Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കേൾക്കുന്ന സംഗീതത്തേക്കാൾ അവളുടെ ശ്രദ്ധ ജനലിന് താഴെ പാർക്കിംഗ് ഏരിയയിൽ എവിടെയെങ്കിലും ആ കറുത്ത നിഴൽ തെളിയുന്നുണ്ടോ എന്നതിലായിരുന്നു.
സാം എന്താണ് വരാത്തത്?!!
അവൻ തന്നെ ഒഴിവാക്കുകയാണോ?!!
അതോ മാത്യുവിനെപ്പറ്റി അവൻ എന്തെങ്കിലും അറിഞ്ഞോ?
അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. സാധാരണ നിസ്സാരമായി കൈകാര്യം ചെയ്യാറുള്ള പേഷ്യന്റുകളുടെ സങ്കടങ്ങൾ ഇന്ന് അവൾക്ക് ഒരു വലിയ ഭാരമായി തോന്നി.
വിളിച്ചയാൾ: "ഡോക്ടർ... എന്റെ പ്രണയത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ട്. അയാൾ എന്നെ വഞ്ചിക്കുമോ എന്ന് എനിക്ക് പേടിയാണ്...!!!"
നതാഷയുടെ മനസ്സ് എവിടെയോ ആയിരുന്നു.
അവൾക്ക് കോൺസെൻട്രേഷൻ കിട്ടുന്നില്ല.
അവൾ പതർച്ചയോടെ മറുപടി പറഞ്ഞു: "അത്... പ്രണയം അങ്ങനെയാണ്. നിങ്ങൾ... നിങ്ങൾ കുറച്ചു കൂടി കാത്തിരിക്കണം.!!"
അവളുടെ ശബ്ദത്തിലെ വിറയലും ടെൻഷനും കേൾക്കുന്നവർക്ക് വ്യക്തമായിരുന്നു.
ആശ്വാസം തേടി വിളിച്ചവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ നതാഷ വല്ലാതെ വിയർത്തു.
ഇടയ്ക്കിടെ അവൾ തന്റെ ഫോൺ എടുത്തു നോക്കി.
മെസ്സേജ് ബോക്സ് ശൂന്യമാണ്. പുതിയ സന്ദേശങ്ങളൊന്നുമില്ല.
അവൾ സാം അയച്ച പഴയ മെസ്സേജ് ഒന്നുകൂടി വായിച്ചു:
"നിന്റെ ആ സുതാര്യമായ തടവറയുടെ വാതിൽ ഇന്ന് രാത്രി നീ തകർക്കണം."
ആ വരികൾ വായിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി.
സാം തന്നെ വിളിക്കുകയാണ്, പക്ഷേ അവൻ നേരിട്ട് വരുന്നില്ല. ഈ നിഗൂഢത അവളെ ഭ്രാന്ത് പിടിപ്പിച്ചു.
മുൻപിലിരിക്കുന്ന സ്ക്രീനിലെ മെസ്സേജുകൾ വായിക്കാൻ അവൾക്ക് കഴിയുന്നില്ല.
ഫുൾ കൈ ചുരിദാറിനുള്ളിൽ സാമിന്റെ നഖങ്ങൾ ഏൽപ്പിച്ച ആ പാടുകൾ എരിയുന്നതുപോലെ അവൾക്ക് തോന്നി.
ആ വസ്ത്രം ഇപ്പോൾ അവളെ ശ്വാസം മുട്ടിക്കുന്നു. അവൾ എഴുന്നേറ്റു ജനലരികിലേക്ക് നടന്നു.
പുറത്ത് കാവൽ നിൽക്കുന്ന വക്കച്ചൻ ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നത് അവൾ കണ്ടു.
പക്ഷേ അവൾക്ക് വേണ്ടത് ആ വേട്ടക്കാരന്റെ സാന്നിധ്യമായിരുന്നു.
സാമിനെ കാണാത്തത് അവളെ വല്ലാതെ തളർത്തി.
തന്റെ പ്രൊഫഷണലിസം പാടെ തകർന്നു പോയെന്നും, താൻ സാമിന്റെ വെറുമൊരു കളിപ്പാവയായി മാറിയെന്നും ആ നിമിഷം അവൾ തിരിച്ചറിഞ്ഞു.!!
അവൾ ഫോണെടുത്തു ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:
"സാം... നീ എവിടെയാണ്? എനിക്ക് ഭ്രാന്ത് പിടിക്കുന്നു. നീ വരുന്നില്ലേ....എന്നെ
💬 Comments
View all comments