Chapter Title : സുനന്ദയുടെ വേഷങ്ങള്‍
അടുക്കളയിൽ നിന്നും ചോറുപാത്രമെടുത്ത് ടേബിളിലിരുന്ന അയാളുടെ ബാഗിൽ കൊണ്ടു വച്ചു. പ്രദീപൻ പോയശേഷം ഒരു നിമിഷത്തെ പ്രാർത്ഥനയിൽ മുഴുകി നിൽക്കുമ്പോൾ മണി എട്ടായെന്ന ഓർമ്മപ്പെടുത്തലുമായി ചുവരിൽക്ളോക്ക് ശബ്ദിച്ചു. സുനന്ദക്ക് ഓഫീസിലേക്ക് പോകേണ്ട സമയം സംജാതമായിരിക്കുന്നു. ഒട്ടും താൽപര്യമുണ്ടായിട്ടല്ല അവൾ ജോലിക്ക് പോകുന്നത്. വീതമായി കിട്ടിയ മൂന്നരസെന്റിൽ ഒരു വീട് തല്ലിക്കൂട്ടിയപ്പോൾ മാസാമാസം പ്രദീപന് കിട്ടുന്ന തൂശ്ചമായ ശമ്പളത്തിന്റെ ഏറിയ പങ്കും ഹൗസിങ് ലോൺ നൽകിയ ധനകാര്യസ്ഥാപനം അപഹരിക്കാൻ തുടങ്ങി. രണ്ടറ്റവും കൂട്ടിമുട്ടിക്കണമെങ്കിൽ താൻ കൂടി ജോലിക്കുപോകണം എന്ന തിരിച്ചറിവാണ് അവളെ കച്ചകെട്ടി ഇറക്കിയത്. ഓരോ ദിവസവും രാവിലെ എട്ട് മണി അടിക്കുമ്പോൾ സുനന്ദയുടെ മുഖം ആകെ അസ്വസ്ഥമാകും. ജോലിഭാരക്കൂടുതലോ കോ-വർക്കേഴ്സിന്റെ തൊഴുത്തിൽ കൂത്തേ ഒന്നുമല്ല കാരണം, സേതുരാമൻ എന്ന ഓഫീസ് മാനേജർ അടിക്കടി അവളെ ക്യാബിനിലേക്ക് വിളിക്കും എന്നതാണ്. കമ്പ്യൂട്ടർ തുറന്ന് അയാൾ നിരത്തുന്ന സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലൂടെ ആ ശൃംഗാരമൂരിയുടെ കണ്ണുകൾ പാഞ്ഞുകയറും, അയാളുടെ കണ്ണുകൾക്ക് സാരിന്തുമ്പുകൊണ്ട് മറ്റു സ്യഷ്ടിക്കുമ്പോൾ ഒന്നുവെട്ടിതിരിഞ്ഞ്, സാരി ഉടുത്തുവരുന്ന ദിവസം 'സുനന്ദക്കിണങ്ങുന്നത് ചുരിദാറാണെന്നും ചുരിദാറിട്ടുവരുന്ന ദിവസം ഇതിലും ഭേദം സാരിതന്നെയാണെന്നും ഒരുളുപ്പുമില്ലാതെ പറഞ്ഞിട്ട് ഒരു വെടലചിരിയും. പതിവുപോലെ അഞ്ചുമണിയാവാൻ പ്രാർത്ഥിച്ചുകൊണ്ടാണ് സുനന്ദ അന്നും ഓഫീസിലേക്ക് കയറിയത്. കീബോർഡിൽ ധ്യതിഗതിയിൽ വിരലുകൾ പായിച്ചും മൗസിനെ വലതുകൈയ്യാൽ താലോലിച്ചും രൂപപ്പെടുത്തിയെടുക്കുന്ന എ ഫോർ സൈസ് പന്റുകളുമായി പല ആവർത്തി ക്യാബിൻ ദർശനം നടത്തി ഒരുവിധം അന്നത്തെ ഒഫിഷ്യൽ വേഷം ഊരിവച്ച് സുനന്ദ ഓഫീസിന്റെ പടികളിറങ്ങി. ബസ്സറ്റോപ്പിലേക്കുള്ള വഴിമദ്ധ്യേ മൊബൈലിൽ പ്രദീപനെ വിളിച്ചു. "അരിയും പച്ചക്കറിയും വാങ്ങിവരാൻ മറക്കണ്ട. ഞാൻ നേരേ പോവാ.. ഇന്ന് ചിലപ്പോ ന്യൂയോർക്കീന്ന് റീന വിളിക്കും. അപ്പോ ഞാനവിടില്ലങ്കീ ആകെ അവതാളത്തിലാവും, ജോസപ്പേട്ടന്റെ മരുന്നെല്ലാം തീരാറായി ആ ജോലിക്കാരിപ്പെണ്ണ് ഫോണെടുത്താലൊരക്ഷരം പറയില്ല. റീന പറയുന്നതപ്പാടെ കേട്ട് മൂളിമൂളിനിക്കും.' പ്രദീപനിൽ നിന്ന് ലഭിച്ചു മറുപടി മുഖത്ത് പ്രതിഫലിപ്പിച്ച് ഫോൺ കട്ട് ചെയ്ത് ബാഗിൽ നിക്ഷേപിച്ചുകൊണ്ട് അവൾ ബസ്സ്റ്റോപ്പിലെത്തി. വീട്ടുപടിക്കൽ ബസ്തിറങ്ങിയെങ്കിലും അവൾ നേരേ പോയത് ജോസ്ഫേട്ടന്റെ വീട്ടിലേക്കാണ് അവിടെ സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്ന അനുവിനെയും വിനുവിനെയും നോക്കിക്കൊണ്ട് അവൾ ജോസഫേട്ടന്റെ
💬 Comments
View all comments