണ്ട പ്രിയ സുഹൃത്തുക്കൾ സ്വതവേ കാണിക്കാറുള്ള ആവേശവും സ്നേഹവും ഗതകാല സുഖസ്‌മരണയോടെ അവരുടെ സംഭാഷണത്തിൽ നിറഞ്ഞു നിന്നു. സഹപാഠികളെ പറ്റിയും ടീച്ചർമാരെപ്പറ്റിയുമെല്ലാം സംസാരം നീണ്ടു. "അല്ല , നീ ശുഭയെ മറന്നോ? ശുഭ പൂർണ്ണയ്യ " ബെല്ലിയപ്പ അര്ഥഗര്ഭത്തോടെ ചോദിച്ചു. എങ്ങനെ മറക്കാനാ, ആദ്യം ഡ്രൈവിംഗ് പഠിച്ച വണ്ടി ആരെങ്കിലും മറക്കുമോ? നോബിൾ തെല്ലൊരു അശ്ലീലച്ചുവയോടെ തിരിച്ചു ചോദിച്ചു. അവളിപ്പോ എവിടെയാ ?, നോബിൾ ചോദിച്ചു. ആ, ആർക്കറിയാം. അവളുമായി മാത്രമല്ല ക്ലാസ്സിലെ പലരുമായുള്ള ബന്ധം പിന്നെ മുറിഞ്ഞു പോയി. ബെല്ലിയപ്പ തെല്ലൊരു ദുഖത്തോടെ പറഞ്ഞു. ഒരു വിഷയം കിട്ടിയത് പോലെ, പിന്നെ ശുഭ പൂർണ്ണയ്യയെ കുറിച്ചായി അവരുടെ ചർച്ച മുഴുവനും. അവരുടെ കന്നഡയും ഇംഗ്ലീഷും കലർന്ന സംസാരം, ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തോടെ, ഈസി ചെയറിൽ നീണ്ടു നിവർന്നു, സുജ കേട്ട് കൊണ്ട് കിടന്നു. ശുഭ പൂർണ്ണയ്യയുടെ കഥ പറയാതെ പോകാൻ കഴിയില്ല. ഏകദേശം പത്തിരുപതിനാല് വര്ഷം മുമ്പുള്ള കഥയാണ്. അന്ന് നോബിൾ വര്ഗീസും, സൂരജ് ബെല്ലിയപ്പയും, രണ്ടാം വർഷ LLB യ്ക്ക്, കൂർഗ് ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും പിന് ബെഞ്ച് വിദ്യാർഥികൾ. പക്ഷെ പഠിക്കാൻ അത്ര മോശമൊന്നുമല്ലായിരുന്നു. രണ്ടു പേരും തമ്മിൽ വലിയ കൂട്ടൊന്നുമില്ലായിരുന്നു. ബെല്ലിയപ്പ തദ്ദേശീയനും വലിയ ഒരു ഭൂപ്രഭുവിന്റെ മകനുമായിരുന്നു . ആ ഒരു മേൽകൈ അയാൾക്ക് എല്ലാത്തിലും ഉണ്ടായിരുന്നു. നോബിൾ കേരള ത്തിൽ നിന്നുള്ള ആളായത് കൊണ്ട്
💬 Comments
View all comments