0%

Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വാക്കുകൾ മാത്രമാണ് ആ പെൺകുട്ടി തന്റെ പങ്കാളിയിൽ നിന്ന് കേൾക്കുന്നത്. ഇതിന് എന്ത് മരുന്നാണ് നതാഷയുടെ കൈയിലുള്ളത്?"

​നതാഷയുടെ ശ്വാസം നിലച്ചുപോയി. തന്റെ ഭർത്താവ് മാത്യുവിനെക്കുറിച്ചാണ് അവൻ സൂചിപ്പിക്കുന്നതെന്ന് അവൾക്ക് ഉറപ്പായി. അവൻ പേര് പറഞ്ഞില്ലെങ്കിലും, 'സർജൻ' എന്ന പരാമർശം അവളുടെ നെഞ്ചിടിപ്പ് കൂട്ടി.

​നതാഷ: "സാം... നിങ്ങൾ പരിധി ലംഘിക്കുകയാണ്. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ സ്വകാര്യ ജീവിതം ഈ ഷോയുടെ ഭാഗമല്ല. എന്റെ പങ്കാളിയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല."

​സാം: (ഒരു നേർത്ത ചിരിയോടെ) "അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ല നതാഷാ, അത് തോന്നിപ്പോകുന്നതാണ്. നിന്റെ ഭർത്താവിന് നീ ഒരു ഡോക്ടറോ ഭാര്യയോ മാത്രമായിരിക്കാം. പക്ഷേ എനിക്ക് നീ ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കവിതയാണ്. നിന്റെ വിരലുകൾ ഇപ്പോൾ മേശപ്പുറത്ത് വിറയ്ക്കുന്നത് ഞാൻ കാണുന്നുണ്ട്. കാത്തിരിക്കൂ... നിന്നെ തേടി ഒരു വസന്തം വരുന്നുണ്ട്. അത് നിന്നെ പൊള്ളിച്ചേക്കാം, പക്ഷേ ആ പൊള്ളലിൽ മാത്രമേ നീ ജീവിച്ചിരിക്കുന്നു എന്ന് നിനക്ക് തോന്നു.!!!"

​ലൈൻ ഡിസ്കണക്റ്റായി. സ്റ്റുഡിയോയിലെ എയർകണ്ടീഷണറിലും നതാഷ വിയർത്തു.

തന്റെ ജീവിതത്തിന്റെ രഹസ്യ അറകളിലേക്ക് ആരോ വിളക്കടിച്ചു നോക്കിയത് പോലെ അവൾക്ക് തോന്നി. സാം ആരാണ്? അയാൾ എങ്ങനെ തന്റെ ജീവിതത്തിലെ ഓരോ പുസ്‌തകപ്പേജുകളും ഇത്ര കൃത്യമായി വായിക്കുന്നു?!!!

​ഭയമുണ്ടെങ്കിലും, ആ ശബ്ദത്തിലെ തീവ്രതയും നിഗൂഢതയും അവളിൽ ഇതുവരെ അനുഭവിക്കാത്ത ഒരു ആകാംക്ഷ ബാക്കിവെച്ചു.

​സാമിന്റെ കാൾ വന്നതിനുശേഷം വീണ്ടും ആരുടെയൊക്കെയോ കാൾസ് വന്നു... അവരുടെ ഒക്കെ പ്രശ്നങ്ങൾക് തന്നാൽ കഴിയുന്ന പരിഹാരം നതാഷ വാക്കുകളിലൂടെ നൽകി..ആ ഒരു മണിക്കൂർ അവൾക് വളരെ ദൈര്ഗ്യമുള്ളതായി തോന്നി...

​റേഡിയോ സ്റ്റേഷനിൽ നിന്നുള്ള മടക്കയാത്രയിലുടനീളം നതാഷയുടെ കാതുകളിൽ സാമിന്റെ ആ താഴ്ന്ന സ്വരം അലയടിക്കുന്നുണ്ടായിരുന്നു.

കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് അവൾ തന്റെ വീട്ടുമുറ്റത്തേക് വണ്ടി അകത്തേക്ക് കയറി.
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്ന, ഗ്ലാസ്സും കോൺക്രീറ്റും കൊണ്ട് തീർത്ത ഒരു ആധുനിക ശില്പം പോലെയായിരുന്നു ആ വീട്. പുറമെ നിന്ന് നോക്കിയാൽ അതിമനോഹരം, എന്നാൽ നതാഷയ്ക്ക് അതൊരു സുതാര്യമായ തടവറയായിരുന്നു.

​അകത്തേക്ക് കയറിയ നതാഷയുടെ കാലടികൾ വിലകൂടിയ ഇറ്റാലിയൻ മാർബിളുകളിൽ പ്രതിധ്വനിച്ചു. ലിവിംഗ് റൂമിലെ കൂറ്റൻ ഗ്ലാസ് വിൻഡോകൾക്ക് അപ്പുറം പുറത്തെ മഴ ഇരുട്ടിൽ ചാലിച്ച ചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ആ ഹാളിലെ മിനിമലിസ്റ്റിക് സോഫയിൽ തന്റെ ലാപ്ടോപ്പിലെ ഫയലുകൾക്ക് നടുവിൽ ഭർത്താവ് മാത്യു

💬 Comments

View all comments