Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വാക്കുകൾ മാത്രമാണ് ആ പെൺകുട്ടി തന്റെ പങ്കാളിയിൽ നിന്ന് കേൾക്കുന്നത്. ഇതിന് എന്ത് മരുന്നാണ് നതാഷയുടെ കൈയിലുള്ളത്?"
നതാഷയുടെ ശ്വാസം നിലച്ചുപോയി. തന്റെ ഭർത്താവ് മാത്യുവിനെക്കുറിച്ചാണ് അവൻ സൂചിപ്പിക്കുന്നതെന്ന് അവൾക്ക് ഉറപ്പായി. അവൻ പേര് പറഞ്ഞില്ലെങ്കിലും, 'സർജൻ' എന്ന പരാമർശം അവളുടെ നെഞ്ചിടിപ്പ് കൂട്ടി.
നതാഷ: "സാം... നിങ്ങൾ പരിധി ലംഘിക്കുകയാണ്. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ സ്വകാര്യ ജീവിതം ഈ ഷോയുടെ ഭാഗമല്ല. എന്റെ പങ്കാളിയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല."
സാം: (ഒരു നേർത്ത ചിരിയോടെ) "അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ല നതാഷാ, അത് തോന്നിപ്പോകുന്നതാണ്. നിന്റെ ഭർത്താവിന് നീ ഒരു ഡോക്ടറോ ഭാര്യയോ മാത്രമായിരിക്കാം. പക്ഷേ എനിക്ക് നീ ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കവിതയാണ്. നിന്റെ വിരലുകൾ ഇപ്പോൾ മേശപ്പുറത്ത് വിറയ്ക്കുന്നത് ഞാൻ കാണുന്നുണ്ട്. കാത്തിരിക്കൂ... നിന്നെ തേടി ഒരു വസന്തം വരുന്നുണ്ട്. അത് നിന്നെ പൊള്ളിച്ചേക്കാം, പക്ഷേ ആ പൊള്ളലിൽ മാത്രമേ നീ ജീവിച്ചിരിക്കുന്നു എന്ന് നിനക്ക് തോന്നു.!!!"
ലൈൻ ഡിസ്കണക്റ്റായി. സ്റ്റുഡിയോയിലെ എയർകണ്ടീഷണറിലും നതാഷ വിയർത്തു.
തന്റെ ജീവിതത്തിന്റെ രഹസ്യ അറകളിലേക്ക് ആരോ വിളക്കടിച്ചു നോക്കിയത് പോലെ അവൾക്ക് തോന്നി. സാം ആരാണ്? അയാൾ എങ്ങനെ തന്റെ ജീവിതത്തിലെ ഓരോ പുസ്‌തകപ്പേജുകളും ഇത്ര കൃത്യമായി വായിക്കുന്നു?!!!
ഭയമുണ്ടെങ്കിലും, ആ ശബ്ദത്തിലെ തീവ്രതയും നിഗൂഢതയും അവളിൽ ഇതുവരെ അനുഭവിക്കാത്ത ഒരു ആകാംക്ഷ ബാക്കിവെച്ചു.
സാമിന്റെ കാൾ വന്നതിനുശേഷം വീണ്ടും ആരുടെയൊക്കെയോ കാൾസ് വന്നു... അവരുടെ ഒക്കെ പ്രശ്നങ്ങൾക് തന്നാൽ കഴിയുന്ന പരിഹാരം നതാഷ വാക്കുകളിലൂടെ നൽകി..ആ ഒരു മണിക്കൂർ അവൾക് വളരെ ദൈര്ഗ്യമുള്ളതായി തോന്നി...
റേഡിയോ സ്റ്റേഷനിൽ നിന്നുള്ള മടക്കയാത്രയിലുടനീളം നതാഷയുടെ കാതുകളിൽ സാമിന്റെ ആ താഴ്ന്ന സ്വരം അലയടിക്കുന്നുണ്ടായിരുന്നു.
കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് അവൾ തന്റെ വീട്ടുമുറ്റത്തേക് വണ്ടി അകത്തേക്ക് കയറി.
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്ന, ഗ്ലാസ്സും കോൺക്രീറ്റും കൊണ്ട് തീർത്ത ഒരു ആധുനിക ശില്പം പോലെയായിരുന്നു ആ വീട്. പുറമെ നിന്ന് നോക്കിയാൽ അതിമനോഹരം, എന്നാൽ നതാഷയ്ക്ക് അതൊരു സുതാര്യമായ തടവറയായിരുന്നു.
അകത്തേക്ക് കയറിയ നതാഷയുടെ കാലടികൾ വിലകൂടിയ ഇറ്റാലിയൻ മാർബിളുകളിൽ പ്രതിധ്വനിച്ചു. ലിവിംഗ് റൂമിലെ കൂറ്റൻ ഗ്ലാസ് വിൻഡോകൾക്ക് അപ്പുറം പുറത്തെ മഴ ഇരുട്ടിൽ ചാലിച്ച ചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ആ ഹാളിലെ മിനിമലിസ്റ്റിക് സോഫയിൽ തന്റെ ലാപ്ടോപ്പിലെ ഫയലുകൾക്ക് നടുവിൽ ഭർത്താവ് മാത്യു
💬 Comments
View all comments